Category: Homepage Malayalam

വനിതാ ഹോട്ടലുമായി കെ ടി ഡിസി

  തിരുവനന്തപുരം:ഇന്ത്യയിലാദ്യമായി  സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയായ  കെടിഡിസി (സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പറേഷന്‍) ‘ഹോസ്റ്റസ്’ ടൂറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.    സംസ്ഥാന വികസന ചരിത്രത്തിലെ നാഴികകല്ലായ കേരളത്തിലെ ഹോസ്റ്റസ് പദ്ധതി സ്ത്രീസുരക്ഷ  വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കു മാതൃകയാണെന്നും ആറ് മാസത്തിനുള്ളില്‍ ഇത്  പ്രവര്‍ത്തന സജ്ജമാക്കുമെന്നും  തമ്പാനൂര്‍ കെടിഡിഎഫ്സി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു.   ഈ സര്‍ക്കാര്‍ വിനോദസഞ്ചാരമേഖലയ്ക്കും കെടിഡിസിയ്ക്കും പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. കന്യാകുമാരിയില്‍ 42 മുറികളുള്ള ഹോട്ടല്‍ നിര്‍മ്മിക്കുന്നതിന്  17.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. മുഴുപ്പിലങ്ങാട് ബീച്ചിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 39.6 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാരകേന്ദ്ര വികസനത്തിലൂടെ കുമരകം വാട്ടര്‍ സ്കേപ്പിന്  7.69 കോടിരൂപയും കോവളത്തെ സമുദ്ര ഹോട്ടലിനും മൂന്നാറിലെ ടീ കൗണ്ടിക്കുമായി  ഓരോ ... Read more

കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ വിദേശയാത്ര; വമ്പന്‍ ഓഫറുമായി കേരള സര്‍ക്കാര്‍ സ്ഥാപനം

പ്രമുഖ ട്രാവല്‍ കമ്പനിയായ തോമസ്‌ കുക്കുമായി ചേര്‍ന്ന് കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് അവസരമൊരുക്കുന്നു. യാത്രാവധി ബത്ത(എല്‍ടിസി)ലഭിക്കുന്നവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. എല്‍ടിസി  ലഭിക്കുന്നവര്‍ക്ക് പണം ലഭ്യമാകാന്‍ നിരവധി നൂലാമാലകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ ഒഡേപെക് വഴിയുള്ള യാത്രകള്‍ക്ക് മുന്‍കൂറായി പകുതി പണം നല്‍കിയാല്‍ മതി. ശേഷിക്കുന്ന തുകയ്ക്ക് ഗഡുക്കളായുള്ള ചെക്കുകള്‍ നല്‍കാം. ഒഡേപെക് വഴി യാത്ര പോകുന്ന മറ്റു സഞ്ചാരികള്‍ പണം പൂര്‍ണമായും ആദ്യം തന്നെ അടയ്ക്കണം. പദ്ധതിയുടെയും നവീകരിച്ച പോര്‍ട്ടലിന്റെയും ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. വിദേശ രാജ്യങ്ങളിലെ തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്തി തൊഴില്‍ അന്വേഷകരെ ഇടനിലക്കാരുടെ തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയാണ് ഒഡേപെക്കിന്റെ ദൌത്യമെന്ന് മന്ത്രി പറഞ്ഞു. കുവൈറ്റും ഖത്തറും ഒഡേപെക് വഴി റിക്രൂട്ട്മെന്റ് നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. ഗള്‍ഫ് നാടുകള്‍ക്ക് പുറമേ യുകെ, ജര്‍മനി, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും റിക്രൂട്മെന്റ്റ് നടത്തുന്നുണ്ട്. ഫീസ്‌ കുറവായിട്ടും പ്രതിവര്‍ഷം നാനൂറു പേരെ റിക്രൂട്ട് ചെയ്യാനേ ... Read more

ഊബര്‍ എത്തുന്നു ഇഷ്ട ഭക്ഷണവുമായി; കൊച്ചിക്ക്‌ പിന്നാലെ ഊബര്‍ ഈറ്റ്സ് തിരുവനന്തപുരത്തും തൃശൂരിലും

കുറഞ്ഞ നിരക്കിലെ കാര്‍ യാത്രയ്ക്ക് പിന്നാലെ ഇഷ്ടഭക്ഷണം ആവശ്യപ്പെടുന്നിടത്ത് എത്തിച്ചും തരംഗമാകാന്‍ ഊബര്‍. നേരത്തെ കൊച്ചിയില്‍ തുടങ്ങിയ ‘ഊബര്‍ ഈറ്റ്സ്’ ഇനി തിരുവനന്തപുരത്തും തൃശൂരിലും ലഭ്യമാകും. ഇതോടെ രാജ്യത്ത് ഊബര്‍ ഈറ്റ്സ്  ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 23 ആയി ഉയരും. പാരഗണ്‍, രാജധാനി, സുപ്രീം ബേക്കേഴ്സ്, ആസാദ്, പങ്കായം, എംആര്‍എ എന്നിവയടക്കം നൂറും തൃശ്ശൂരില്‍ സിസോണ്‍സ്, ഇന്ത്യാഗേറ്റ്, മിംഗ് പാലസ്, ആയുഷ്, ആലിബാബ ആന്‍ഡ് 41ഡിഷസ് എന്നിവയടക്കം അമ്പതും ഭക്ഷണശാലകള്‍ ഊബര്‍ ഈറ്റ്സില്‍ കണ്ണികളാണ്. തിരുവനന്തപുരത്ത് വഴുതക്കാട്, തമ്പാനൂര്‍,പട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളിലും തൃശൂരില്‍ പൂങ്കുന്നം, തൃശൂര്‍ റൗണ്ട്, കുരിയച്ചിറ എന്നിവിടങ്ങളിലുമാകും ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുക. ഇരു നഗരങ്ങളിലും പത്തു രൂപയാകും ഡെലിവറി ഫീസ്‌ ഈടാക്കുക. പ്രാരംഭ ആനുകൂല്യമായി 200 രൂപ വരെ അഞ്ച് ഓര്‍ഡറുകള്‍ക്ക് അമ്പത് ശതമാനം ഇളവു ലഭിക്കും. ഇതിന് EPIC50 എന്ന പ്രൊമോ ഉപയോഗിക്കണം. ഊബര്‍ ഈറ്റ്സ് ആപ് ഡൌണ്‍ലോഡ് ചെയ്ത ശേഷമാണ് ഓര്‍ഡര്‍ നല്‍കേണ്ടത്. ഓണസദ്യയും ഊബര്‍ ... Read more

കാറ്റുമൂളും പാഞ്ചാലിമേട്

പഞ്ച പാണ്ഡവ പത്‌നി പാഞ്ചാലി സ്ത്രീ സൗന്ദര്യത്തിന് ഉദാഹാരണമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പാഞ്ചാലിയുടെ സൗന്ദര്യം അത്രത്തോളം തന്നെ പാഞ്ചാലിമേടിനും കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പച്ച വിരിച്ച കുന്നിന് മുകളില്‍ എത്തുന്നവര്‍ക്ക് കാഴ്ച കണ്ട് മടങ്ങാന്‍ മടിയാണ്. ഭൂപ്രകൃതിയും കുളിര്‍ന്ന കാലാവസ്ഥയും തേടി ഇടുക്കിയിലേയ്ക്ക് വരുന്നവര്‍ പാഞ്ചാലിമേട് കാണാന്‍ മറക്കേണ്ട. കുന്നു കയറി വരുമ്പോള്‍ ഇഷ്ടം പോലെ കുളിര്‍വായു ശ്വസിക്കാനും മടിക്കേണ്ട. കാരണം വായുവിന്റെ ഈ പരിശുദ്ധി നിങ്ങളുടെ നാട്ടിലൊന്നും ഉണ്ടാവില്ല. pic courtesy: Panchalimedu.com പാഞ്ചാലിക്കുളം മഹാഭാരതത്തില്‍നിന്നൊരു ഏട് പോലെയാണ് ദൃശ്യഭംഗികൊണ്ടും ഐതിഹ്യപ്പെരുമകൊണ്ടും സമ്പന്നമായ പാഞ്ചാലിമേട്. സമുദ്രനിരപ്പില്‍നിന്നു 2500 അടി ഉയരത്തില്‍ മഞ്ഞു കിനിഞ്ഞിറങ്ങുന്ന പ്രദേശം. പാഞ്ചാലിമേടിന്റെ അടുത്ത പ്രദേശങ്ങള്‍ മനോഹരമായ പാറക്കൂട്ടങ്ങള്‍കൊണ്ടു സമ്പുഷ്ടമാണ്. കൂടെ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും. നിറയെ മൊട്ടക്കുന്നുകള്‍ ഉള്ള പാഞ്ചാലിമേടിനു സമീപത്തെ തെക്കേമല സഞ്ചാരികളുടെ കണ്ണിനു കുളിര്‍മ പകരുന്ന കാഴ്ചയാണ്. അജ്ഞാതവാസത്തിനു തൊട്ടുമുന്‍പുള്ള കാലത്ത് പാണ്ഡവന്മാര്‍ പാഞ്ചാലിക്കൊപ്പം ഇവിടെയാണു താമസിച്ചിരുന്നതെന്നു കരുതുന്നു. ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ പാണ്ഡവര്‍ക്കു ... Read more

കണ്ണൂരില്‍ നിന്ന് വിദേശത്തേക്ക് വിമാന സര്‍വീസിന് അനുമതിയായി

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്കും ദമാമിലേക്കും വിമാന സര്‍വീസുകള്‍ക്ക് അനുമതിനല്‍കി. ജെറ്റ് എയര്‍വേസ്, ഗോ എയര്‍ വിമാന സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ അറിയിച്ചതാണ് ഇക്കാര്യം. കണ്ണൂര്‍-ദോഹ റൂട്ടില്‍ ഇന്‍ഡിഗോയും കണ്ണൂര്‍-അബുദാബി, കണ്ണൂര്‍-മസ്‌കറ്റ്, കണ്ണൂര്‍-റിയാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും അപേക്ഷിച്ചിട്ടുണ്ടെന്നും ഈ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് നയത്തിന്റെ അടിസ്ഥാനത്തിലാകും. വി. മുരളീധരന്‍ എം.പി.ക്കൊപ്പമാണ് കണ്ണന്താനം ചൊവ്വാഴ്ച സുരേഷ് പ്രഭുവിനെ കണ്ടത്.

കെഎസ്ആര്‍ടിസി ഇനി മുതല്‍ മൂന്ന് സോണുകള്‍

കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ നോര്‍ത്ത് സോണിലും. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജി.അനില്‍കുമാറിനാണ് സൗത്ത് സോണിന്റെ ചുമതല. എക്‌സിക്യൂട്ടീവ് ഡയറക്ടറായ എം.ടി. സുകുമാരന് സെന്‍ട്രല്‍ സോണിന്റെയും സി.വി.രാജേന്ദ്രന് നോര്‍ത്ത് സോണിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. മൂന്നു മേഖലകളാകുന്നതോടെ ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങളുണ്ടാകും. ഇതിന്റെ പട്ടിക പുറത്തിറങ്ങി. സോണല്‍ ഓഫിസര്‍മാര്‍ക്കായിരിക്കും സോണുകളുടെ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തസ്തികയും ... Read more

സൗരോര്‍ജ കരുത്തിലോടാന്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഒരുങ്ങുന്നു

അമിത ഊര്‍ജ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ റെയില്‍വേ കോച്ചുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ളിലുള്ള ഫാനുകള്‍, ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് സ്ലോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണിത്. ഇന്ത്യന്‍ റെയില്‍വേ ഫോര്‍ ഓള്‍ട്ടര്‍നേറ്റ് ഫ്യുയല്‍സ് (ഐആര്‍ഒഎഎഫ്) ആണ് പാനലുകള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡെമു ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സോളര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നു. പലപ്പോഴും ട്രെയിനുകള്‍ വേഗത കുറച്ചോടുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജിങ് ശരിയായ രീതിയില്‍ നടക്കാത്തതിനാലാണ് ഈ നടപടിയെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. ആദ്യ പടിയായി സീതാപുര്‍ – ഡല്‍ഹി റിവാരി പാസഞ്ചര്‍ ട്രെയിനില്‍ പാനലുകള്‍ സ്ഥാപിച്ചതായും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിനാണ് സോളര്‍ പാനലുകളുടെ നിര്‍മാണ ചുമതല. ഓരോ കോച്ചിലെയും പാനല്‍ പ്രതിദിനം 15-20 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കും. ഒരു ട്രെയിനിലെ സോളര്‍ പാനലുകളുടെ പരമാവധി ഭാരം 120 കിലോയായിരിക്കും. ആദ്യ ഘട്ടത്തില്‍ ഡെമു, പാസഞ്ചര്‍ ട്രെയിനുകളിലായി 250 കോച്ചുകളിലാണ് സോളര്‍ പാനലുകള്‍ ... Read more

ടെക് മഹീന്ദ്ര ടെക്നോപാർക്കിലേക്ക്

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ ഐ. ടി. കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര ടെക്നോപാർക്കിലേക്ക് എത്തുന്നു. ഇതിനായി ടെക്നോപാർക്കിലെ ഗംഗാ കെട്ടിട സമുച്ചയത്തിൽ 200 പേർക്ക് ജോലി ചെയ്യാൻ കഴിയുന്ന ഓഫീസിനുള്ള 1200 ചതുരഷ്ട്ര അടി സ്ഥലം അനുവദിച്ചു കൊണ്ടുള്ള രേഖകൾ ടെക്നോപാർക്ക് സി. ഇ. ഒ. ഋഷികേശ് നായർ ടെക് മഹീന്ദ്ര ജനറൽ മാനേജർ പളനി വേലുവിന് കൈമാറി. ജൂൺ മാസത്തിൽ ടെക് മഹീന്ദ്ര ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി. പി. ഗുർണാനിയും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. 115000 ജീവനക്കാരുള്ള ടെക് മഹീന്ദ്രക്ക് 90 രാജ്യങ്ങളിൽ ഓഫീസുണ്ട്. മൂന്നു മാസങ്ങൾക്കുള്ളിൽ തിരുവനന്തപുരം ഓഫീസ് പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക പ്രശസ്ത ഐ. ടി. കമ്പനികൾ കേരളത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നതയിൽ നമ്മുടെ വിദഗ്ധ ജീവനക്കാരുടെ സാന്നിധ്യവും, അടിസ്ഥാന സൗകര്യങ്ങളുടെയും, ജീവിത നിലവാരത്തിന്റെയും മുന്നേറ്റമാണെന്ന് ടെക്നോപാർക്ക് സി. ഇ. ഒ ഋഷികേശ് നായർ പറഞ്ഞു. ആഗോള പ്രശസ്ത കമ്പനികളായ ഒറാക്കിൾ, വിപ്രോ, ... Read more

കേരളം വീണ്ടും മാതൃക; സ്ത്രീകള്‍ക്കായി സ്ത്രീകളുടെ ഹോട്ടല്‍

ഇന്ത്യയിലാദ്യമായി പൂര്‍ണമായും സ്ത്രീകള്‍ മാത്രം നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ (കെടിഡിസി). തമ്പാനൂര്‍ കെടിഡിഎഫ്‌സി കോംപ്ലക്‌സിലെ ‘ഹോസ്റ്റസ്’ എന്ന പേരിലുള്ള ഹോട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം4.30ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറിന്റെ സാന്നിധ്യത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.ആറു മാസത്തിനുള്ളില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഹോട്ടല്‍ സംരംഭം നടപ്പിലാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഹോസ്റ്റസ് സുഖസൗകര്യങ്ങള്‍ക്കു പുറമേ സുരക്ഷിതത്വത്തിനു പ്രാമുഖ്യം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ഥാടനമടക്കം വിവിധ ആവശ്യങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ എത്തിച്ചേരുന്ന കൗമാര പ്രായക്കാരേയും സ്ത്രീകളേയും ലക്ഷ്യമിടുന്ന ഹോട്ടല്‍ റെയില്‍വേ സ്റ്റേഷനും ബസ് ടെര്‍മിനലിനും അടുത്താണെന്നത് എടുത്തു പറയത്തക്ക സവിശേഷതയാണെന്ന് കെടിഡിസി എംഡി രാഹുല്‍ ആര്‍ പറഞ്ഞു. പരിപൂര്‍ണ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 22 മുറികളും ഒരേസമയം 28 പേര്‍ക്കുപയോഗിക്കാവുന്ന രണ്ടു ... Read more

പച്ചപ്പണിഞ്ഞ് നെല്ലിയാമ്പതി

മഴയില്‍ കുതിര്‍ന്ന പച്ചപ്പ് പുതച്ച നെല്ലിയാമ്പതി മലനിരകള്‍ എന്നും സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയാണ്. പാലക്കാട് ടൗണില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സുന്ദര സ്ഥലമാണ് നെല്ലിയാമ്പതി. നെന്മാറയില്‍നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി ദൃശ്യങ്ങളാണ്. പോത്തുണ്ടി ഡാമിനരികിലൂടെ നെല്ലിയാമ്പതിയിലേക്ക് കയറുമ്പോള്‍ കാണുന്ന കാഴ്ചകള്‍ മതിവരാത്തതും കമനീയവുമാണ്. ഹെയര്‍പിന്‍ വളവുകള്‍ കയറി കൈകാട്ടിയിലെത്തുമ്പോഴേക്കും കൗതുകമായി കുരങ്ങും മയിലും മാനും ഒക്കെയുണ്ട് . ഒപ്പംതന്നെ വെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളും മലനിരകളുമൊക്കെ കാഴ്ചയ്ക്ക് മിഴിവേകുന്നു. കൈകാട്ടിയിലെത്തിയാല്‍ നെല്ലിയാമ്പതിയായി. അവിടെനിന്ന് മുന്നോട്ടു പോയാല്‍ പുലയമ്പാറ, പാടഗിരി ജങ്ഷനുകളിലെത്തും. അവിടെനിന്ന് നൂറടി ജങ്ഷനിലൂടെ കാരപ്പാറയിലേക്കും അലക്‌സാന്‍ഡ്രിയ എസ്‌റ്റേറ്റിലേക്കും പോകാം. പാടഗിരിവഴി ചെന്നാല്‍ സീതാര്‍കുണ്ടിലെത്താന്‍ കഴിയും. അവിടെയുള്ള നെല്ലിമരത്തണലില്‍നിന്ന് നോക്കിയാല്‍ പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളുടെ മനോഹര ദൃശ്യം കാണാം. നെന്മാറയില്‍നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലെ ഹെയര്‍പിന്‍ വളവുകളും ആസ്വദിക്കേണ്ടവയാണ്. ഇടക്കിടെ കാണുന്ന അരുവികള്‍ വെള്ളിക്കൊലുസുപോലെ തോന്നും. പാവങ്ങളുടെ ഊട്ടിയെന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത്. യാത്രക്കിടെ കാണുന്ന ഓറഞ്ച് തോട്ടങ്ങള്‍ നെല്ലിയാമ്പതിയുടെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല, ... Read more

നിസാൻ കേരളത്തിലേക്ക് വന്നവഴി; ഭിന്നത മറന്ന് കൈകോർത്താൽ കേരളം സ്വർഗമാക്കാം

ആഗോള വാഹന നിർമാതാക്കളായ നിസാൻ അവരുടെ ഡിജിറ്റൽ ഹബ്ബിനു കേരളത്തെ തെരഞ്ഞെടുത്തത് വെറുതെയല്ല. മൂവായിരം പേർക്ക് പ്രത്യക്ഷത്തിലും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന നിസാൻ ഡിജിറ്റൽ ഹബ്ബിനെ ഇവിടേയ്ക്ക് എത്തിക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി ആഞ്ഞുപിടിച്ചപ്പോൾ അത് ചരിത്രമായി.ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദി മിന്റ്’ ദിനപത്രമാണ് നിസാനെ കേരളത്തിലെത്തിച്ച സംഭവം വിവരിച്ചത്. എട്ടുമാസം, ആറ് മീറ്റിങ്ങുകൾ. വീട്ടിലുണ്ടാക്കിയ മീൻ കറി ജപ്പാൻ സംഘത്തിന് വിളമ്പി മുഖ്യമന്ത്രി പിണറായി വിജയൻ. അവരോട് മലയാളി മഹത്വം വിളമ്പി വാക്ചാതുരിയിൽ മയക്കി ശശി തരൂർ. ആഗോള മുൻനിര കാർ നിർമാതാക്കളായ നിസാന്റെ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്തു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളിൽ ചിലതു മാത്രമാണ് ഇത്. ശ്രമങ്ങൾക്കൊടുവിൽ പോയ വാരം നിസാൻ കരാറൊപ്പിട്ടു. നിസാനുമായുള്ള കരാർ വരാനിരിക്കുന്ന സംരംഭത്തിന്റെ വലുപ്പം കൊണ്ട് മാത്രമല്ല പ്രധാനമാകുന്നത്. മറ്റു ഘടകങ്ങൾ കൊണ്ട് കൂടിയാണ് . സമരങ്ങളുടെ പറുദീസയായ കേരളം നിക്ഷേപ സൗഹൃദമല്ലന്ന അപഖ്യാതി ... Read more

തൂക്കുപാലവും ജലക്കാഴ്ച്ചയും; അയ്യപ്പന്‍കോവിലില്‍ തിരക്കേറുന്നു

ഇടുക്കി ജലസംഭരിണിക്ക് കുറുകെയുള്ള അയ്യപ്പന്‍കോവില്‍ തൂക്കുപാലം കാണാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലമാണ് അയ്യപ്പന്‍ കോവിലിലുള്ളത്. 2013ന് ശേഷം ജലനിരപ്പ് ഉയര്‍ന്നത് ഇത്തവണയാണ്. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എന്നീ സ്ഥലങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണ് ഇത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൂക്കുപാലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്. Pic Courtesy: Paravathy venugopal പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റമേഖലയാണ് അയ്യപ്പന്‍കോവില്‍. പെരിയാറിന്റെ തീരത്തായി പുരാതന അയ്യപ്പക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രം പൂഞ്ഞാര്‍ രാജവംശമാണ് നിര്‍മിച്ചത്. ആദ്യകാലത്ത് ആദിവാസികളുടെ നേതൃത്വത്തിലായിരുന്നു പൂജ. നൂറുകണക്കിന് തീര്‍ഥാടകര്‍ ദിവസവും ക്ഷേത്രദര്‍ശനത്തിനായി എത്തുന്നുണ്ട്. സംഭരണിയില്‍ ജലനിരപ്പുയര്‍ന്നതോടെ വള്ളത്തില്‍പോയി മാത്രമേ ക്ഷേത്രദര്‍ശനത്തിന് സാധിക്കൂ. വന്യജീവികളെ അടുത്തുകണ്ട് ജലാശയത്തില്‍ കൂടി വള്ളത്തിലുള്ള യാത്രയും സഞ്ചാരികളുടെ മനംകവരുന്നു. കോവില്‍മല രാജപുരിയിലേക്കും ഇതുവഴിപോകാം. കട്ടപ്പന കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലെത്താം. കൂടാതെ സ്വരാജില്‍നിന്ന് പരമ്പരാഗത കാട്ടുപാതയിലൂടെയും പോകാം.

ചൂളം വിളിച്ച് മഴയ്‌ക്കൊപ്പമൊരു തീവണ്ടി യാത്ര

യാത്രകള്‍ എന്നും എല്ലാവര്‍ക്കുമൊരു ലഹരിയാണ്. ഏകാന്തമായ യാത്രകള്‍ക്കും സുഹൃത്തുകള്‍ക്കൊപ്പമുള്ള  യാത്രകള്‍ക്കുമൊരുപോലെ പറ്റിയതാണ് തീവണ്ടികള്‍. മഴക്കാലത്ത് കാഴ്ച്ചകള്‍ കണ്ടൊരു തീവണ്ടി യാത്ര പോകാം…. മംഗലാപുരം കൊങ്കണ്‍ പാതയിലൂടെ നടത്തുന്ന യാത്രക്കിടയില്‍ ചിലപ്പോള്‍ ജനല്‍ക്കമ്പികളിലൂടെ ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍, അല്ലെങ്കില്‍ മുഖം നനപ്പിക്കുന്ന ചാറ്റല്‍ മഴയും കാറ്റും. മറ്റു ചിലപ്പോള്‍ എല്ലാം ഇപ്പോള്‍ അവസാനിപ്പിക്കുമെന്ന് ഒരുങ്ങി പുറപ്പെട്ടത് പോലെയുള്ള മഴയുടെ രുദ്ര താണ്ഡവം. ഇവയെല്ലാം കാണണമെങ്കില്‍ കൊങ്കണിലൂടെയുള്ള മഴ യാത്ര നടത്തണം. മംഗലാപുരത്തുനിന്ന് റോഹവരെ 740 കിലോമീറ്ററുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. 91 തുരങ്കങ്ങളും ചെറുതും വലുതുമായ 1858 പാലങ്ങളും കൊങ്കണ്‍ പാതയിലുണ്ട്. 6.5 കിലോമീറ്റര്‍ നീളമുള്ള കര്‍ബുദ് തുരങ്കമാണ് ഏറ്റവും നീളം കൂടിയത്. മഴ പെയ്യുമ്പോള്‍ ഇരുട്ടിലൂടെ അപ്പുറത്തെ വെളിച്ചത്തിലേക്കെത്തുംവരെയുള്ള യാത്രയ്‌ക്കൊരു കാത്തിരിപ്പിന്റെ രസമുണ്ട്. യാത്രയ്ക്ക് തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഈ പാതയിലെ ഏറ്റവും വേഗംകൂടിയ വണ്ടിയാണിത്. തിരിച്ചുവരുമ്പോള്‍ യാത്രയൊന്ന് വ്യത്യസ്തമാക്കാം. വേണമെങ്കില്‍ ഗോവയിലെ ബീച്ചുകളില്‍ ... Read more

മുളവനയിലെ ദളവാ ഗുഹ

മുളവനയിലെ ദളവാ ഗുഹ ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. നൂറ്റാണ്ടുകളായി കൊല്ലം കുണ്ടറ നിവാസികള്‍ ഗുഹയെ പറ്റി നിരവധി കഥകളാണ് കേള്‍ക്കുന്നത്. തിരുവിതാംകൂര്‍ ഭരണകാലത്ത് മാര്‍ത്താണ്ഡവ വര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ചതാണെന്നും എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ പട്ടാളമാണിത് നിര്‍മ്മിച്ചതെന്നും വേലുത്തമ്പി ദളവ ഇതുവഴിയാണ് രക്ഷപ്പെട്ടതെന്നും മറ്റൊരു കഥ. ഗുഹയ്ക്കുള്ളില്‍ വാളും പരിചയും നിധിയും തോക്കുമൊക്കെയുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കാഞ്ഞിരകോട് അഷ്ടമുടിക്കായലിന്റെ കരയില്‍ സമാനമായ രീതിയില്‍ ഗുഹയുടെ വായ കാണാം. രാജഭരണകാലത്ത് പ്രധാന യാത്രാമാര്‍ഗം യാനങ്ങളായിരുന്നു. രാജാക്കന്മാരോ നാടുവാഴികളോ ബ്രിട്ടീഷുകാരോ മുളവനയില്‍നിന്ന് രഹസ്യമായി കായല്‍ത്തീരത്തെത്തി ജലമാര്‍ഗം രക്ഷപ്പെടുന്നതിനായി നിര്‍മിച്ചതാവാനും സാധ്യതയുണ്ടെന്ന് അഭിപ്രായമുണ്ട്. വെടിക്കോപ്പുകള്‍ (ഗുണ്ട്) സൂക്ഷിച്ചിരുന്ന ‘അറ’ എന്ന ‘ഗുണ്ട് അറ’ യാണ് പിന്നീട് കുണ്ടറയായതെന്ന് മതമുണ്ട്. പടപ്പക്കര പടക്കപ്പല്‍ കരയായിരുന്നെന്നും പഴമക്കാര്‍ പറയുന്നു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് എട്ടുവീട്ടില്‍ പിള്ളമാരില്‍നിന്ന് രക്ഷപ്പെടാനായി കേരളപുരത്തും മുളവനയിലുമൊക്കെ ഒളിച്ചുതാമസിച്ചിരുന്നത്രേ. ആ കാലഘട്ടത്തില്‍ രാജാവിന്റെ രക്ഷയ്ക്കായി നിര്‍മിച്ചതാവാനും സാധ്യതയുണ്ട്. വേലുത്തമ്പി ദളവ ഗുഹവഴി കായലിലെത്തി വള്ളത്തിലാണ് മണ്ണടിയിലെത്തിയതെന്ന് അഭ്യൂഹങ്ങളുണ്ട്. മുളവനയില്‍ ... Read more

വാര്‍ണര്‍ ബ്രോസ് വേള്‍ഡ് ഉദ്ഘാടനം ചെയ്തു

വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രി ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മകതൂം,അബുദാബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്തു. സന്ദര്‍ശകര്‍ക്ക് ബുധനാഴ്ച മുതല്‍ പ്രവേശനം നല്‍കും. നമ്മുടെ കുടുംബങ്ങള്‍ക്ക് വിനോദ കേന്ദ്രവും വിനോദസഞ്ചാര മേഖലയിലെ സുപ്രധാന ചുവട് വെയ്പുമായ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് തലസ്ഥാനത്തെ പുതിയ നാഴിക്കല്ലാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ട്വിറ്ററില്‍ കുറിച്ചു. യാസ് ഐലന്‍ഡിലെ കുടുംബ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ആകര്‍ഷണമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിപ്രായപ്പെട്ടു. ഏഴ് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച വാര്‍ണര്‍ ബ്രോസ് വേശഡിന് 100 കോടി ദിര്‍ഹമാണ് നിര്‍മാണ ചെലവ്. 16 ദശലക്ഷംചതുരശ്രയടി വിസ്തീര്‍ണമുള്ള ഇവിടെ 29 റൈഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഗോതം സിറ്റി, മെട്രോപോളിസ്, കാര്‍ട്ടൂണ്‍ ജംഗ്ഷന്‍, ബെഡ് ... Read more