Category: Homepage Malayalam

പൂക്കളുടെ വിസ്മയം തീര്‍ത്ത് യാമ്പു പുഷ്‌പോത്സവം

പന്ത്രണ്ടാമത് യാമ്പു ഫ്‌ളവേഴ്‌സ് ആന്‍ഡ് ഗാര്‍ഡന്‍സ് ഫെസ്റ്റിവലിന് നിറപകിട്ടോടെ തുടക്കം. ഇനിയുള്ള മൂന്നാഴ്ച്ചക്കാലം ചെങ്കടല്‍ തീരത്തെ പെട്രോസിറ്റി പൂക്കളുടെ മായക്കാഴ്ച്ചയില്‍ മുങ്ങും.റിഫൈനറി പുക തുപ്പുന്ന യാമ്പു നഗരമാണ് പുഷ്‌പോത്സവത്തിനായി അണിഞ്ഞെരുങ്ങിയത്. രണ്ടു തവണ ഗിന്നസ് റെക്കോഡിന് അര്‍ഹമായ യാമ്പു പുഷ്‌പോത്സവം ഈ വര്‍ഷം യാമ്പു റോയല്‍ കമ്മിഷന്‍ എക്‌സിക്യൂട്ടിവ് പ്രസിഡന്റ് ഡോ. അലാഅ് അബ്ദുല്ല നസ്വീഫ് ആണ് ഉദ്ഘാടനം ചെയ്തത്. പുഷ്‌പോത്സവത്തിന്റെ ആദ്യ ദിവസം തന്നെ യാമ്പുവിന് പുറമെ ജിദ്ദ, മക്ക, ത്വായിഫ്, മദീന തുടങ്ങിയ പരിസര നഗരങ്ങളില്‍ നിന്ന് ആയിര കണക്കിന് വിനോദ സഞ്ചാരികളാണ് പുഷ്‌പോത്സവം ആസ്വദിക്കാന്‍ എത്തിയത്. യാമ്പു- ജിദ്ദ ഹൈവേയോട് ചേര്‍ന്ന് അല്‍ മുനാസബാത്ത് പാര്‍ക്ക് വിവിധയിനം പൂക്കളും മനോഹരമായ സസ്യങ്ങളുടെയും വിശാലമായ ശേഖരം കൊണ്ട് വര്‍ണ്ണാഭമാക്കി തീര്‍ത്തത്. 10712.75 സ്‌ക്വര്‍ മീറ്റര്‍ വിസ്തൃതിയില്‍ റോയല്‍ കമ്മീഷന്റെ ലാന്റ് സ്‌കേപ്പിങ്ങ് ആന്‍ഡ് ഇറിഗേഷന്‍ വിഭാഗമാണ് പുഷ്‌പോത്സവം ഒരുക്കിയത്. ഇരുനൂറോളം രാജ്യാന്തര കമ്പനികളുടെ സ്റ്റാളുകള്‍, കിളികളുടെയും പൂമ്പാറ്റകളുടെയും പാര്‍ക്കുകള്‍ ... Read more

ഷവോമിയുടെ 43 ഇഞ്ച് എല്‍.ഇ.ഡി ടിവി വരുന്നു..

ഷവോമിയുടെ എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4സി പരമ്പര ഈ മാസം ഏഴിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വാര്‍ത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും കമ്പനിയുടെ രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 43 ഇഞ്ച് എംഐ എല്‍.ഇ.ഡി സ്മാര്‍ട് ടിവി 4സി പ്രത്യക്ഷപ്പെട്ടു. 27,999 രൂപയാണ് ഇതിന് വില. ഈ ടിവി മോഡല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയിലാണ് ആദ്യമായി അവതരിപ്പിച്ചത്. ചൈനീസ് വിപണിയില്‍ ഇതിന് 1849 യുവാന്‍ (19,000 രൂപ) ആയിരുന്നു വില. വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ടിവി ഔട്ട് ഓഫ് സ്റ്റോക്ക് ആണെന്നാണ് കാണിച്ചിരിക്കുന്നത്. അതിനാല്‍ വിലയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ഫുള്‍ എച്ച്ഡി (1080 പിക്‌സല്‍) ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവ എംഐ എല്‍.ഇ.ഡി സ്മാര്‍ട് ടിവി 4സി ല്‍ ഉണ്ടാവും. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ പാച്ച് വാള്‍ യൂസര്‍ ഇന്റര്‍ഫെയ്‌സിലാണ് ടിവി പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ ഷവോമി 55 ... Read more

സ്വദേശ് ദര്‍ശന്‍ ടൂറിസം പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന സ്വദേശ് ദർശന്‍, പ്രസാദം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ടൂറിസം വികസന പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്ന യോഗത്തിലാണ് തീരുമാനം. സ്വദേശ് ദർശനിൽ ഉള്‍പ്പെടുത്തിയ ഇക്കോ ടൂറിസം പദ്ധതിയായ പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി വികസന പദ്ധതിയും (91 കോടി), ഭക്തി ടൂറിസം പദ്ധതിയായ ശബരിമല ദർശനം (99. 98 കോടി), ശ്രീപത്മനാഭ സ്വാമി ക്ഷേത്രം-ആറൻമുള-ശബരിമല വികസനം (92.44 കോടി) പദ്ധതികളാണ് നടക്കുന്നത്. പ്രസാദം പദ്ധതിയിൽപ്പെട്ട ഗുരുവായൂർ വികസനത്തിന് 46.14 കോടി രൂപയുടേയും വികസന പ്രവർനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഇതിനു പുറമെ മലനാട്-മലബാർ പദ്ധതിയും ആതിരപ്പള്ളി-മലയാറ്റൂർ-കുട്ടനാട് പദ്ധതിയും ശിവഗിരി സർക്യൂട്ട്, കേരള നദി ക്രൂസ് പദ്ധതികളും നടപ്പാക്കാൻ ആലോചിക്കുന്നതായി ടൂറിസം ഡയറക്ടർ ജനറൽ സത്യജിത്ത് രാജൻ ഐ.എ.എസ് അറിയിച്ചു. ശബരിമല പദ്ധതി അടുത്ത വർഷവും, പ്രസാദം പദ്ധതിയും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം-ആറൻമുള-ശബരിമല പദ്ധതിയും പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി വികസന പദ്ധതിയും ഈ വർഷം തന്നെ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ... Read more

വെള്ളായണി കായൽ സംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ സിസ്സ 

തിരുവനന്തപുരം:മലിനപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളായണി കായൽ സംരക്ഷിക്കാൻ സമഗ്രപദ്ധതിയുമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ്  സോഷ്യൽ ആക്ഷൻ  (സിസ്സ )  തീരുമാനിച്ചു . തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി സിസ്സയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് സംഘടിപ്പിച്ച സംവാദത്തിലാണ് തീരുമാനം എടുത്തത് . സംസ്ഥാനത്തെ ആകെയുള്ള മൂന്നു ശുദ്ധ ജല തടാകങ്ങളും അപകട ഭീഷണിയിൽ ആണ് . അവയിൽ ഏറ്റവും തന്ത്ര പ്രധാനവും സുപ്രധാനവും ആയ വെള്ളായണി കായലാണ് ഏറ്റവും കൂടുതല്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ഈ സാഹചര്യത്തിൽ വെള്ളായണി കായലിന്റെ പാരിസ്ഥിക പ്രാധാന്യം , പൂർവ സ്ഥിതി , നിലവിലുള്ള വെല്ലുവിളി സാധ്യതകൾ എന്നിവ അടിസ്ഥാനമാക്കി ശാസ്ത്രീയമായ പഠനവും ഡോക്ക്യൂമെന്റഷനും ആവശ്യമാണെന്നും , ആധികാരിക പഠനങ്ങളുടെ  അഭാവം ആണ് വെള്ളായണി കായലിന്റെ സംരക്ഷണത്തിനു സമഗ്രമായ രൂപരേഖ തയാറാക്കാൻ വിഘാതമായി നിൽക്കുന്നതെന്നും വിദഗ്ധർ വിലയിരുത്തി . വെള്ളായണി കായലിനെ സംബന്ധിച്ചു സമഗ്രമായ ഒരു ആധികാരിക രേഖ തയാറാക്കുന്നതിന് സിസ്സ യുടെ നേതൃത്തത്തിൽ വിവിധ ... Read more

കുറച്ച് കാശ്.. കൂടുതല്‍ കാഴ്ച.. പോകാം കോട്ടയം വഴി ആലപ്പുഴയിലേയ്ക്ക്..

ചെറുതും ചിലവു കുറഞ്ഞതുമായ യാത്രകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഒന്നു പരീക്ഷിക്കാവുന്നതാണ് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള ദീര്‍ഘദൂര ബോട്ടുയാത്ര. കോട്ടയം കോടിമതയില്‍ നിന്നും ജലഗതാഗതവകുപ്പിന്‍റെ ബോട്ടില്‍ ആലപ്പുഴ ബോട്ടുജട്ടിയിലേക്കുള്ള ജലയാത്രയ്ക്ക് ഒരാള്‍ക്ക് 18രൂപ മാത്രമാണ് ചിലവ്. കോട്ടയത്തിന്‍റെ ഹൃദയത്തിലൂടെ ആലപ്പുഴയിലെ നാട്ടിന്‍പുറങ്ങളെ അടുത്തറിഞ്ഞ് ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ പ്രകൃതിയോടൊപ്പമുള്ള ഈ യാത്രാസൗകര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. രാവിലെ 6.45 മുതല്‍ കോട്ടയം കോടിമതയില്‍നിന്നും ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുണ്ട്. വിദേശികളും സ്വദേശികളുമായ സഞ്ചാരികളേയും കൊണ്ടാണ് കോട്ടയത്തുനിന്നും ബോട്ട് പുറപ്പെടുക. രാവിലെ 6.45, 11.30, ഉച്ചക്ക് 1, 3.30, വൈകീട്ട് 5.15 എന്നീ സമയത്താണ് ബോട്ടുകള്‍ കോട്ടയത്തുനിന്നും പുറപ്പെടുക. കോടിമത ബോട്ടുജട്ടിക്ക് സമീപമുള്ള പോലീസ് ക്യാന്‍റീനില്‍ നിന്ന് വളരെ കുറഞ്ഞ ചിലവില്‍ നാടന്‍ ഊണു ലഭിക്കും. ബിരിയാണി അടക്കമുള്ള മറ്റ് ഭക്ഷണങ്ങളും ചെറിയ തുകയ്ക്ക് ലഭ്യമാണ്. രാവിലെ 11.30, ഉച്ചക്ക് ഒരു മണി എന്നീ സമയങ്ങളില്‍ പുറപ്പെടുന്ന ബോട്ടുകളാണ് പൊതുവെ സഞ്ചാരികള്‍ തിരഞ്ഞെടുക്കുക. ഈ യാത്രയെ രണ്ടു രീതിയില്‍ സമീപിക്കാം. ആലപ്പുഴയിലേക്ക് ... Read more

ലാറി ബേക്കറിന് വ്യത്യസ്തമായൊരു ആദരം

ആറ്റുകാല്‍ പൊങ്കാലയുടെ ഇഷ്ടിക കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍. ചുടുകട്ടകള്‍ കൊണ്ട് നൂറിടങ്ങള്‍ നഗരത്തിനെ മറ്റൊരു ഇടമാക്കി മാറ്റി. ലാറി ബേക്കറിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായിട്ട് ലാറിക്ക് ആദരമായിട്ടാണ് വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗങ്ങളിലാണ് 100 ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ‘ബിയോണ്ട് ബ്രിക്‌സ്’ എന്ന് പരിപാടി സംഘടിപ്പിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ക് സാണ്.ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറോളം ആര്‍ക്കിടെക്കുകളും ആര്‍ക്കിടെക്ക് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്. ചിത്രങ്ങള്‍ക്ക് കടപ്പാട്‌: ഹരി നായര്‍

വാഗണ്‍ ആര്‍ പുതിയ രൂപത്തില്‍ ഉടനെത്തും

മാരുതിയുടെ ജനപ്രീതി നേടിയ മോഡലായ വാഗണ്‍ ആറിന്‍റെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്തും. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയിലെത്തുന്ന പുതിയ വാഗണ്‍ ആറിന്‍റെ പരീക്ഷണ ഓട്ടങ്ങള്‍ ഇതിനോടകം നിരവധി തവണ നടന്നുകഴിഞ്ഞു. ദീപാവലിക്ക് മുമ്പ് പുതുതലമുറ വാഗണ്‍ ആര്‍ വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ അവതരിപ്പിച്ച വാഗണ്‍ ആറില്‍ നിന്ന് വലിയ മാറ്റങ്ങളോടെയാണ് പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തുക. നിലവിലുള്ള മോഡലുമായി സാമ്യമുള്ളതാകും പുതിയ മോഡലും. വളരെ സിംപിള്‍ ആയിരുന്ന രൂപത്തില്‍നിന്ന് മാറി കരുത്തന്‍ കാറിനെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ജപ്പാനില്‍ പുറത്തിറങ്ങിയ പുതിയ വാഗണ്‍ ആര്‍. ബോണറ്റിന്‍റെ നീളവും വെട്ടികുറച്ചിരുന്നു. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇന്ത്യയിലെത്തുന്ന പുതിയ വാഗണ്‍ ആറില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അകത്തളത്തില്‍ കാര്യമായ മാറ്റമുണ്ടെന്നാണ് സൂചന. ഡാഷ്‌ബോര്‍ഡ്, സീറ്റ് എന്നിവ പുതുക്കിപ്പണിയും. പുതിയ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റവും ഡാഷ്‌ബോര്‍ഡില്‍ സ്ഥാനംപിടിക്കും. സുരക്ഷാ സന്നാഹങ്ങളും വര്‍ധിപ്പിക്കും. ഡ്യുവല്‍ എയര്‍ബാഗ്, ആന്‍റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം എന്നിവ സ്റ്റാന്‍റെഡായി ... Read more

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നീക്കാന്‍ ഇനി ഒരു മണിക്കൂര്‍ വരെ സമയം

സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയ പരിധി ഏഴു മിനിറ്റില്‍ നിന്നും ഇനി ഒരു മണിക്കൂര്‍ എട്ട് മിന്റ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കുന്നു. പുതിയ അപ്‌ഡേറ്റ് പരീക്ഷിക്കുന്നത് വാബീറ്റ ഇന്‍ഫോ എന്ന വാട്‌സ് ആപ്പ് ഫാന്‍ വെബ്‌സൈറ്റ് ആണ്. പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍ പുതിയ മാറ്റം വന്നതായി വാബീറ്റ റിപ്പാര്‍ട്ട് പുറത്ത് വിട്ടു. കഴിഞ്ഞ നവംബറിലായിരുന്നു ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഫീച്ചര്‍ വാട്‌സാപ്പില്‍ വന്നത്. താമസിയാതെ ആന്‍ഡ്രായിഡ്, ഐ ഓ എസ് സ്‌റ്റേബിള്‍ പതിപ്പുകളിലേക്ക് പുതിയ പതിപ്പുകള്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. അബദ്ധത്തില്‍ അയച്ചുപോകുന്ന സന്ദേശങ്ങള്‍ മൂലമുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഇല്ലാതാക്കുന്നതിന് ഈ ഫീച്ചര്‍ സഹായകമാണ്. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ ഏഴുമിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യിതിരിക്കണം സമയപരിധി കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. ഡിലീറ്റ് ചെയ്ത സന്ദേളത്തിന്റെ അറിയിപ്പ് അയച്ചയാളിനും ... Read more

ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ലോകം ചുറ്റാം

ലോകത്തിലെ വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള 180 രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നുള്ളവര്‍ക്ക് മറ്റുരാജ്യങ്ങളിലേക്കുള്ള യാത്രാ വിസ ഫ്രീയാണ്. ഈ രണ്ട് രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണ്. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ജപ്പാനും സിംഗപ്പൂരുമാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ളത്. 180 രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിസയില്ലാതെ സഞ്ചരിക്കാനാകും. ഇരു രാജ്യങ്ങളും സമാധാനം നിറഞ്ഞ വാണിജ്യ ശക്തിയായത് ഇവിടുത്തെ പൗരന്മാര്‍ വ്യാപാരത്തിലും നിക്ഷേപ പ്രക്രിയയിലും വ്യാപൃതരായിരിക്കുന്നതിനാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഗ്ലോബലൈസേഷന്‍ സെന്റര്‍ സീനിയര്‍ ഫെലോ ആയ പരാഗ് ഖന്ന പറയുന്നു. രണ്ടാം സ്ഥാനം ജര്‍മനിക്കാണ്. 179 രാജ്യങ്ങളിലേക്കു ഫ്രീ വിസയില്‍ സഞ്ചരിക്കാം. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ സ്വീഡന്‍ ദക്ഷിണ കൊറിയ എന്നിവയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 178 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നും വിസാ ഫ്രീ സഞ്ചാരമുള്ളത്. നോര്‍വേ, യു.കെ. ഓസ്ട്രിയ നെതര്‍ലാന്‍ഡ്സ് പോര്‍ച്ചുഗല്‍ രാജ്യങ്ങളാണ് പട്ടികയില്‍ നാലാമത്. ഇവിടെ നിന്നും 177 രാജ്യങ്ങളിലേക്ക് ഫ്രീ വിസയില്‍ പോകാം. ... Read more

കരകാണാ കടലലമേലെ പറക്കാം ചെറായിയില്‍….

തിരകളെ കീഴടക്കി മണിക്കൂറുകള്‍ കടലിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന സാഹസികത എല്ലാവരുടെയും ഉള്ളിലുണ്ടാകും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മടിക്കണ്ട. ചെറായിലേക്ക് വണ്ടി കയറിക്കോളൂ. സാഹസികരെയും കാത്ത് ഓളങ്ങള്‍ കാത്തിരിപ്പുണ്ട്. വെള്ളക്കെട്ടുകളും തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളും ഇതിന്‍റെ നടുക്ക് കടലും. ഇതാണ് ചെറായി. എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിലെ മനോഹരമായ ബീച്ചും സാഹസികതയും നിറഞ്ഞ കടല്‍ത്തീരം. ചെറായിയില്‍ സാഹസിക ജല കായിക വിനോദത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് കടലില്‍ സാഹസികത നടത്താന്‍ സഹായിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചെറായി വാട്ടര്‍ സ്പോര്‍ട്സ് എന്ന സ്ഥാപനമാണ്‌. ബമ്പര്‍ റൈഡ്, ബനാന റൈഡ്, കാറ്റാമാരന്‍, സ്പീഡ് ബോട്ട് റൈഡ്, കയാക്കിംഗ്, വിന്‍ഡ് സര്‍ഫിംഗ്, വാട്ടര്‍ സ്കൈ, ബൂഗി ബോര്‍ഡ്സ്, ലേ ലോ റൈഡ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ സഞ്ചാരികള്‍ക്ക് ചെറായി വാട്ടര്‍ സ്പോര്‍ട്സിന്‍റെ സഹായത്തോടെ കടലില്‍ ചെയ്യാം. കൂടാതെ കയാക്കിംഗ്, വിന്‍ഡ് സര്‍ഫിംഗ്, കാറ്റാമാരന്‍ എന്നിവയില്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ ട്രെയിനിങ്ങും കൊടുക്കുന്നുണ്ട്. സഞ്ചാരികള്‍ക്കും ട്രെയിനിംഗ് ആവിശ്യമുണ്ടെങ്കില്‍ അതിനും ഇവിടെ ... Read more

അലി അച്ഛനായി; മിസ്സൈലിനും തകര്‍ക്കാനാവാത്ത അത്ഭുതക്കുരുന്നിന്‍റെ കഥ

ചിത്രം : ഡയിലി മെയില്‍ ഓണ്‍ലൈന്‍ 2003ലെ ഗള്‍ഫ് യുദ്ധത്തില്‍ എല്ലാം തീര്‍ന്നെന്ന് കരുതിയതാണ് അലി. സഖ്യസേനയുടെ ബോംബ്‌ അലി അബ്ബാസിന്‍റെ വീട്ടിനുമേല്‍ പതിക്കുമ്പോള്‍ അവനു പ്രായം പന്ത്രണ്ട്. കുടുംബത്തിലെ പതിനാറു പേരും കൊല്ലപ്പെട്ട ആ ആക്രമണത്തില്‍ അലി അബ്ബാസ് രക്ഷപെട്ടത് തലനാരിഴക്കാണ്. അയല്‍ക്കാരന്‍ ഡ്രൈവറാണ് ചോരയില്‍ കുളിച്ച കുഞ്ഞലിയെ അന്ന് ആശുപത്രിയിലെത്തിച്ചത്. മിസൈല്‍ ആക്രമണത്തില്‍ അലിയുടെ ഇരു കൈകളും നഷ്ടപ്പെട്ടിരുന്നു. ദേഹമാസകലം പരിക്കേറ്റ അലിക്ക് അധികം ആയുസില്ലന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി.വര്‍ഷങ്ങള്‍ക്കിപ്പുറം ആ പയ്യന്‍ അലിക്ക് ഇപ്പോള്‍ 27 വയസായിരിക്കുന്നു. ആയുസില്ലന്നു വിധിച്ച അലി ഇന്ന് ഒരു കുഞ്ഞിന്‍റെ അച്ഛനായിരിക്കുന്നു. 2010ല്‍ ഇംഗ്ലീഷ് പൗരത്വം ലഭിച്ച അലി അബ്ബാസിന്‍റെ ഭാര്യ സൈനബ് ഇറാക്കിലാണ്. അവിടെയാണ് ഇപ്പോള്‍ അലി. കുഞ്ഞിനു പേര് യൂസഫ്‌. അവനാണിനി എന്‍റെ എല്ലാം. എന്‍റെ ഭാവിയും എന്‍റെ വീടും എല്ലാം അവനാണ്-അലി അബ്ബാസ് പറയുന്നു. അവന്‍റെ കൈകളാണ് ഇനി എന്‍റെ കൈകള്‍,അവനുവേണ്ടി എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യും – പ്രതീക്ഷയിലാണ് അലി…ആഹ്ലാദത്തിലും.. ... Read more

ടൊയോട്ട യാരിസ് ബുക്കിങ് അടുത്ത മാസം

  വാഹനനിര്‍മ്മാതാക്കളില്‍ മുന്‍നിര താരമായ ടൊയോട്ട ബി ഹൈ സെഗ്മെന്റ് ഡെസാനായ യാരിസിന്റെ ഇന്ത്യിലെ ബുക്കിങ് ഏപ്രിലില്‍ ആരംഭിക്കും. ഏപ്രലില്‍ ബുക്ക് ചെയ്ത വാഹനം മേയ് മാസത്തില്‍ നിരത്തിലറങ്ങും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഡെപ്യൂട്ടി മാനേജര്‍ എന്‍ രാജ കൊച്ചിയില്‍ സംഘടിപ്പിച്ച യാരിസിന്റെ എക്‌സ്‌ക്ലൂസിവ് പ്രവ്യുവിനെത്തിയപ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആര്‍ട്ടിസിനും ഇടയിലേക്കാണ് യാരിസ് വരുന്നത്. എറ്റിയോസിനെ അപേക്ഷിച്ച് കുറച്ചുകൂടി സൗകര്യങ്ങളും ഫീച്ചറുകളും യാരിസിനുണ്ട്. കാഴ്ചയ്ക്കും ഭംഗിയേറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പെട്രോളില്‍ മാത്രമായിരിക്കും യാരിസ് വരുന്നത്. 108 എച്ച്.പി. കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡറാണ് എന്‍ജിന്‍. ബോണസായി ഏഴു മോഡുകളുള്ള സി.വി.ടി. സിക്‌സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമുണ്ട്. ഭാവിയില്‍ പെട്രോള്‍ ഹൈബ്രിഡ് വേര്‍ഷന്‍ കൂടി വരുന്നുണ്ട്. ഏകദേശം എട്ട് ലക്ഷം മുതല്‍ 13.5 ലക്ഷം രൂപ വരെ വില വരുന്ന യാരിസിന് ഏഴ് എസ്.ആര്‍.എസ്. എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ടയര്‍ ... Read more

ഗോവന്‍ കടലോര കുടിലുകള്‍ക്കെതിരെ മന്ത്രി

കടലോരത്തെ അനധികൃത കുടിലുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗോവന്‍ ടൂറിസം മന്ത്രി. ബാഗാ സ്വീന്‍ക്വറീം തീരപ്രദേശത്താണ് നിയമം ലംഘിച്ച് കൊണ്ട് കെട്ടിയ കുടിലുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. അനുവദിച്ച സമയത്തിന് ശേഷവും തീരത്ത് കച്ചവടം നടത്തുന്നത് ഗോവന്‍ തീരങ്ങളില്‍ നിയമ ലംഘനമാണ്.ഇങ്ങനെ കച്ചവടം നടത്തുന്നത് ഗോവന്‍ ടൂറിസത്തെ ബാധിക്കും അതു കൊണ്ട് തന്നെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തീരപ്രദേശ നിവാസികളെ പരാതിയെ തുടര്‍ന്നാണ് മന്ത്രി നടപടിയെടുക്കാന്‍ തീരുമാനിച്ചത്. നടപടിയെ എതിര്‍ത്ത് കൊണ്ട് കച്ചവടക്കാര്‍ നിയമലംഘനം തുടര്‍ന്നാല്‍ അവരുടെ ലൈസന്‍സ് നിര്‍ത്തലാക്കാന്‍ വിനോദ സഞ്ചാര വകുപ്പിന് അധികാരം നല്‍കി കഴിഞ്ഞു. തീര നിവാസികളുടെ പരാതിയെ തുടര്‍ന്ന് പരാതിക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍, ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി വടക്ക് പടിഞ്ഞാറന്‍ തീരത്ത് മാത്രമല്ല ഗോവയിലുടനീളം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏഴു പുതിയ വിമാനങ്ങളുമായി ഇന്‍ഡിഗോ

  ടയര്‍2, ടയര്‍3  നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാനകമ്പനി ഇന്‍ഡിഗോ ഏഴു പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഹൈദ്രബാദ്- നാഗ്പൂര്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ദിവസവും രണ്ട് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ തുടങ്ങും. ഹൈദ്രബാദ്- മംഗലാപുരം-ഹൈദരബാദ് മേഖലകളെ നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് വിമാന സര്‍വീസുകളും,ചെന്നൈ-മംഗലൈാപുരം മേഖലകളെ ബന്ധിപ്പിക്കുന്ന സര്‍വീസ് മെയ് 1 മുതല്‍ ആരംഭിക്കും. എ ടി ആര്‍ 72-600 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഇന്‍ഡിഗോ എ ടി ആര്‍ പ്രവര്‍ത്തനം ശക്തിപെടും. നാഗ്പൂര്‍, മംഗലാപുരം എന്നീ സൗത്ത് മെട്രോകളെ ബന്ധിപ്പിക്കാന്‍ ഇന്‍ഡിഗോയ്ക്ക് അനയാസമിനി സാധിക്കും. ഇന്‍ഡിഗോയുടെ പുതിയ എ ടി ആര്‍ ഫ്‌ളീറ്റ് ഓപ്പറേഷനുകള്‍ കൊണ്ട് കൂടുതല്‍ ഇടങ്ങളെ ബന്ധിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിലൂടെ ടയര്‍ 2 ടയര്‍3 നഗരങ്ങളിലെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപെടുകയും നിരവധി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് ഇന്‍ഡിഗോ വക്താവ് വോള്‍ഫ്ഗാങ് പ്രോക്ക് ഷൗര്‍ പറഞ്ഞു.

വിധിയറിഞ്ഞു; ഇനി വിനോദ സഞ്ചാര വികസനം

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിധി പുറത്തുവന്നതോടെ ഏറെ ആഹ്ലാദത്തിലായത് ഈ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയാണ്. ടൂറിസം മേഖലക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ത്രിപുരയില്‍ ടി- ത്രീ ആയിരുന്നു ബിജെപിയുടെ പ്രചരണായുധം. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ടൂറിസം, ട്രേഡ്, ട്രെയിനിംഗ് ഓഫ് ദ യൂത്ത് (യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം) എന്നിവയായിരിക്കുമെന്ന് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചിരുന്നു. ഹൈവേ, ഐ വേ, റോഡ്‌ വേ, എയര്‍ വേ എന്നിവയാണ് ത്രിപുരക്ക് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. മേഘാലയയില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനായിരുന്നു ബിജെപിയുടെ ചുമതല. ടൂറിസം രംഗത്തെ വികസനം അദ്ദേഹം ജനങ്ങളോട് വാഗ്ദാനം ചെയ്തിരുന്നു. നാഗാലാണ്ടും ഇതിനിടെ ടൂറിസം വികസന പദ്ധതികള്‍ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. അതും ബിജെപി പ്രചരണായുധമാക്കി. ജനം വിധിയെഴുതിയ സംസ്ഥാനങ്ങള്‍ക്ക് പുറമേ എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ടൂറിസം വികസനം തെരഞ്ഞെടുപ്പു പ്രചരണ ... Read more