Category: Homepage Malayalam
കേരളം അത്രമേല്‍ പ്രിയങ്കരം; വീണ്ടും വരുമെന്ന് യോഗാ വിദഗ്ധര്‍
ജൂണ്‍ 13ന് 23 രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ 52 പേര്‍ക്കും കേരളത്തെക്കുറിച്ച് കാര്യമായ കേട്ടറിവുണ്ടായിരുന്നില്ല. യോഗയെക്കുറിച്ച് ചില അറിവുകള്‍ കൂടി കിട്ടിയേക്കും എന്ന ധാരണയായിരുന്നു പലര്‍ക്കും. എന്നാല്‍ ടൂറിന്റെ ആദ്യദിനം മുതല്‍ അവര്‍ക്ക് കേരളത്തോട് സ്നേഹം കൂടി വന്നു. പല രാജ്യക്കാര്‍, പല സംസ്കാരക്കാര്‍… ഇവരൊക്കെ പക്ഷെ ഒരു കുടുംബം പോലെയായി. അറ്റോയ് എക്സി. അംഗങ്ങള്‍ എപ്പോഴും ഇവര്‍ക്കൊപ്പം അവരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാനുണ്ടായി. വി ജി ജയചന്ദ്രനും മനോജും കേരളത്തെക്കുറിച്ചും ജീവിതരീതിയേയും സംസ്കാരത്തെക്കുറിച്ചും പ്രകൃതി ഭംഗിയേയുമൊക്കെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഓരോ ഇടത്തും ആഘോഷങ്ങളോടെ വരവേറ്റും വിരുന്നൂട്ടിയും ടൂറിസം മേഖലയിലുള്ളവര്‍ മത്സരിച്ചു. ആ സ്നേഹങ്ങള്‍ക്കൊക്കെ മുന്നില്‍ വിദേശ യോഗാ വിദഗ്ധരുടെ മനസ് നിറഞ്ഞു. ജൂണ്‍ 21ന് പിരിയേണ്ടി വന്നപ്പോള്‍ കൊച്ചിയിലെ മാരിയറ്റ് ഹോട്ടല്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. അമേരിക്കക്കാരനായ ജോണ്‍ കെംഫ് കേരളീയരുടെ സ്നേഹവായ്പ്പിനെക്കുറിച്ചു മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. ഇനിയും വരും ഇവിടേയ്ക്ക്-ഒറ്റയ്ക്കല്ല, ഒരു സംഘവുമായി- ജോണ്‍ കെംഫ് ... Read more
അതിഗംഭീരം, അതിശയകരം; ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനു സമാപനം
വികാരവായ്പ്പോടെ യാത്രപറഞ്ഞ് വിദേശയോഗാ വിദഗ്ധര്‍ ലോകത്തിനു കേരളം സമ്മാനിച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിന് സമാപനം. തിരുവനന്തപുരം കോവളത്ത് നിന്ന്‍ 14ന് തുടങ്ങിയ ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍ രാജ്യാന്തര യോഗാ ദിനത്തില്‍ കൊച്ചിയില്‍ സമാപിച്ചു. കേരളം ഇനി യോഗാ ടൂറിസത്തിന്റെ കേന്ദ്രം എന്ന പ്രഖ്യാപനത്തോടെയാണ് പര്യടനം അവസാനിച്ചത്. കേരള ടൂറിസം രംഗത്ത് പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കുന്ന അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്)യാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെയും കേരള ടൂറിസം വകുപ്പിന്‍റെയും സഹകരണത്തോടെ യോഗാ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്. സമാപന ദിവസവും യോഗാ വിദഗ്ധര്‍ക്ക് അവിസ്മരണീയമായി. രാവിലെ വിശാല യോഗ പ്രദര്‍ശനത്തോടെയാണ് ആരംഭിച്ചത്. പിന്നീട് ഫോര്‍ട്ട് കൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വൈകിട്ട് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ടൂറിസം രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തി. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്, അറ്റോയ് പ്രസിഡന്റ് പി കെ അനീഷ് കുമാര്‍, വൈസ് പ്രസിഡന്റ് ... Read more
ഉത്തരാഖണ്ഡിലെ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സുകള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി
വാട്ടര്‍ സ്പോര്‍ട്ട്സ്, പാരാഗ്ലൈഡിങ്, വൈറ്റ് റിവര്‍ റാഫ്റ്റിങ് തുടങ്ങിയ ഉത്തരാഖണ്ഡിലെ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സ് ഇനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. അഡ്വഞ്ചര്‍ സ്പോര്‍ട്ട്സുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മാനദണ്ഡം ഉണ്ടാക്കണമെന്നും ജൂണ്‍ 18ന് പുറത്തിറക്കിയ ഉത്തരവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. നയരൂപീകരണത്തിനായി രണ്ടാഴ്ച്ചത്തെ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. റിവര്‍ റാഫ്റ്റിങ് ഉള്‍പ്പെടെയുള്ള സാഹസിക ഇനങ്ങളില്‍ പങ്കെടുക്കുന്ന നിരവധി ആളുകളാണ് വര്‍ഷം തോറും മരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സാഹസികമായ ഇത്തരം ഇനങ്ങളില്‍ പരിശീലനം നേടിയവര്‍ മാത്രമെ ഇടപെടാന്‍ പാടുള്ളുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ടൂറിസത്തെ പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും അതിന് സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു. നദിക്കരയിലും മറ്റും ക്യാംപിങ് സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുവാദം കൊടുക്കുന്നു എന്നത് ഞങ്ങളെ ഞെട്ടിച്ചു. നദിയെയും പരിസരപ്രദേശങ്ങളെയും മലിനമാക്കുന്ന നടപടിയാണിത് – ജസ്റ്റീസുമാരായ രാജീവ് ശര്‍മ്മ, ലോക്പാല്‍ സിങ് എന്നിവര്‍ പറഞ്ഞു.
പൂന്തോട്ട നഗരിയിലേക്ക് പോകാം പുതിയ വഴിയിലൂടെ
തിരക്കിന് ഒരു ഇടവേള നല്‍കി യാത്ര പോകാന്‍ പറ്റിയ ഇടമാണ് ബംഗളൂരു. എന്നാല്‍ യാത്ര ചെയ്യുന്ന വഴി വാഹനത്തിരക്ക് മൂലം യാത്രയെ തന്നെ മടുപ്പിക്കുന്നതാണ്. മടുപ്പിക്കുന്ന ആ വഴി മാറ്റി പിടിച്ച് ഗ്രാമങ്ങളുടെ ഭംഗി കണ്ട് ബംഗളൂരുവില്‍ എത്താം. സാധാരണയായി ബംഗളൂരു യാത്രയ്ക്ക് ആളുകള്‍ പ്രധാനമായും രണ്ടു വഴികളെയാണ് ആശ്രയിക്കാറ്. അതിലൊന്ന് മൈസൂര്‍ വഴിയും മറ്റൊന്ന് സേലം വഴിയുമാണ്. ഈ രണ്ടുപാതകളും ഉപേക്ഷിച്ചുകൊണ്ട് സത്യമംഗലം കാടുകള്‍ കയറി, മേട്ടൂര്‍ ഡാമിലെ കാഴ്ചകള്‍ കണ്ട്…ധര്‍മപുരിയും ഹൊസൂരും കടന്ന് ഒരു യാത്ര. ബെംഗളൂരുവിനോട് മലയാളികള്‍ക്കെന്നും പ്രിയമാണ്. തൊഴില്‍ തേടിയായാലും പഠനത്തിനായാലും കാഴ്ച്ചകള്‍ കാണാനായാലും മലയാളികളുടെ ആദ്യപരിഗണനയില്‍ സ്ഥാനം ലഭിക്കുന്ന ഒരു നഗരമാണത്. ബെംഗളൂരുവിലെ കാഴ്ചകള്‍ കാണാനായി യാത്രയ്ക്കൊരുങ്ങുന്നത് സ്വന്തം വാഹനത്തിലാണെങ്കില്‍, ആ യാത്ര ഏറെ ആസ്വാദ്യകരമാക്കണമെങ്കില്‍ പാലക്കാട് നിന്ന് കോയമ്പത്തൂര്‍ വഴി അന്നൂര്‍-പുളിയമ്പെട്ടി വഴി സത്യമംഗലത്തെത്തണം. കാടിനെയും നഗരത്തിനെയും ഒരു പോലെ വെറുപ്പിച്ച വീരപ്പിന്റെ നാട്ടിലൂടെയുള്ള യാത്രയില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് വഴിയുടെ ഇരുവളങ്ങളിലും ... Read more
കേരളത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള യോഗ സെന്റര്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗ ഒരു മതാചാരമല്ലെന്നും മതാചാരമെന്ന നിലയില്‍ യോഗയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ ഒരു വ്യായാമമുറയാണ് ജാതിമതഭേതമന്യേ എല്ലാവര്‍ക്കും അത് പരിശീലിക്കാവുന്നതാണ്.ചില സൂക്തങ്ങളൊക്കെ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാറുണ്ട് എന്നാല്‍ സൂക്തങ്ങള്‍ ഉണ്ടാവുന്നതിന് മുന്നെ യോഗ ഉണ്ടായിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണം.. യോഗ ഒരു പ്രത്യേക മതത്തിന്റെ സ്വന്തമാണെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണ്. കുപ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗയോട് ആരും മുഖം തിരിക്കുന്നത് ശരിയല്ല. സ്വതന്ത്രവും മതേതരവുമായ മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസിത രാജ്യങ്ങള്‍ പോലും യോഗയില്‍ വലിയ താത്പര്യമാണ് കാണിക്കുന്നത്. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങള്‍ക്ക് യോഗ ഫലപ്രദമായ പരിഹാരമാണ്. ആരോഗ്യകരമായി ... Read more
ലോകശ്രദ്ധ നേടി വിവിധ രാജ്യക്കാരുടെ യോഗ; കേരള ടൂറിസത്തിനും ഉണര്‍വ്
ഇരുപത്തിമൂന്ന് രാജ്യക്കാര്‍ ഒത്തുകൂടി ഒരേ ചലന ക്രമത്തില്‍ യോഗ പ്രദര്‍ശിപ്പിച്ചു.അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) യോഗ അംബാസഡേഴ്സ് ടൂര്‍ അംഗങ്ങള്‍ പങ്കെടുത്ത വിശാല യോഗാ പ്രദര്‍ശനം കൊച്ചിയ്ക്കും പുതുമയായി. രാജ്യാന്തര യോഗാ ദിനമായ ഇന്ന് വേറിട്ട പരിപാടിയായി വ്യത്യസ്ഥ രാജ്യക്കാരുടെ യോഗ. കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കോമണ്‍ യോഗാ പ്രോട്ടോക്കോള്‍ പ്രകാരമുള്ള യോഗാഭ്യാസമാണ് നടന്നത്. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോ. അരുണ്‍ തേജസ് നേതൃത്വം നല്‍കി. യോഗാ ദിനത്തോട് അനുബന്ധിച്ച് പല പരിപാടികളും നടന്നെങ്കിലും സവിശേഷത കൊണ്ടും പങ്കെടുത്തവരുടെ വൈവിധ്യം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചത് അറ്റോയ് സംഘടിപ്പിച്ച വിശാല യോഗാ പ്രദര്‍ശനമാണ്. ടൂറിസം മേഖലയിലുള്ളവരും സിനിമാ താരം നവ്യാ നായരും യോഗയില്‍ പങ്കാളിയായി. യോഗ അംബാസഡേഴ്സ് ടൂര്‍ സംഘത്തോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നവ്യ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. തികച്ചും വ്യത്യസ്ഥ അനുഭവമെന്നും നവ്യ നായര്‍ പറഞ്ഞു. വിശാല യോഗാ പ്രദര്‍ശനം ഒരു മണിക്കൂറിലേറെ നീണ്ടു. ... Read more
മഹാരാജാ സീറ്റിംഗ് സംവിധാനവുമായി എയര്‍ ഇന്ത്യ
അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കായി മഹാരാജ സീറ്റിംഗ് സംവിധാനമൊരുക്കി എയര്‍ ഇന്ത്യ. സീറ്റിങ് സംവിധാനത്തില്‍ തുടങ്ങി ക്യാബിന്‍ ജീവനക്കാര്‍ക്ക് പുത്തന്‍ യൂണിഫോം ഒരുക്കിയാണ് എയര്‍ ഇന്ത്യ മുഖം മിനുക്കാന്‍ ഒരുങ്ങുന്നത്. പുത്തന്‍ സൗകര്യങ്ങളോടെയുള്ള ആദ്യ സര്‍വീസ് വ്യോമയാനമന്ത്രി സുരേഷ് പ്രഭു നാളെ ഉദ്ഘാടനം ചെയ്യും. നിലവിലെ ബോയിംഗ് 777, 787 വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകളാണ് മഹാരാജ സീറ്റായി ഉയര്‍ത്തുന്നത്. ഇതിന് പുറമെ, ഈ ക്ലാസിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ഏര്‍പ്പെടുത്തും. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കാനുമാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് ലോകോത്തര നിലവാരമുള്ള യൂണിഫോമുകള്‍ നല്‍കിയുള്ള മാറ്റമാണ് എയര്‍ ഇന്ത്യ വരുത്തുന്നത്. 43 രാജ്യങ്ങളിലേക്കായി 2500-ല്‍ അധികം സര്‍വീസുകളാണ് ആഴ്ചതോറും എയര്‍ ഇന്ത്യ നടത്തുന്നത്. യാത്രാ സൗകര്യം ഉയര്‍ത്തുന്നത് വഴി അന്താരാഷ്ട്ര യാത്രക്കാരെ ആകര്‍ഷിക്കാനാണ് പുതിയ മാറ്റത്തിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്.
യോഗയെ അറിയാന്‍ യോഗ ലൊക്കേറ്റര്‍ ആപ്പ്
യോഗയെ സ്‌നേഹിക്കുന്നവര്‍ക്ക് യോഗയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗ സംബന്ധമായ പരിപാടികളെക്കുറിച്ചറിയാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ‘യോഗ ലൊക്കേറ്റര്‍ ആപ്പ്’. ഈ ആപ്പ് വഴി സമീപ പ്രദേശത്ത് നടക്കുന്ന യോഗ പരിപാടികളെക്കുറിച്ചറിയാനും അവിടേക്കുള്ള വഴി കണ്ട്പിടിച്ച് തരാന്‍ ഈ ആപ്പ് സഹായിക്കും. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് എന്ന സ്ഥാപനമാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഓഎസ് ആപ് സ്റ്റോറിലും നിലവില്‍ ആപ് ലഭ്യമാണ്. വളരെ എളുപ്പത്തില്‍ ഇപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്ന വ്യക്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള യോഗ പരിപാടികളുടെ മാപ്പാണ് ആപ്പില്‍ കാണിക്കുന്നത്. ഇത് 49 കിലോമീറ്റര്‍ വരെ വര്‍ധിപ്പിക്കാനും കഴിയും. ആപ്പില്‍ ലഭ്യമാകുന്ന പരിപാടികളുടെ പട്ടികയില്‍ ക്ലിക്ക് ചെയ്താല്‍ പരിപാടിയുടെ കൃത്യമായ വിവരങ്ങളും, നടക്കുന്ന വേദിയും തീയതിയും ആപ്പില്‍ കാണിക്കും. കൂടാതെ പരിപാടിയുടെ കൂടുതല്‍ വിശദ വിവരങ്ങള്‍ അറിയാന്‍ സംഘാടകരുടെ പേരും ബന്ധപ്പെടാനുള്ള ... Read more
പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ക്ക് ബെംഗ്‌ളൂരുവില്‍ ഇനി കാര്‍ വാങ്ങാനാകില്ല
താമസിക്കുന്ന വീടിനാട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യമില്ലെങ്കില്‍ ഇനി ബെംഗ്‌ളൂരുവില്‍ കാര്‍ വാങ്ങാനാകില്ല. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം പരിഗണിച്ചു വരുന്നതെന്ന് ഗതാഗത മന്ത്രി ഡി സി തമണ്ണ പറഞ്ഞു. ബെംഗ്‌ളൂരു നഗരത്തില്‍ വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനാണ് പുതിയ നിബന്ധന കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ഗതാഗത കുരുക്കിന് രൂക്ഷമാകുന്ന പ്രധാന പ്രശ്‌നം സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ വാഹനം വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാള്‍ക്ക് പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് വാഹനവിതരണക്കാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇതിന് പുറമെ, ബെംഗളൂരു നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ലോകം യോഗയെ പുണര്‍ന്നിരിക്കുന്നു- പ്രധാനമന്ത്രി
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ദെഹ്‌റാദൂണ്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗ ദിന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി സംസാരിക്കുകയായിരുന്നു. Pic Credits: ANI ലോകം യോഗയെ പുണര്‍ന്നിരിക്കുന്നുവെന്നും അന്താരാഷ്ട്ര യോഗ ദിനം അതിന്റെ സൂചനകളാണ് ലോകം മുഴുവന്‍ എല്ലാ വര്‍ഷവും നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുരാരോഗ്യ സൗഖ്യത്തിനായുള്ള അന്വേഷണത്തില്‍ യോഗ ദിനം ലോകം തന്നെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിപുലമായ പരിപാടികളാണ് അരങ്ങേറുന്നത്. ഉത്തരാഖണ്ഡില്‍ 50000 പേര്‍ പങ്കെടുക്കുന്ന യോഗ പ്രകടനത്തില്‍ പ്രധാനമന്ത്രിയും പങ്കുകൊണ്ടു. Pic Credits: ANI ‘ദെഹ്റാദൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങ്ഹായ് മുതല്‍ ചിക്കാഗോവരെയും ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ് വരെയും യോഗ മാത്രമാണുള്ളത്. ലോകത്തെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയായി ഇന്ന് യോഗ മാറിയിരിക്കുന്നു’ അതിവേഗം മാറ്റങ്ങള്‍ വരുന്ന കാലത്ത് യോഗ ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും തലച്ചോറിനെയും ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തി ... Read more
നിപ ഭീതി മറികടക്കാന്‍ നീലക്കുറിഞ്ഞിയുമായി കേരള ടൂറിസം
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി വസന്തത്തിനെ വരവേല്‍ക്കാന്‍ മൂന്നാര്‍ മല നിരകള്‍ ഒരുങ്ങി കഴിഞ്ഞു. നിപയുടെ പശ്ചാത്തലത്തില്‍ മങ്ങലേറ്റിരുന്ന ടൂറിസം വകുപ്പിന് പുത്തനുണര്‍വായിരിക്കും നീലക്കുറിഞ്ഞി. മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ച ബുക്കിങ് സംവിധാനത്തെ നിപ സാരാമായി ബാധിച്ചിരുന്നു.പ്രീ ബുക്കിങ് സംവിധാനത്തില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ടൂറിസം വകുപ്പിനോട് ടൂര്‍ ഓപ്പറേറ്റ്‌സ് അറിയിച്ചു. എന്നാല്‍ നിപയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിച്ച സാഹചര്യത്തില്‍ നീലക്കുറിഞ്ഞി കാണാന്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം രംഗം. ഓണ്‍ലൈന്‍ വഴിയുള്ള ക്യാംപെയ്‌നുകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് ടൂറിസം മേഖല. അത്യപൂര്‍വ വര്‍ണക്കാഴ്ച ആസ്വദിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകേന്ദ്രവും ഒരുക്കുന്നത്. ലോകത്ത് പശ്ചിമഘട്ട മലനിരകളിലാണിത് സമൃദ്ധമായി വിരിയുന്നത്. ഊട്ടി, കൊടൈക്കനാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പൂവിടുന്നത് മൂന്നാര്‍ ആനമുടി ഭാഗങ്ങളില്‍. ലോകത്താകെ 46 തരം കുറിഞ്ഞി ഉണ്ടെങ്കിലും 22 ഇനം ഈ മേഖലയിലുണ്ട്. ‘സ്ട്രോബിലാന്തസ് കുന്തിയാന’ ശാസ്ത്രനാമത്തിലുള്ള നീലക്കുറിഞ്ഞിയാണ് ഇവിടെ കൂടുതലുള്ളത്. കഴിഞ്ഞതവണ ... Read more
യോഗികളെ ധ്യാനത്തിലാക്കി മൂന്നാറും മുനിയറയും
യോഗയുമായി പുരാതന കാലം മുതൽ കേരളത്തിന് ബന്ധമുണ്ടായിരുന്നതിന്റെ ശേഷിപ്പുകളായ മുനിയറകളിൽ മനസുടക്കി യോഗികൾ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂറിൽ പങ്കെടുക്കുന്നവരാണ് മുനിയറകളുടെ ശാന്തതയിൽ മനസുടക്കിയത്. നവീന ശിലായുഗത്തേതാണ് മുനിയറകളെന്നാണ് ഗവേഷകരുടെ അനുമാനം. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവും നിറഞ്ഞ പാതയിലൂടെ ജീപ്പുകളിലാണ് സംഘം മുനിയറകളിലെത്തിയത്. മുനിയറ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ശാന്തത യോഗാ സംഘത്തെ ആകർഷിച്ചു. സംഘത്തിലുള്ളവർ പലേടത്തായി ധ്യാന നിരതരായി. കോൺസ്റ്റയിൻ , ഒട്ടാ എന്നിവർ ശാന്തത തേടി മലമുകളിലേക്ക് പോയി. കേരളത്തില്‍ യോഗയ്ക്കും ധ്യാനത്തിനും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മുനിയറകള്‍ എന്ന് അറ്റോയി പ്രസിഡന്റ് അനീഷ് കുമാര്‍ പി കെ പറഞ്ഞു. യോഗയുടെ ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന മുനിയറകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യോഗ വിദഗ്ധര്‍ യോഗ ചെയ്യുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു എന്ന് പ്രതിനിധി സംഘത്തെ പരിശീലിപ്പിക്കാന്‍ ആയുഷ് മന്ത്രാലയം നിയമിച്ച യോഗാധ്യാപകന്‍ ഡോ. ... Read more
ജലപാത വരുന്നതോടെ കേരള ടൂറിസം ലോകത്ത് ഒന്നാമതാകുമെന്ന് മനോരമ എഡിറ്റർ
കാസർകോട് ജലപാത യാഥാർഥ്യമായാൽ കേരളം രണ്ടു വർഷം കൊണ്ട് ലോകത്തിലെ വലിയ ടൂറിസം കേന്ദ്രമായി വളരുമെന്ന് മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു പറഞ്ഞു. ദേശാഭിമാനി ആലപ്പുഴ പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫിലിപ്പ് മാത്യു .പദ്ധതി നടപ്പാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രിക്കും ടീമിനും അദ്ദേഹം ആശംസ നേർന്നു. പ്രസംഗത്തിൽ മുഖ്യമന്ത്രിയേയും സർക്കാരിനേയും മനോരമ എഡിറ്റർ പ്രശംസിച്ചു. ഈ ഭരണം തുടർന്നാൽ കേരളം പറുദീസയാകും. കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയൻ. വികസന വഴികളിലെ പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ടു പോകാൻ മുഖ്യമന്ത്രി കാട്ടുന്ന ഇച്ഛാശക്തി അപാരമാണ് .ഈ നിലയിൽ മുന്നോട്ടു പോയാൽ കേരളം പറുദീസയാകുമെന്നുറപ്പാണെന്നും ഫിലിപ്പ് മാത്യു പറഞ്ഞു
ടൂറിസം പദ്ധതികൾ ഇനി ഉത്തരവാദിത്ത ടൂറിസ ശൈലിയിലെന്ന് കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം ഉത്തരവാദിത്ത ടൂറിസം എന്നത് പ്രസംഗിച്ച് നടക്കാനോ , മേളകളില്‍ പ്രദശിപ്പിക്കാനോ മാത്മ്രുള്ള പരിപാടിയല്ലെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ടൂറിസം നയം ഉത്തരവാദിത്ത ടൂറിസത്തില്‍ അധിഷ്ഠിതമായി മാത്രമേ നടപ്പാക്കുകയുള്ളൂ. സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്ന ഏത് ടൂറിസം പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകും ഇനി മുതല്‍ ടൂറിസം വകുപ്പ് പ്രവര്‍ത്തികുകയെന്നും, ഇതിന്റെ തുടക്കമാണ് ഇപ്പോള്‍ ഉത്തരവാദിത്വ ടൂറിസം മിഷന്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവവന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ടൂറിസം റിസോഴ്‌സ് പേര്‍സര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ടൂറിസത്തെ റീ ബ്രാന്‍ഡ് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്തെ ടൂറിസം വികസനം ജനകീയ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നടപ്പിലാക്കുന്നത്. അതിന് മുന്‍കൈയെടുക്കുന്ന ഉത്തരവാദിത്വ ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. 2008 ല്‍ ... Read more
മണം നിറച്ച് മനം നിറച്ച തേക്കടി പിന്നിട്ട് യോഗ ടൂർ സംഘം മൂന്നാറിൽ
തേക്കടിയിലും യോഗാ ടൂറിസത്തിന് സാധ്യതകളുണ്ടെന്ന് യോഗാ വിദഗ്ധർ . അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നയിക്കുന്ന യോഗാ അംബാസഡേഴ്സ് ടൂർ സംഘത്തിലുള്ളവരാണ് തേക്കടിയുടെ യോഗാ സാധ്യതയെക്കുറിച്ച് വാചാലരായത്. മനം നിറച്ച് മണം നിറച്ച് തേക്കടി സുഗന്ധ വിളകളുടെ നാടായ തേക്കടി ആ നിലയിലും യോഗാ വിദഗ്ധരെ ആകർഷിച്ചു. യോഗ ടൂറിസത്തിന് യോജിച്ച ഇടമാണ് തേക്കടിയെന്ന് ജർമനിയിൽ നിന്നെത്തിയ ബാർബര ക്ലേമാൻ പറഞ്ഞു. ഇന്ത്യയിലേക്ക് യോഗ ടൂറിസ്റ്റുകളെ എത്തിക്കുന്ന യോഗ സെറീൻ എന്ന സ്ഥാപനം നടത്തുകയാണ് ബാർബര .നല്ല പ്രകൃതി, ശുദ്ധവായു, മികച്ച താമസ സൗകര്യങ്ങൾ ഇവയെല്ലാം തേക്കടിയിലുണ്ട്. ഇനി ജർമൻ സഞ്ചാരികളോട് തേക്കടി തെരഞ്ഞെടുക്കാൻ നിർദേശിക്കുമെന്നും ബാർബര ക്ലേമാൻ പറഞ്ഞു. ആതിഥ്യം അതിഗംഭീരം തേക്കടി യോഗാ അംബാസിഡർമാരുടെ മനം നിറച്ചു. കുമിളിയിലെ സ്വീകരണം മുതൽ കർമേലിയ ഹാവൻസിലെ വിരുന്നു വരെ തേക്കടി യുടെ സ്നേഹ സ്പർശം യോഗാ അംബാസിഡർമാരുടെ മനസ് തൊടുന്നതായിരുന്നു .തേക്കടി ടൂറിസം കോ ... Read more