Category: Homepage Malayalam

ഇടുക്കിയിലെ ഗുഹാ വിസ്മങ്ങള്‍

ഹരിതക്കാടകളുടെ അതിസമ്പത്തിന് ഉടമയാണ് ഇടുക്കി. വനങ്ങളും , അരുവിയും, വെള്ളച്ചാട്ടവും നിറഞ്ഞ് സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കുന്ന ഇടമായതിനാല്‍ തന്നെ യാത്രികരുടെ ഇഷ്ട ഇടം കൂടിയാണ് ഇടുക്കി. കാടകങ്ങളിലെ ഗുഹകളെക്കുറിച്ച്… മറയൂര്‍ എഴുത്തള ഗുഹ സര്‍പ്പപ്പാറ എന്ന പേരിലും അറിയപ്പെടുന്ന സ്വാഭാവികഗുഹ മറയൂരിലെ ചന്ദന റിസര്‍വിലാണ്.ഏതാണ്ട് 3000 വര്‍ഷം മുന്‍പ് മുനിമാര്‍ ഇതൊരു താവളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കാട്ടില്‍ വേട്ടയ്ക്കായി പോയിരുന്നവര്‍ യാത്രയ്ക്കു മുന്‍പു മൃഗങ്ങളുടെ ചിത്രം ഗുഹയുടെ മുന്‍പില്‍ കല്ലില്‍ കോറിയിടുമായിരുന്നു. ഗുഹയില്‍ വരച്ച മൃഗത്തെ ഇരയായി ലഭിക്കുമെന്നായിരുന്നു വിശ്വാസം. ഇത്തരം ചിത്രങ്ങള്‍ ഇപ്പോഴും കല്ലില്‍ മായാതെ കിടക്കുന്നുണ്ട്. പുരാവസ്തു ഗവേഷകര്‍ ഇവിടെ പഠനങ്ങള്‍ നടത്തിയിരുന്നു.ഗുഹയിലേക്കു പ്രവേശനത്തിനു വനംവകുപ്പിന്റെ നിയന്ത്രണമുണ്ട്. ഗുഹയ്ക്കുള്ളിലേക്ക് ഒരാള്‍ക്കു കഷ്ടിച്ചു കടക്കാനുള്ള വിസ്താരം മാത്രമെയുള്ളൂ. ഏതാണ്ട് അര കിലോമീറ്റര്‍ ദൂരം ഉള്ളിലേക്കു നടന്നുപോകാമെന്നു പ്രദേശവാസികള്‍ പറയുന്നു. തങ്കയ്യന്‍ ഗുഹ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ കഴിഞ്ഞ് ഏതാണ്ട് 15 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴാണ് ഗ്യാപ് റോഡ്. ഒരു വശത്ത് അഗാധമായ ... Read more

മുസിരിസിലൂടെയൊരു ബോട്ട് യാത്ര

മലയാള നാടിന്റെ ചരിത്ര പുസ്തകമാണ് മുസിരിസ്. വടക്കന്‍ പറവൂരില്‍ നിന്നാരംഭിക്കുന്ന ബോട്ട് യാത്രയില്‍ ഇരു വശങ്ങളിലുടെയൊന്ന് കണ്ണോടിച്ചാല്‍ കാണാം പഴയകാലത്തിന്റെ ളേഷിപ്പുകള്‍. മുസിരിസ് പട്ടണത്തിന്റെ പൈതൃകം പറഞ്ഞാല്‍ തീരാത്ത കഥയാണ്. സുഗന്ധ വ്യഞ്ജനങ്ങള്‍ കച്ചവടം ചെയ്യുന്ന വലിയ ചന്ത, കപ്പലിറങ്ങി കച്ചവടത്തിനായി എത്തിയ വിദേശ കച്ചവടക്കാര്‍, നാട് ഭരിക്കുന്ന രാജാവ്, പോര്‍ച്ചുഗീസ് സൈന്യം. കുരുമുളകു വാങ്ങാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നെത്തിയ ജൂത വ്യാപാരികളുടെ പായ്ക്കപ്പലുകള്‍. ചാക്കുകളില്‍ നിറച്ച സുഗന്ധവ്യഞ്ജനങ്ങളുമായി ഒഴുകി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. വിലപേശിയും വല വീശിയും ഉറക്കെ വര്‍ത്തമാനം പറയുന്ന കച്ചവടക്കാര്‍. കുട്ടയും വട്ടിയും ചുമന്ന് കായല്‍ക്കരയിലൂടെ നടക്കുന്ന നാട്ടുകാരുടെ തിക്കും തിരക്കും. അതിനിടയിലൂടെ തോക്കും ലാത്തിയുമായി പോര്‍ച്ചുഗീസ് പട്ടാളം.മുസിരിസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് കൊടുങ്ങല്ലൂരിന്റെ കടല്‍ത്തീരം ഇങ്ങനെയൊക്കെ ആയിരുന്നു. അക്കാലത്ത് പള്ളിപ്പുറത്തും കോട്ടപ്പുറത്തും ഓരോ കോട്ടകളുണ്ടായിരുന്നു. ജൂതന്മാരുടെ പള്ളിയുണ്ടായിരുന്നു. അതി വിശാലമായൊരു ച ന്തയുണ്ടായിരുന്നു. അതിനടുത്ത് സഹോദരന്‍ അയ്യപ്പന്‍ എന്ന സാമൂഹിക വിപ്ലവകാരി ജീവിച്ചിരുന്നു. അവിടെ ജനപ്രിയനായ ... Read more

ഭൂതത്താന്റെ നടവരമ്പിലേക്കും ചില്ലു ബീച്ചിലേക്കും പൂച്ചദ്വീപിലേക്കും യാത്ര പോയാലോ; ഇതാ ചില അസാധാരണ സ്ഥലങ്ങൾ

അസാധാരണ വിശേഷങ്ങളുള്ള ലോകത്തെ ചില സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരം നടത്തിയാലോ? ഇതിൽ നമ്മുടെ നീലക്കുറിഞ്ഞിയും ഉൾപ്പെടും. വരവായ് കുറിഞ്ഞിക്കാലം പന്ത്രണ്ട് വർഷത്തിലൊരിക്കൽ മൂന്നാർ മലനിരകളെ നീല നിറത്തിൽ മുക്കുന്ന നീലക്കുറിഞ്ഞി ശരിക്കും വിസ്മയമാണ്. ഈ ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് നീലക്കുറിഞ്ഞിക്കാലം. ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് നീലക്കുറിഞ്ഞികൾ കാണാൻ കഴിഞ്ഞ തവണ കൂടുതൽ പേരെത്തിയത്. അവസാനമായി 2006 ലായിരുന്നു നീലക്കുറിഞ്ഞി പൂത്തത്. കഴിഞ്ഞ നീലക്കുറിഞ്ഞിക്കാലത്ത് അഞ്ചുലക്ഷം വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഇതിന്റെ മൂന്നിരട്ടി സഞ്ചാരികള്‍ ഇത്തവണ നീലക്കുറിഞ്ഞി കാണാൻ എത്തുമെന്നുറപ്പാണ്. പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു സ്ഥലത്തു വ്യാപകമായി പൂത്തു നിൽക്കുന്നതാണ് നിറപ്പകിട്ടു നൽകുന്നത്.   പുള്ളിപ്പുലിയല്ല, ഇത് പുള്ളിത്തടാകം അദ്ഭുതങ്ങൾ ഒളിപ്പിച്ച നിഗൂഢ ... Read more

നമ്പിക്കുളത്ത് ഇക്കോ ടൂറിസം പദ്ധതി വരുന്നു

ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതിയുള്‍പ്പെടുന്ന നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്യമാവുന്നു. 19ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. കൂരാച്ചുണ്ട്, കോട്ടൂര്‍, പനങ്ങാട്ട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന നമ്പിക്കുളം ഇക്കോ ടൂറിസത്തിനും സാഹസിക ടൂറിസത്തിന് അനുയോജ്യമായ ഇടമാണ്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ്   പദ്ധതിയുടെ പ്രധാന ലക്ഷ്യം. സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലുള്ള നമ്പിക്കുളം ഹില്‍ടോപ്പില്‍ നിന്നുള്ള കാഴ്ച്ച മനോഹരമാണ്. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധര്‍മടം തുരുത്ത്, വയനാടന്‍ മലനിരകള്‍, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകൃതിഭംഗി ആസ്വദിക്കാനാവും. ടൂറിസം വികസനത്തിനായി പ്രദേശത്തെ 12 ഭൂവുടമകള്‍ ചേര്‍ന്ന് 2.52 ഏക്കര്‍ ഭൂമി ടൂറിസം വകുപ്പിന് കൈമാറി.2017 ജൂണില്‍ ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ നിര്‍മാണ ചുമതല കെല്ലിനാണ്. വ്യൂപോയിന്റ്, മരത്തിനുചുറ്റുമുള്ള ഇരിപ്പിടങ്ങള്‍, റെയിന്‍ഷെല്‍ട്ടര്‍, പാര്‍ക്കിങ് ഏരിയ, വാച്ച്ടവര്‍, സോളാര്‍ ലൈറ്റിങ്, ബയോ ശുചിമുറി, ഹാന്‍ഡ്‌റെയില്‍ ഫെന്‍സിങ് എന്നീ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഒന്നരവര്‍ഷംകൊണ്ട് പണി പുര്‍ത്തീകരിക്കാനാണ് തീരുമാനം. പുരുഷന്‍ കടലുണ്ടി ... Read more

പ്രജ്വലിന്റെ യാത്രയ്ക്ക് അക്ഷരം സാക്ഷി

ഇഷ്ടമുള്ള സ്ഥങ്ങളിലേക്ക് സോളോ ട്രിപ്പ് പോകുക അതാണ് ഇപ്പോഴത്തെ യുവതയുടെ ട്രെന്‍ഡ്. എന്നാല്‍ പ്രജ്വല്‍ എന്ന കൊച്ചിക്കാരന്‍ യാത്ര പോകുന്നത് ചുമ്മാതങ്ങ് സ്ഥലങ്ങള്‍ കണ്ട് മടങ്ങാനല്ല. യാത്ര ചെയ്യാനുള്ള താത്പര്യവും നല്ല കൈയക്ഷരവും കൂട്ടിചേര്‍ത്ത് വേറിട്ട ചിത്രമൊരുക്കുകയാണ് ഈ യുവാവ്. ഇഷ്ടം തോന്നുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ആ സ്ഥലത്തിന്റെ പേരെഴുതി സെല്‍ഫിയെടുക്കലാണ് പ്രജ്വലിന്റെ ഹോബി. Pic Courtesy: Prajwal Xavier പറഞ്ഞു പരിചയിച്ച സ്ഥലങ്ങള്‍ ഭംഗിയുള്ള വടിവൊത്ത അക്ഷരങ്ങളില്‍ നമ്മുടെ മുന്‍പിലെത്തുമ്പോള്‍ ആ സ്ഥലങ്ങള്‍ കാണാതെ കണ്ട ഫീലാണ് വരുന്നത്. വരാനിരിക്കുന്ന ഓരോ ഫ്രെയിമുകളും ആ നാടിന്റെ തനത് ഭംഗിലാണ് ഈ യുവാവ് അവതരിപ്പിക്കുന്നത്. Pic Courtesy: Prajwal Xavier ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങ്ങാണ് പ്രജ്വലിന്റെ അക്ഷരങ്ങള്‍. യാത്ര ചെയ്ത ഇടങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ ടൈറ്റില്‍ പോലെ പ്രജ്വല്‍ എഴുതും. പ്രജ്വല്‍ തനിച്ചാണ് യാത്രകള്‍ പോകാറ്. ആസ്വദിക്കാന്‍ ഏറെ സമയം കിട്ടുന്നതാണ് ഒറ്റയ്ക്കുള്ള യാത്രയുടെ ത്രില്‍. എഴുതാന്‍ എപ്പോള്‍ ... Read more

മൂന്നാർ മനോഹരം; മാടിവിളിച്ച് ‘ഷോകേസ്’

മൂന്നാർ എന്നും മനോഹരമാണ്. സഞ്ചാരികളുടെ പറുദീസയും. തേയിലചെടികളാൽ ഹരിത സമൃദ്ധമായ മലനിരകളും തണുപ്പും വളഞ്ഞു പുളഞ്ഞ വഴികളും മഞ്ഞുവീഴുന്ന കാലാവസ്ഥയും മൂന്നാറിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു. മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാനും മൂന്നാറിനെക്കുറിച്ചു ചിലർക്കെങ്കിലുമുള്ള അബദ്ധധാരണകൾ നീക്കാനും പരിശ്രമിക്കുകയാണ് ‘ഷോകേസ് മൂന്നാർ’ മൂന്നാർ ടൗണിനു എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകാരുടെ സംഘടനയാണ് ‘ഷോകേസ് മൂന്നാർ’. രണ്ടു വർഷം മുൻപായിരുന്നു സംഘടനയുടെ പിറവി. ഇത്തരം കൂട്ടായ്മ രൂപീകരിക്കാൻ കാരണങ്ങൾ പലതുണ്ടായിരുന്നെന്നു ഷോകേസ് മൂന്നാർ പ്രസിഡന്റ് അഡ്വ. ബാബു ജോർജ് പറയുന്നു. പ്രധാനമായും മൂന്നാർ ടൂറിസം പ്രോത്സാഹിപ്പിക്കലാണ് ലക്‌ഷ്യം. മൂന്നാർ എന്നു പറഞ്ഞു സമീപ സ്ഥലങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളും പരസ്യങ്ങൾ നൽകാറുണ്ട്. പക്ഷെ യഥാർത്ഥ മൂന്നാർ അവിടെത്തുന്ന സഞ്ചാരികൾക്കു അന്യമാകുന്നു. ഈ നില മാറ്റാനുള്ള പ്രചരണവും ഷോകേസിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും ബാബു ജോർജ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.   മൂന്നാറിലെ ഹോട്ടലുകളെപറ്റിയുള്ള മുഖ്യ പരാതി തിരക്കുള്ള സമയത്തു നിരക്ക് കൂട്ടുന്നു എന്നതാണ്. ഈ അവസ്ഥയ്ക്ക് ... Read more

ഛത്രപതി ശിവാജി പ്രതിമയുടെ ഉയരത്തില്‍ മാറ്റം

അറബിക്കടലില്‍ ഉയരുന്ന ഛത്രപതി ശിവാജിയുടെ പ്രതിമയുടെ ഉയരത്തില്‍ ഭേദഗതി വരുത്തുന്നു. ശിവാജിയുടെ രൂപം, കുതിര, വാള്‍, അതു നില്‍ക്കുന്ന പ്ലാറ്റ്‌ഫോം എന്നിവ അടങ്ങുന്ന പ്രതിമയുടെ ആകെ ഉയരം 212 മീറ്ററാണ്. ഇതില്‍ കുതിരയും ശിവാജിയുടെ പ്രതിമയും വാളും വരുന്ന ഭാഗം 121.2 മീറ്റര്‍ ഉയരം വരും. വാളിന്റെ ഉയരം 38 മീറ്ററും പ്രതിമയുടെ ഉയരം 83.2 മീറ്ററുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി പ്രതിമയുടെ ഉയരം കുറയ്ക്കുകയും വാളിന്റെ നീളം കൂട്ടുകയും ചെയ്യാനാണു തീരുമാനം. എന്നാല്‍, ഇതുവഴി പ്രതിമയും വാളും ചേര്‍ന്നുള്ള ആകെ ഉയരത്തില്‍ മാറ്റമുണ്ടാകുന്നില്ല. അത് 121.2 മീറ്റര്‍ തന്നെയായിരിക്കും. പ്രതിമയും വാളും ചേര്‍ന്നുള്ള 121.2 മീറ്ററിനു പുറമെ അതു സ്ഥിതി െചയ്യുന്ന പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂടി വരുമ്പോഴാണ് ആകെ ഉയരം 212 മീറ്ററാവുന്നത്. നേരത്തേ, ആകെ ഉയരം 210 മീറ്ററാണു നിശ്ചയിച്ചിരുന്നതെങ്കിലും രണ്ടു മീറ്റര്‍ കൂടി ഉയര്‍ത്തി ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി മാറ്റുകയാണു ... Read more

പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്; ഇനി വായിക്കാതെ തന്നെ സന്ദേശങ്ങളെ നിശബ്ദമാക്കം

വാട്ട്സ്ആപ്പില്‍ സമീപകാലത്തായി പുത്തന്‍ ഫീച്ചറുകളുടെ കുത്തൊഴുക്കാണ്. അടിക്കടിയുള്ള അപ്ഡേഷനുകള്‍ക്കൊപ്പം മികച്ച ഫീച്ചറുകളും അണിനിരക്കുന്നു. ഇപ്പോള്‍ പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്ടസ്ആപ്പ്. നോട്ടിഫിക്കേഷന്‍ ബാറില്‍ വെച്ച് തന്നെ ചാറ്റുകള്‍ നിശബ്ദമാക്കിവെക്കാനും (mute) സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങളാണ് വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വരുമ്പോഴെല്ലാം നോട്ടിഫിക്കേഷന്‍ പാനലില്‍ പുതിയ സന്ദേശം ലഭിച്ചതായുള്ള അറിയിപ്പ് പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് അടുത്തായി ചാറ്റ് വായിച്ചതായി മാര്‍ക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. പുതിയതായി വരുന്ന സന്ദേശം തുറക്കുന്നതിന് തുല്യമാണ് മാര്‍ക്ക് ചെയ്യുന്നത്. സന്ദേശങ്ങള്‍ മാര്‍ക്ക് ചെയ്താല്‍ ആ സന്ദേശം അയച്ചയാള്‍ക്ക് സന്ദേശം വായിച്ചുവെന്ന ബ്ലൂടിക്ക് കാണാന്‍ സാധിക്കും. ശല്യമാവുന്ന ചാറ്റ് നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കിവെക്കാനും (mute) നോട്ടിഫിക്കേഷന്‍ ബാറില്‍ അവസരമൊരുങ്ങും. ഇതിലൂടെ ഇനി ആപ്പ് തുറക്കാതെ തന്നെ ഞൊടിയിടയില്‍ സന്ദേശങ്ങള്‍ നിശബ്ദമാക്കാനും വായിച്ചതായി മാര്‍ക്ക് ചെയ്യാനും പറ്റുമെന്ന് സാരം. വാട്‌സ്ആപ്പിന്റെ 2.18.214 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ശല്യമാവുന്ന ചാറ്റ് ... Read more

റെയില്‍വേ എസി കോച്ചുകളിലെ ബെഡ് റോള്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു

എസി കോച്ചുകളിലെ യാത്രയ്ക്ക് ഇനി ചെലവേറും. എസി ട്രെയിനുകളിലും, എസി കോച്ചുകളിലും നിലവില്‍ നല്‍കുന്ന ബെഡ് റോള്‍ കിറ്റുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. സാധാരണക്കാരന് എസി കോച്ചുകളിലെ യാത്ര സാധ്യമാക്കാന്‍ വേണ്ടി ആരംഭിച്ച ഗരീബ് രഥ്, തുരന്തോ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാകും. കഴിഞ്ഞ 12 വര്‍ഷമായി ട്രെയിന്‍ യാത്രാ നിരക്കിന് ആനുപാതികമായി എന്തുകൊണ്ട് ബെഡ് റോള്‍ കിറ്റുകളുടെ ചാര്‍ജ് വര്‍ധന ഉണ്ടായില്ലായെന്ന കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) ചോദ്യത്തെ തുടര്‍ന്നാണ് നിരക്ക് വര്‍ധനയ്ക്ക് റെയില്‍വേ തയ്യാറാകുന്നത്. ബെഡ് റോള്‍ കിറ്റിന്റെ ചാര്‍ജ് ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശവും സിഎജി മുന്നോട്ട് വെയ്ക്കുന്നുണ്ട്. എസി കോച്ചുകളില്‍ നിലവില്‍ 25 രൂപയാണ് ബെഡ് റോള്‍ കിറ്റിന് ഈടാക്കുന്നത്. ഗരീബ് രഥ്, തുരന്തോ ട്രെയിനുകളൊഴികെയുളളവയില്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയാണ് ബെഡ് റോള്‍ കിറ്റുകള്‍ ഇപ്പോള്‍ നല്‍കുന്നത്. ബെഡ് റോള്‍ കിറ്റ് സര്‍വീസിന്റെ ചിലവ് കണക്കാക്കുമ്പോള്‍ ... Read more

കേരളത്തിനെ മുഖച്ചിത്രമാക്കി വേള്‍ഡ് ട്രാവലര്‍

യു എ ഇയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ ഡനാട്ടയുടെ ട്രാവല്‍ മാഗസിനില്‍ കേരളമാണ് കവര്‍പേജ്. നിപ്പയില്‍ നിന്ന് കേരളം നേടിയ വന്‍ വിജയത്തിന് ആദരവായാണ് പുതിയ ലക്കം മാസികയില്‍ കേരളം ഇടം പിടിക്കാന്‍ കാരണമായത്. ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ സന്ദര്‍ശിക്കേണ്ട സ്ഥലാണ് കേരളമെന്നാണ് വേള്‍ഡ് ട്രാവലര്‍ എന്ന് പേരുള്ള ഡനാട്ട മാസികയുടെ പുതിയ ലക്കം പറയുന്നത്. തെങ്ങുകളും കായലും പശ്ചാത്തലമായ ഗറ്റി ഇമേജസിന്റെ മുഖചിത്രത്തിലൂടെയാണ് ഡനാട്ടയുടെ വേള്‍ഡ് ട്രാവലര്‍ കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡനാട്ടയ്ക്ക് വേണ്ടി ഹോട്ട് മീഡിയ പബ്ലിഷിങാണ് മാസികയുടെ പ്രസാധകര്‍. ചുരുങ്ങിയ അവധി ദിവസങ്ങളുള്ളവര്‍ക്ക് അധികം യാത്ര ചെയ്യാതെത്തനെ കണ്‍നിറയെ കാഴ്ചകള്‍ കാണാവുന്ന സ്ഥലമാണ് കേരളമെന്ന് സൗജന്യമായി വിതരണം ചെയ്യുന്ന വേള്‍ഡ് ട്രാവലര്‍ മാസികയുടെ മാനേജിങ് എഡിറ്റര്‍ ഫയേ ബാര്‍ട്ടലേയുടെ എഡിറ്റര്‍ കുറിപ്പിലുമുണ്ട്. ജൂലായ് ലക്കത്തിലെ അഞ്ച് പേജുകള്‍ വര്‍ണചിത്രങ്ങളോടെ കേരളത്തിന്റെ വിനോദസഞ്ചാര കാഴ്ച്ചകള്‍ വിവരിക്കുന്നത്. കായല്‍പരപ്പിലെ വഞ്ചിവീട്, യാത്രയും മൂന്നാറിലെ കാഴ്ചകളും, കഥകളിയും, ആയുര്‍വേദവും, ആറന്‍മുള കണ്ണാടിയും പേജുകളില്‍ ... Read more

മണിപ്പാറയില്‍ എത്തിയാല്‍ മണിനാദം കേള്‍ക്കാം

എറണാകുളം രായമംഗലം പഞ്ചായത്തിലെ പറമ്പിപ്പീടികയ്ക്ക് സമീപമാണ് സന്ദര്‍ശരെ ആകര്‍ഷിക്കുന്ന മണിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ത്രിവേണി ഭാഗത്തെ മലമുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നീരൊഴുക്കാണ് മഴക്കാലത്ത് ചെറിയ വെള്ളച്ചാട്ടമായി മാറുന്നത്. പാറക്കൂട്ടങ്ങളില്‍ തട്ടി താഴേക്കൊഴുകുന്ന ജലം മണിയടിക്കുന്ന ശബ്ദമുണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. പാറയുടെ ചരിവാണ് ഈ ശബ്ദത്തിന് കാരണമെന്ന് കരുതുന്നു. എം സ് റോഡില്‍ കീഴില്ലം സെന്റ് തോമസ് സ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെ പറമ്പിപ്പീടികയ്ക്കും ത്രിവേണിയ്ക്കും ഇടയ്ക്കാണ് മണിപ്പാറ. മഴക്കാലത്ത് വലിയ വഴുക്കല്‍ പ്രദേശമായതിനാല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണെന്ന് അധികൃതര്‍ പറഞ്ഞു.

ജൂലൈയില്‍ ആറു ദിവസം തിരുപതി ക്ഷേത്രം അടഞ്ഞുകിടക്കും

ആചാരപ്രകാരമുള്ള ശുദ്ധീകരണച്ചടങ്ങുകള്‍ക്കായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം അടുത്തമാസം 11 മുതല്‍ 16 വരെ അടച്ചിടും. ഈ ദിവസങ്ങളില്‍ ദര്‍ശനം അനുവദിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു. തിരുമലകയറുന്നതും വിലക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണു ക്ഷേത്രം അടച്ചിടുന്നത്. 12 വര്‍ഷം കൂടുമ്പോഴാണ് ശുദ്ധി ചടങ്ങുകള്‍ നടത്തുന്നത്. മുന്‍പ് ഈ ചടങ്ങിനിടയിലും നിയന്ത്രിച്ച് ദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍ തിരക്ക് ഏറിയതോടെ അത് അസാധ്യമായതായി അധികൃതര്‍ വിശദീകരിച്ചു. ഓഗസ്റ്റ് ഒമ്പതു മുതല്‍ തിരുമല കയറുന്നതു തടയും. നേരത്തെ ക്യൂവില്‍ കാത്തുനില്‍ക്കുന്നവര്‍ പത്തിനു രാത്രിയോടെ ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ ശുദ്ധീകരണ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിനകത്തും ക്ഷേത്രനഗരത്തിലും ശുചീകരണ ജോലികളും മറ്റും പൂര്‍ത്തിയാക്കിയ ശേഷം ഓഗസ്റ്റ് 17നു രാവിലെ ആറുമണി മുതലേ ദര്‍ശനം അനുവദിക്കൂ. ചിറ്റൂര്‍ ജില്ലയിലുള്ള തിരുമല ക്ഷേത്രത്തില്‍ ദിനംപ്രതി ഒരു ലക്ഷത്തോളം പേരാണു ദര്‍ശനം നടത്തുന്നത്.

കൊല്ലത്തിന്റെ പ്രിയ രുചിയിടങ്ങള്‍

കേരളത്തിലെ നഗരങ്ങളില്‍ നാലാമനാണ് കൊല്ലം. കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ടുന്ന ചൊല്ല് പോലും എത്രയോ കാലങ്ങള്‍ക്കു മുമ്പുണ്ടായതാണ്. അപ്പോള്‍ അത്രയും കാലങ്ങള്‍ക്കു മുന്‍പ് തന്നെ സാമൂഹികമായി ഏറെ ഉയര്‍ന്ന ഒരിടം തന്നെയായിരുന്നു കൊല്ലം എന്ന് നിസംശയം പറയാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ കോഴിക്കോടിനോളം ഇല്ലെങ്കിലും എല്ലാ നഗരങ്ങള്‍ക്കുമുണ്ട് അവരുടേതായ ചില പ്രത്യേകതകള്‍. കൊല്ലം കായലിനും കടല്‍ തീരങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും പേരുകേട്ട നഗരമായതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തിലും രുചിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. കൊല്ലത്തുള്ള ചില ഭക്ഷണ ശാലകള്‍ പരിചയപ്പെട്ടാലോ! ഫയല്‍വാന്‍ ഹോട്ടല്‍ കൊല്ലത്ത് വന്നിട്ട് ഫയല്‍വാനിലെ ബിരിയാണി കഴിക്കാതെ പോകാനോ? ചിന്നക്കടയില്‍ പ്രധാന റോഡില്‍ തന്നെയാണ് പ്രശസ്തമായ ഫയല്‍വാന്‍ ഹോട്ടല്‍. നീണ്ട അഞ്ചു ദശാബ്ദങ്ങളുടെ രുചികളുടെ ചരിത്രം വിളമ്പാനുണ്ട് ഈ ഹോട്ടലിന്. ശ്രീ സുപ്രഭാതം സസ്യാഹാരപ്രേമികളെയും കാത്ത് കൊല്ലത്ത് നിരവധി ഹോട്ടലുകളുണ്ട്. മിനി കപ്പിത്താന്‍സ് ജംഗ്ഷനിലുള്ള ശ്രീ സുപ്രഭാതം ഹോട്ടല്‍ ഇത്തരത്തില്‍ രുചികരമായ വെജ് ഭക്ഷണത്തിനു പേരു കേട്ടതാണ്. മസാല ദോശ, നെയ് റോസ്റ്റ്, ... Read more

നാലമ്പല തീര്‍ത്ഥാടനത്തിനൊരുങ്ങി തൃപ്രയാര്‍ ക്ഷേത്രം

കര്‍ക്കടകമെത്തുകയായി. നാലമ്പല തീര്‍ഥാടനത്തിന്റെ നാളുകളാണിനി. രാമായണമാസമെന്നറിയുന്ന കര്‍ക്കടകത്തില്‍ ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായാണ് ഭക്തര്‍ വിശ്വസിക്കുന്നത്. മഴയും തണുപ്പും വകവെയ്ക്കാതെ ആയിരങ്ങളാണ് ഓരോ ദിവസവും ഈ നാലുക്ഷേത്രങ്ങളിലെത്തുക. ചൊവ്വാഴ്ചയാണ് നാലമ്പല തീര്‍ഥാടനം തുടങ്ങുക. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മഴ നനയാതെ വരിനില്‍ക്കുന്നതിനും വരിയില്‍നിന്ന് തന്നെ വഴിപാട് ശീട്ടാക്കാനും ഭക്തര്‍ക്ക് കഴിയും. ചൂടുവെള്ളവും വൈദ്യസഹായവും ലഭിക്കും. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തര്‍ക്ക് വരിനില്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയും പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. പുറത്ത് വരിനില്‍ക്കുന്നവര്‍ക്ക് സെന്റര്‍ കമ്മിറ്റി ഇത്തവണയും കട്ടന്‍കാപ്പി നല്‍കും.

ഉല്ലാസയാത്ര ഡബിള്‍ ഡക്കറില്‍ സ്‌പെഷ്യല്‍ പാക്കേജുമായി കെ എസ് ആര്‍ ടി സി

ഡബിള്‍ ഡക്കറില്‍ ഏരിയല്‍ വ്യൂവില്‍ നഗരകാഴ്ച്ച കണ്ടൊരു യാത്ര ഏതൊരു ആളിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. സാധാരണ ബസ് യാത്രകളില്‍ നിന്നു വേറിട്ടൊരു യാത്രാസുഖം നല്‍കുന്നവയാണ് അനന്തപുരിയിലെ ഡബിള്‍ ഡക്കര്‍ ബസുകള്‍. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വാങ്ങിയ ബസുകളെ ‘റീലോഡ്’ ചെയ്തിറക്കാന്‍ കെ എസ് ആര്‍ ടി സി യെ പ്രേരിപ്പിച്ചത്. ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. പതിനഞ്ചു വര്‍ഷം പ്രായമായ ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍ കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ വാഹനത്തോടുള്ള ഇഷ്ടവും കൗതുകവുമാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനത്തിന് പിന്നിലെ പ്രേരണ. വാടകയ്ക്ക് നല്‍കുന്ന ബസില്‍ രാത്രിയാത്ര അനുവദിക്കപ്പെടുന്നതല്ല. അധികാരപ്പെട്ടവര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള സമയക്രത്തിനുള്ളില്‍ നിന്നുകൊണ്ട്, ... Read more