Category: Homepage Malayalam

വരൂ.. ഇന്ത്യന്‍ കരുത്ത് വിളിച്ചോതുന്ന പരേഡ് കാണൂ

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡെല്‍ഹി : ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍, സേനാ വിഭാഗങ്ങളുടെ പരേഡുകള്‍, കുട്ടികളുടെ കലാപരിപാടികള്‍, ആയുധങ്ങളുടെ പ്രദര്‍ശനം എന്നിവ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കാണാം. വിവിധ വിദേശ രാഷ്ട്ര തലവന്മാരും ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തും. സഞ്ചാരിക്ക് അവിസ്മരണീയമായിരിക്കും പരേഡ്. A bird’s eye view of Rajpath on the occasion of the 68th Republic Day Parade 2017, in New Delhi on January 26, 2017. Photo Courtesy: pib പ്രവേശനം പാസ് മൂലം പാസുണ്ടെങ്കിലെ പരേഡ് കാണാന്‍ രാജ് പഥില്‍ കയറാനാവൂ. പ്രത്യേകക്ഷണമോ ടിക്കറ്റോ വേണം. എല്ലാത്തിനും ടിക്കറ്റുകള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും റിപ്പബ്ലിക് ദിനാഘോഷ ടിക്കറ്റ് ഓണ്‍ ലൈനില്‍ ലഭ്യമല്ല. ടിക്കറ്റ് ലഭിക്കുന്നിടത്ത് പോയി വാങ്ങുകയെ മാര്‍ഗമുള്ളൂ. The tableau of the ... Read more

തണുപ്പുകാലം ഖത്തറിന് ഉത്സവകാലം

ശൈത്യം പിറന്നാല്‍ ഖത്തറില്‍ ആഘോഷക്കാലമാണ്. ഖത്തറിന്‍റെ വാണിജ്യമേളകളും വസന്താഘോഷങ്ങളും നടക്കുന്നത് ശൈത്യക്കാലത്താണ്. സ്കൂള്‍ അവധി തുടങ്ങിയതോടെ ആഘോഷം ഇരട്ടിയായി. രാജ്യത്തെ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും, പ്രവാസികള്‍ക്കുമായി വിസ്മയിപ്പിക്കുന്ന കലാവിരുന്നുകളും, വിനോദ പരിപാടികളുമാണ് ഖത്തര്‍ ടൂറിസം അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്നത്. പ്രധാന വാണിജ്യമേളയായ ഷോപ്പ് ഖത്തര്‍ പതിമൂന്ന് ഷോപ്പിംഗ്‌ മാളുകളിലാണ് നടക്കുന്നത്. കൂടാതെ രാജ്യത്തിന്‍റെ സാംസ്കാരിക ഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, വിനോദ വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ്, അല്‍ വഖ്റ സൂഖ് എന്നിവിടങ്ങളിലും വസന്താഘോഷങ്ങള്‍ സജീവമാണ്. വ്യാപാര വിപണന മേളകളും, കലാപ്രദര്‍ശനങ്ങളും, അന്താരാഷ്‌ട്ര സമ്മേളനങ്ങളും, കായികപരിപാടികളും നടക്കുന്നുണ്ട്. Picture curtasy: @whatsupdoha ഷോപ്പ് ഖത്തറിന്‍റെ ഭാഗമായി രാജ്യത്തെ ഫാഷന്‍, വസ്ത്ര, സൗന്ദര്യ പ്രേമികള്‍ക്ക് മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്. വിഖ്യാത ഡിസൈനര്‍മാരുമായും മേക്കപ്പ് കലാകാരന്മാരുമായും നേരിട്ട് സംവദിക്കാനും പുത്തന്‍ വസ്ത്ര ഡിസൈനുകളെക്കുറിച്ച് മനസ്സിലാക്കാനും കഴിയും. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം മാളുകളില്‍ അമ്പതുശതമാനംവരെ വിലക്കുറവുണ്ട് അല്‍ വഖ്റ സൂഖില്‍ ഫെബ്രുവരി ... Read more

മലബാറില്‍ കളിയാട്ടക്കാലം

ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന്‍ ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേള്‍ക്ക… Pic: keralatourism.org തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ്‌ സാധാരണയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകള്‍ സാംസ്കാരിക തീര്‍ഥാടന വിനോദ സഞ്ചാരത്തിന്  അനുയോജ്യമായ സ്ഥലമാണ്. കേരളം ദൈവത്തിന്‍റെ സ്വന്തം നാടെങ്കില്‍ വടക്കേ മലബാര്‍ ദൈവങ്ങളുടെ നാടാണ്. ദൈവം എന്നതിന്‍റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന ... Read more

തറവാട്ടിലെന്തുകാര്യം : ലോകമേ തറവാട്

ചായക്കട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റുന്ന എറണാകുളത്തെ വൃദ്ധ ദമ്പതികളെ നമുക്കറിയാം. ബൈക്കിലും സൈക്കിളിലും യാത്ര ചെയ്യുന്നവരെയും നമുക്ക് പരിചയമുണ്ട്. എന്നാല്‍ അല്‍പ്പം വ്യത്യസ്തരാണ് ഓസ്ട്രേലിയന്‍ ദമ്പതികളായ ക്ലാരെയും ആൻഡ്രൂ ബര്‍നെസും. 35 വയസ്സുകാരായ ഇവരായിരിക്കും ലോകത്തിലെ മികച്ച യാത്രാപ്രിയരായ മാതാപിതാക്കള്‍. മക്കളുടെ പഠിത്തവും നിര്‍ത്തി വീടും വിറ്റ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുകയാണ് ഇവര്‍. ഒമ്പതു വയസ്സുകാരനായ സ്പെന്‍സറും പതിനൊന്നുകാരിയായ ലില്ലിയുമാണ് സഹ യാത്രികര്‍. ഒരു വര്‍ഷത്തേക്ക് പഠിപ്പ് നിര്‍ത്തി അച്ഛന്‍റെയും അമ്മയുടെയും കൂടെ രാജ്യങ്ങള്‍ കാണാന്‍ ഇറങ്ങിയവര്‍. വെറുതേ വിനോദയാത്ര ചെയ്യുകയല്ല ഇവരുടെ ലക്ഷ്യം, മറിച്ച് പോകുന്ന നാടിന്‍റെ സംസ്ക്കാരവും ജനജീവിതവും ഭൂമിശാസ്ത്രവും അറിയുകയാണ്. സഞ്ചാരഗോത്രങ്ങള്‍ എന്നാണ് ഈ കുടുംബം അറിയപ്പെടാന്‍ ആഗ്രഹികുന്നത്. വിയറ്റ്‌നാം, കംബോഡിയ, തായ് ലാന്‍റ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കയ്യില്‍ സൂക്ഷിച്ചിട്ടുണ്ട്. ദിവസവും 150 ഡോളറാണ് താമസം ഭക്ഷണം അടക്കമുള്ള ചെലവുകള്‍ക്ക്‌ ഈ കുടുംബം നീക്കിവെച്ചിരിക്കുന്നത്. ... Read more

യോഗയും മോദിയും; ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച തുടങ്ങും

തല്‍സമയ യോഗാ ക്ലാസുകളും മോദീ വചനങ്ങളുമായി നാല്‍പ്പത്തിയെട്ടാമത് ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ തുടങ്ങും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാമ്പത്തിക, കലാരംഗങ്ങളില്‍ നിന്ന് 3000 നേതാക്കള്‍ ഫോറത്തില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ഫോറം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 130 പേരാണ് ഇന്ത്യയില്‍ നിന്നും പങ്കെടുക്കുക. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ഉന്നമനത്തില്‍ നിര്‍ണായകമാകുന്ന ചുവടുവയ്പ്പുകള്‍ക്ക് ഫോറം വേദിയാകുമെന്ന് വിലയിരുത്തുന്നു. ‘ചിന്നഭിന്നമായ ലോകത്തില്‍ പങ്കുവെക്കലിന്‍റെ ഭാവി’ എന്ന പ്രമേയമാണ് ഇത്തവണ ഫോറം മുന്നോട്ടുവയ്ക്കുന്നത്. picture courtasy: DNA@dna ഉദ്ഘാടനത്തോടനുബന്ധിച്ചാണ് യോഗയുള്‍പ്പെടെയുള്ള സംഗീത-നൃത്ത പൈപാടികള്‍ അരങ്ങേറുക. ചൊവ്വാഴ്ച പ്രധിനിതി സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഇരുപതു വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുനത്. സ്വിസ് പ്രസിഡന്‍റ് അലൈന്‍ ബെര്‍സെറ്റുമായും വിവിധ കമ്പനികളുടെ സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലീ, സുരേഷ് പ്രഭു, അസീം പ്രേംജി, മുകേഷ് അമ്പാനി, പിയൂഷ് ... Read more

കേട്ടില്ലേ..കണ്ടില്ലേ.. ഇത് ..ഇനി വരുന്നൊരു കാഴ്ച്ചക്കാലം ..

pic courtesy: youtube.com മാഡ്രിഡ്: ടൂറിസം രംഗത്ത്‌ അത്യത്ഭുതവുമായി പുത്തന്‍ വെര്‍ച്വല്‍ റിയാല്‍റ്റി. പല വെര്‍ച്വല്‍ റിയാല്‍റ്റി പരീക്ഷണങ്ങളും ഈ രംഗത്ത്‌ നടന്നിട്ടുണ്ടെങ്കിലും സ്പെയിനില്‍ ഫിറ്റൂര്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഒന്നൊന്നര സംഭവമാണ്. ഹോട്ടല്‍ മുറികള്‍ മുന്‍കൂട്ടി അതിഥികള്‍ക്ക് തന്നെ തരപ്പെടുത്താവുന്നതാണ് പുതിയ സംവിധാനം. അച്ചടിച്ച ബ്രോഷര്‍ ഇല്ല, പകരം ഹെഡ് സെറ്റിലൂടെ കാര്യങ്ങള്‍ മനസിലാക്കാം. ഇതോടെ ഹോട്ടലുകളില്‍ റിസപ്ഷനിസ്റ്റിന്‍റെ ആവശ്യം വരില്ല. മുഖം തിരിച്ചറിയാനാകുന്ന കണ്ണാടിയിലൂടെ കടന്നുപോയാല്‍ ചെക്ക് ഇന്‍ ചെയ്യലായി. മുഖം കണ്ണാടി തിരിച്ചറിഞ്ഞാലുടന്‍ ഹോട്ടല്‍ മുറി നിങ്ങള്‍ ബുക്ക് ചെയ്തപ്പോള്‍ നിര്‍ദ്ദേശിച്ച അഭിരുചികള്‍ക്ക് അനുസരിച്ച് മാറുകയായി. താപനില, പ്രകാശം തുടങ്ങി ചുവരില്‍ വേണ്ടത് വാന്‍ഗോഗിന്‍റെയോ പിക്കാസയുടെയോ ചിത്രമോ? എങ്ങനെയും മുറി നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറും. ഫ്രഞ്ച് കമ്പനി അല്‍ത്രാന്‍ ആണ് പുത്തന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ആഡംബര ഹോട്ടലുകളാണ് അല്‍ത്രാന്‍റെ ആദ്യ ലക്‌ഷ്യം. ഹോട്ടല്‍ മുറിയിലെ കിടക്കകള്‍ സെന്‍സറുകള്‍ ഘടിപ്പിച്ചതാണ്. ഉറക്കത്തിലെ ചലനങ്ങള്‍ സെന്‍സറുകള്‍ ... Read more

ന്യൂസ്‌ ഫീഡിലെ വിശ്വാസ്യത : പരിഷ്ക്കാരവുമായി ഫെയ്സ്ബുക്ക്

ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ളടക്കങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്ക്. ന്യൂസ്‌ഫീഡ് വഴി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത‍. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഉപയോക്താക്കള്‍ നല്‍കുന്ന റേറ്റിംഗ് അടിസ്ഥാനപ്പെടുത്തിയാവും ഇത് നടപ്പാക്കുക. ഇതിനായി ഉപയോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുകയാണെന്ന് ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്‍റെ ഫേയ്സ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വാര്‍ത്തകള്‍ മറ്റുള്ളവരുടെ ന്യൂസ്‌ഫീഡില്‍ പ്രദര്‍ശിപ്പിക്കണോ എന്ന് തീരുമാനിക്കുക. മാധ്യമങ്ങള്‍ നേരത്തെ പ്രചരിപ്പിച്ചിട്ടുള്ള വ്യാജ വാര്‍ത്തകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഫെയ്സ്ബുക്ക് പരിശോധിക്കും. ക്രിയാത്മക ആശയവിനിമയങ്ങള്‍ക്ക്‌ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസ്‌ഫീഡ് ഉള്ളടക്ക ക്രമീകരണം അടിമുടി മാറ്റുകയാണെന്ന് ഫെയ്സ്ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിരവധി വാര്‍ത്താ മാധ്യമങ്ങള്‍ വായനക്കാരിലേക്കെത്താന്‍ ഫെയ്സ്ബുക്ക് പ്രയോജനപ്പെടുത്തുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ പ്രചരിക്കുന്ന ഗുരുതര സ്വഭാവമുള്ള വ്യാജ വാര്‍ത്തകള്‍ കുറച്ചു നാളായി ഫെയ്സ്ബുക്കിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. 2016ല്‍ അമേരിക്കയുടെ തിരഞ്ഞെടുപ്പ് കാലത്ത് റഷ്യന്‍ അനുകൂലര്‍ ഫെയ്സ്ബുക്ക് വഴി വ്യാജ വാര്‍ത്തകളും പരസ്യങ്ങളും പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് ... Read more

ശൈത്യം കഠിനം… തണുത്ത് മരവിച്ച് ‘ഫ്രീസര്‍’ ഗ്രാമം

ശൈത്യകാലത്ത് മഞ്ഞു കൊണ്ട് കണ്ണെഴുതുന്നവരാണ് ഒയ്മ്യാകോണിലെ മനുഷ്യര്‍. നമ്മള്‍ ചിന്തിക്കും മഞ്ഞുകൊണ്ട് കണ്ണെഴുതാന്‍ പറ്റോ എന്ന്. എന്നിട്ട് മനസ്സിലെങ്കിലും പറയും ഇവര്‍ക്ക് എന്തോ കുഴപ്പമുണ്ട്. എന്നാല്‍ അങ്ങനെയല്ല. ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇവിടുത്തെ മനുഷ്യര്‍ ശൈത്യകാലത്ത് ജീവിക്കുന്നത് മഞ്ഞിനുള്ളിലാണ്. Pic courtasy: TopYaps@topyaps ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശമാണ് സൈബീരിയയിലെ ഈ ഫ്രീസര്‍ ഗ്രാമം. ആകെ 500 ആളുകളെ ഇവിടെ സ്ഥിരതാമസമൊള്ളൂ. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രിയാണ്. പ്രദേശവാസികള്‍ ഇവിടുത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ജനശ്രദ്ധയാകര്‍ഷിച്ചത്. ശൈത്യമായാല്‍ ദിവസത്തിന്‍റെ 21 മണിക്കൂറും ഒയ്മ്യാകോണില്‍ ഇരുട്ടായിരിക്കും. താപനില 40ലെത്തുമ്പോഴേ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും. സ്കൂളുകള്‍ കൂടാതെ ഒരു പോസ്റ്റ്‌ ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതി ശൈത്യം ആരംഭിക്കുമ്പോള്‍ വീടിനകത്തെ പവര്‍ ജനറേറ്ററിന്‍റെ സഹായത്തോടെയാണ് ഗ്രാമവാസികളുടെ ജീവിതം. മറ്റൊരു പ്രതിസന്ധി വാഹനങ്ങളുടെ എഞ്ചിന്‍ കേടാകുന്നതാണ്. കാറുകളും മറ്റും കേടാകാതിരിക്കാന്‍ അവ നിരന്തരം പ്രവര്‍ത്തിപ്പികുകയും ... Read more

വെളുക്കാന്‍ തേച്ചാല്‍ ശരിക്കും പാണ്ടാവും

ചര്‍മ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. വരുമാനത്തിലെ ചെറിയ ശതമാനമെങ്കിലും സൗന്ദര്യ സംരക്ഷണത്തിനായി മാറ്റി വെക്കുന്നവരാണ് പലരും. എന്നാല്‍ ‘ഫൈസ’ എന്നു പേരുള്ള സൗന്ദര്യ വര്‍ധക ക്രീം ഉപയോഗിച്ചാല്‍ പണിപാളും. ശരീരത്തിന് കേടുപാടുകള്‍ ഉണ്ടാക്കുന്നതും രാജിസ്റ്റര്‍ ചെയ്യാത്തതുമായ ‘ഫൈസ’ ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ക്രീമിന്‍റെ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്. ലൈസന്‍സുള്ള ക്രീമിന്‍റെ പട്ടികയില്‍ ഈ ഉല്‍പ്പന്നമില്ല. കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്ത്തുക്കള്‍ പലതും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും ദുബായ് മുന്‍സിപ്പാലിറ്റി വ്യക്തമാകി. ചര്‍മത്തിലെ മെലാനിന്‍റെ അളവു കുറയ്ക്കുന്ന ഹൈഡ്രോക്വിനോണ്‍ ഇതിലടങ്ങിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ചര്‍മം കൂടുതല്‍ തിളക്കമുള്ളതായി തോന്നാമെങ്കിലും തുടര്‍ച്ചയായ ഉപയോഗംമൂലം യുവിഎ, യുവിബി രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുകയും സൂര്യതാപം ഏല്‍ക്കുകയും ചെയ്യും. കൂടാതെ ചര്‍മ കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. ഈ ഉല്‍പ്പന്നം എവിടെയെങ്കിലും വില്‍ക്കുന്നതായി കാണുകയാണെങ്കില്‍ ദുബായ് മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറീച്ചു.

സഞ്ചാരികള്‍ പെരുവഴിയില്‍ : ഗോവയില്‍ ടാക്സി സമരം

പനാജി : വിനോദസഞ്ചാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ച് ഗോവയില്‍ ടാക്സി സമരം. ടാക്സികളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന ഉത്തരവിനെതിരെയാണ് സമരം. സമരം നേരിടാന്‍ ഗോവ സര്‍ക്കാര്‍ അവശ്യ സേവന നിയമം (എസ്മ) പ്രയോഗിച്ചെങ്കിലും ഫലവത്തായില്ല. സംസ്ഥാനത്തെ 18,000 ടാക്സികള്‍ പണിമുടക്കില്‍ പങ്കു ചേര്‍ന്നു. Representational image സഞ്ചാരികള്‍ പലരും വിമാനത്താവളത്തിലും റയില്‍വേ സ്റ്റേഷനിലും കുടുങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കദംബ ബസ് സര്‍വീസ് ഇവിടങ്ങളില്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തി. ടാക്സി ഡ്രൈവര്‍മാര്‍ ആസാദ് മൈതാനിയില്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തി. സംസ്ഥാനത്തെങ്ങും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. അക്രമം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിരാകരിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയതെന്നും ഫെബ്രുവരി 24 നകം വാഹനങ്ങളില്‍ ഇവ സ്ഥാപിച്ചേ മതിയാവൂ എന്നും ഗോവ മുഖ്യമന്ത്രി പ്രതികരിച്ചു

ശ്രീലങ്കന്‍ ടൂറിസത്തിന് തിരിച്ചടി : സ്ത്രീകള്‍ക്ക് മദ്യ വിലക്ക് തുടരും

Photo Courtesy: thejournal കൊളംബോ : ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാനും വില്‍ക്കാനും അനുവദിച്ച ഉത്തരവ് പിന്‍വലിച്ചു. ടൂറിസം മന്ത്രാലയത്തിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തി ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യശാലകളുടെ പ്രവര്‍ത്തന സമയ പരിധി കൂട്ടണമെന്നും വിനോദസഞ്ചാരികളായ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്‍കണമെന്നും ശ്രീലങ്കന്‍ ടൂറിസം മന്ത്രാലയം ഏറെനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇത് അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം ലങ്കന്‍ ധനമന്ത്രി മംഗള സമരവീര ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനെതിരെ പലരും രംഗത്തെത്തിയതോടെയാണ് ശ്രീലങ്കയുടെ മറുകണ്ടം ചാടല്‍. ശ്രീലങ്കയുടെ ബുദ്ധമത പാരമ്പര്യത്തിന് നിരക്കുന്നതല്ല മദ്യം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നയമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഫെബ്രുവരി പത്തിന് നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇത് മുഖ്യ ആയുധമാക്കുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടി. തുടര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിര്‍ദ്ദേശാനുസരണം ധനമന്ത്രി നേരത്തെ പുറപ്പെടുവിച്ച ഇളവ് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനും വാങ്ങാനും വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ... Read more

അവര്‍ ആറുപേര്‍, ആ കടലും താണ്ടി

ന്യൂഡല്‍ഹി: ആറു ധീര വനിതകള്‍ കടല്‍യാത്രയില്‍ പുതിയ ചരിത്രം എഴുതി. ഇന്ത്യന്‍ നാവികസേനയുടെ ആറംഗ വനിതാസംഘം സമുദ്ര യാത്രയിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന തെക്കേ അമേരിക്കയിലെ ഹോണ്‍ മുനമ്പ്‌ കീഴടക്കി. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് വി തരിണിയില്‍ കഴിഞ്ഞ സെപ്തംബറിലാണ് ലോകം ചുറ്റാനിറങ്ങിയത്. കടല്‍ യാത്രയിലെ ഏറ്റവും ദുഷ്കരമായ മേഖലയാണ് ഹോണ്‍ മുനമ്പ്‌. പ്രതികൂല കാലാവസ്ഥയും പ്രക്ഷുബ്ധമായ കടലുമാണ് ഇവിടെ. മുനമ്പ്‌ താണ്ടിയ സംഘം വഞ്ചിയില്‍ ദേശീയ പതാക ഉയര്‍ത്തി. സെപ്തംബര്‍ 10നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ 56 ഇഞ്ച്‌ നീളമുള്ള തരിണിയുടെ യാത്ര ഗോവയില്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഓസ്ട്രേലിയയിലെ ആദ്യ നങ്കൂരമിടലിന് ശേഷം കഴിഞ്ഞ മാസം ആദ്യത്തോടെ ന്യൂസിലാണ്ടിലെ ലിറ്റില്‍ടൌണ്‍ തുറമുഖത്തെത്തിയിരുന്നു. ലഫ്. കമാണ്ടര്‍ വര്‍ത്തിക ജോഷിയുടെ നേതൃത്വത്തിലുള്ളതാണ്സംഘം. നാവിക സാഗര്‍ പരിക്രമ എന്നാണ് പര്യവേക്ഷണത്തിനു പേര്. ഇന്ത്യയുടെ സ്ത്രീ ശക്തി ലോകത്തിനു വ്യകതമാക്കുക കൂടിയാണ് പര്യവേക്ഷണ ലക്‌ഷ്യം. നേരത്തെ മലയാളി ലഫ്. കമാണ്ടര്‍ അഭിലാഷ് ടോമി ... Read more

ഏഥന്‍സ് കാഴ്ചകള്‍ ഗൗതം രാജന്‍റെ കാമറ കണ്ണില്‍

ഗൗതം രാജനും ഭാര്യ താര നന്തിക്കരയും ഏഥന്‍സിലൂടെ നടത്തിയ യാത്ര.  യാത്രാ പ്രിയരായ ഇവര്‍ ബാംഗ്ലൂരില്‍ താമസിക്കുന്നു. ഏഥന്‍സ്   നഗരത്തിലെ  രാത്രി  കാഴ്ച ഏഥന്‍സിലെ   പഴക്കമുള്ള  തെരുവായ  പ്ലാക്കയിലെ  ഭക്ഷണ ശാല ആക്രോപോളിസ്  കുന്നിന്‍  മുകളിലെ  പാർഥനോൺ  ക്ഷേത്രം.  ഗ്രീക്ക്  ദേവത   അഥീനയെ  ആരാധിച്ചിരുന്ന  ഈ  ക്ഷേത്രം  പുരാതന  ഗ്രീക്കി ന്‍റെ അവശേഷിപ്പാണ്. പാർഥനോൺ  ക്ഷേത്രം പ്ലാക്കയിലെ തെരുവുഗായകര്‍  

യവനകഥയിലെ വിസ്മയമോ …ഗ്രീസിന്‍റെ വശ്യതയോ …

താരാ നന്തിക്കര ഗ്രീസിലെ രണ്ട് ദ്വീപുകളായ സക്കിന്തോസും സന്‍റെറിനി മിറ്റിയോറ കുന്നുകളും സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഏഥൻസ് വഴിയല്ലാതെ ഈ സ്ഥലങ്ങളിലേക്ക് പോകാൻ എളുപ്പമല്ലാത്തതിനാൽ ഏഥൻസും പ്ലാനിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒരോട്ടപ്രദക്ഷിണം. ഏഥൻസ് വഴി സക്കിന്തോസിലേക്കും തിരിച്ച് ഏഥൻസിലെത്തി അവിടെ നിന്ന് മിറ്റിയോറയിലേക്കും വീണ്ടും ഏഥൻസിൽ വന്ന് സാന്‍റെറിനിയിലേക്കും തിരിച്ചും. അങ്ങനെ പല ദിവസങ്ങളിലായി നാലു തവണ ഏഥൻസിൽ ചെലവഴിക്കാൻ സാധിച്ചു. പലപ്പോഴായി ഏഥൻസിന്‍റെ പൊട്ടും പൊടിയും കാണാൻ കഴിഞ്ഞെന്ന് പറയാം. Picture courtasy: ഗൗതം രാജന്‍ ഏഥൻസിൽ കാലു കുത്തിയ ആദ്യ ദിവസം മഴ കൊണ്ടുപോയി. ഉച്ച തിരിഞ്ഞ് ഏഥൻസിലെത്തി അവിടത്തെ പ്രശസ്തമായ പ്ലാക്കയിൽ നിന്ന് അത്താഴം കഴിക്കാനായിരുന്നു പ്ലാൻ. പക്ഷെ പെരുമഴ ആയതിനാൽ എയർപോർട്ടിൽ നിന്ന് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടി വന്നു. കുട കയ്യിൽ കരുതിയിരുന്നില്ല. രാത്രി പന്ത്രണ്ടു മണിക്ക് മിറ്റിയോറയിലേക്ക് ട്രെയിനിൽ പോവാൻ സന്ധ്യക്കേ റെയിൽവേ സ്റ്റേഷനിൽ എത്തി. പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ മഴ. ഒരു ... Read more

അതിരുകള്‍ ആകാശം കടക്കാത്തതെന്ത് ?

ഔദ്യോഗിക സഞ്ചാരികള്‍ അല്ലാതെ ആര്‍ക്കും ബഹിരാകാശ സഞ്ചാരം സാധ്യമാകാത്തത് എന്തുകൊണ്ട്? പണമുണ്ടേല്‍ നമുക്ക് ചന്ദ്രനിലും ബഹിരാകാശത്തും പോകാനാവില്ലേ ? രാജേഷ്‌ Photo Courtesy: Santhosh George Kulangara സഞ്ചാരത്തിന് അതിരുകളില്ലന്നാണ് പറയാറ്. എന്നാല്‍ ആകാശം കടന്നു യാത്ര ചെയ്യുന്നത് കൃത്യമായ പരിശീലനം ലഭിച്ച ബഹിരാകാശ സഞ്ചാരികളും ചാന്ദ്ര ദൌത്യക്കാരും മാത്രം. . എന്തുകൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്ക് ഇതുവരെ സഞ്ചാരികളെ ആകാശത്തിനപ്പുറം എത്തിക്കാന്‍ കഴിയാതെ പോയത്. കൊതിച്ചവര്‍ നിരവധി ബഹിരാകാശ യാത്രാ പരിശീലനത്തിലാണ് സന്തോഷ്‌ ജോര്‍ജ് കുളങ്ങര എന്ന് മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിര്‍ജിന്‍ ഗാലറ്റ് കമ്പനിയാണ് സന്തോഷ്‌ ജോര്‍ജിനെയടക്കം ബഹിരാകാശം കാണിച്ച് തിരികെ കൊണ്ട് വരാന്‍ പദ്ധതിയിട്ടത്. പരിശീലനവും നടന്നു. പക്ഷെ ഇത് വരെ സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് ബഹിരാകാശത്ത് പോകാനായില്ല. പരിശീലനം തുടരുന്നതായാണ് സന്തോഷ് ജോര്‍ജ് ഏറ്റവും ഒടുവില്‍ ഒരു മാധ്യമത്തോട് പറഞ്ഞത് . രണ്ടു യാത്രികരെ ഈ വര്‍ഷം ചന്ദ്രന്‍ കാണിക്കുമെന്ന് സ്പേസ് എക്സ് എന്ന കമ്പനി ... Read more