Category: Homepage Malayalam
സ്വര്‍ഗമാണ് സുക്കുവാലി
വടക്കു കിഴക്കിന്‍റെ വശ്യ സൗന്ദര്യം മിഴികളിലാവാഹിച്ച മഴവില്ലഴകുള്ളൊരു താഴ്‌വര. പച്ചപ്പിന്‍റെ പട്ടുചേലയുടുത്ത മൊട്ടക്കുന്നുകൾക്കു ചാരെ പീതവർണം ചാർത്തിയ പുൽക്കൊടിത്തുമ്പുകളും അവയോടു കിന്നരിക്കുന്ന കൊച്ചു കാട്ടു പൂക്കളും നിറഞ്ഞ മനോഹരമായൊരു താഴ്‌വര. ഹിമകണങ്ങൾ ഭൂമിയെ നെഞ്ചോട് ചേർത്ത് പ്രണയം കൊണ്ട് പൊതിയുന്നതിനു സാക്ഷിയായി നേർത്ത സംഗീതം പൊഴിക്കുന്ന നിശ്ശബ്ദതയും പൂനിലാവും പരിശുദ്ധിയും സൗന്ദര്യവും ഒരുമിച്ചു ചേരുന്ന പ്രകൃതിയുടെ പൂർണത…. സുക്കു വാലി. അഞ്ചു ദിവസങ്ങൾ കൊണ്ട് കണ്ടു തീർത്ത മേഘാലയൻ വിസ്മയങ്ങളായ ദൗകി നദിയും ജീവനുള്ള വേരുപാലങ്ങളും മറ്റനേകം വെള്ളച്ചാട്ടങ്ങളും എല്ലാം മനസ്സിലൂടെ ഒരു സിനിമയിലെ ഫ്രെയിം പോലെ കടന്നുപോയ്ക്കൊണ്ടിരുന്നു.. വടക്കുകിഴക്കിന്‍റെ പർവത സൗന്ദര്യമായ നാഗാലാൻഡ് ആണ് അടുത്ത ലക്ഷ്യം. എങ്ങനെ പോകാം നാഗാലാന്‍ഡിലേക്ക്? നാഗാലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നർ ലൈൻ പെർമിറ്റ് അഥവാ ഐഎല്‍പി കൂടാതെ ഉള്ള പ്രവേശനം കുറ്റകരമാണ്. നാഗാലാൻഡിലെ ദിമാപുർ ഒഴികെ മറ്റെവിടെയും പോകാന്‍ ഐഎല്‍പി നിർബന്ധമാണ്. എവിടാണ് സ്ഥലം, ... Read more
രാത്രികാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം
രാജ്യത്ത് രാത്രികാലങ്ങളില്‍ ഭക്ഷ്യശാലകളും മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ടൂറിസം മന്ത്രാലയത്തിന്‍റെ പരിഗണനയിലുണ്ടെന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. അതേ സമയം, രാത്രി ജീവീതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നൈറ്റ് ക്ലബ് മാത്രമല്ല മറിച്ച് ആരോഗ്യകരമായ വിനോദമാണെന്നും മന്ത്രി പറഞ്ഞു. സൂര്യാസ്തമയത്തിനു ശേഷം രാജ്യത്തെ സ്മാരകങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിനോദ പരിപാടികള്‍ ആവശ്യമാണ്. രാത്രികളില്‍ സ്മാരകങ്ങള്‍ വിനോദ സഞ്ചാരികള്‍ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രാലയം തുടക്കമിടും. 24 മണിക്കൂറും വരുമാനം ലഭിക്കുന്ന ആരോഗ്യകരമായ ടൂറിസത്തെയാണ് മന്ത്രാലയം പ്രോത്സാഹിപ്പിക്കുക. നമ്മള്‍ അഭിവൃദ്ധിപ്പെടുത്തുന്ന രാത്രി ജീവിതത്തിന്‍റെ ചെറിയ ഭാഗം മാത്രമാണ് നെറ്റ് ക്ലബ്ബുകള്‍. വിനോദ സഞ്ചാരികള്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം അവരുടെ മുറികളിലേക്ക് മടങ്ങുന്ന പ്രവണത മറികടക്കണം. ഷോപ്പിങ്, ഭക്ഷണ ശാലകള്‍ എന്നിവയിലൂടെ ശുദ്ധമായ ഒരു വിനോദ സാഹചര്യമുണ്ടാക്കും. സ്മാരകങ്ങളിലെ സന്ദര്‍ശകരുടെ ടിക്കറ്റുകള്‍ വഴി ഇപ്പോള്‍ നമുക്ക് കാര്യമായ വരുമാനമുണ്ടാക്കാനാകുന്നില്ല. രാത്രികളില്‍ ഇതിന് ചുറ്റും പരിപാടികള്‍ സംഘടിപ്പിച്ച് വരുമാനമുണ്ടാക്കാനാകുമെന്നും കണ്ണന്താനം പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം സ്മാരകങ്ങള്‍ ... Read more
തേനി കാട്ടുതീ: റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
തേനി കൊരങ്ങിണി മലയില്‍ ട്രെക്കിങ്ങിനിടയില്‍ കാട്ടുതീയില്‍ അകപ്പെട്ട് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തെതുടര്‍ന്ന് കുരങ്ങിണി റേഞ്ച് ഓഫീസര്‍ ജയ്‌സിങ്ങിന് സസ്‌പെന്‍ഷന്‍. അനധികൃതമായി ട്രെക്കിങ്ങ് സംഘം വനമേഖലയില്‍ പ്രവേശിച്ചത് തടയാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. ടോപ് സ്റ്റേഷന്‍ വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും.കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; കടലില്‍ പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് വിലയ്ക്ക്
കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ലക്ഷ്യദ്വീപ് ഭാഗത്തേയ്ക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് തീവ്ര ന്യൂന്യമാര്‍ദ്ദമായി മാറി. കാറ്റിനൊപ്പം കടലിനും ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് ജാഗൃതാ നിര്‍ദേശം നല്‍കി. വിനോദ സഞ്ചാരികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കി. കൊച്ചിയില്‍ നിന്നും വിനോദ സഞ്ചാരത്തിനു കടലില്‍ പോയ ചെറുകപ്പലുകള്‍ തീരത്തേയ്ക്ക് തിരിച്ചു വിളിച്ചു. ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാര കപ്പലുകള്‍ കടലില്‍ പോകില്ല. ബേപ്പൂരില്‍ നിന്നും ലക്ഷ്യദ്വീപിലേയ്ക്ക് പോകുന്ന ബോട്ടുകള്‍ നിര്‍ത്തിവെച്ചു. കടലില്‍ പോയ ബോട്ടുകള്‍ ലക്ഷ്യദ്വീപ് തീരത്ത് അടുപ്പിച്ചു. തെക്കന്‍ കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ ശക്തമായ മഴലഭിക്കും. കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ കാറ്റിന്‍റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകും. തിരമാല 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കും. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ... Read more
കള്ളുഷാപ്പ് തുറക്കാമെന്ന് കോടതി
ഹൈവേയിലെ കള്ളുഷാപ്പുകള്‍ ഉപാധിയോടെ തുറക്കാം. സുപ്രീം കോടതിയുടെതാണ് ഉത്തരവ്. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാം എന്നത് സര്‍ക്കാരിന് തീരുമാനിക്കാം. ഹൈവേകളില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത് പോലെ കള്ള്ഷാപ്പുകളും ഉപാധിയോടെ തുറക്കാം. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവു നല്‍കാമെന്ന വിധിയിലാണ് കള്ളുഷാപ്പുകളേയും ഉള്‍പ്പെടുത്തിയത്. നഗര മേഖലയിലെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ സുപ്രീം കോടതിയില്‍ തൊഴിലാളികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
നിരവധി സര്‍വീസുകള്‍ നിര്‍ത്തി ഇന്‍ഡിഗോ: യാത്രക്കാര്‍ പെരുവഴിയില്‍
പറക്കലിനിടയില്‍ തകരാറുണ്ടാകാന്‍ സാധ്യതയുള്ള എന്‍ജിന്‍ ഘടിപ്പിച്ച വിമാനങ്ങള്‍ സര്‍വീസ് അടിയന്തരമായി നിര്‍ത്തണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍. അടിയന്തിരമായി വിമാനം നിലത്തിറക്കിയതിനെത്തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാര്‍ വലഞ്ഞു. ഇന്‍ഡിഗോയ്ക്കും, ഗോ എയറിനുമാണ് നിര്‍ദേശം നല്‍കിയത് ഇന്‍ഡിഗോ മാത്രം 47 വിമാനങ്ങള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കി. എ320 വിമാനങ്ങളില്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്നിയുടെ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിമാനങ്ങള്‍ ഏറെ നാളായി തകരാറ് നേരിടുകയാണ്. വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ബഡ്ജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്. ഒരു വിമാനം ഒരു ദിവസം ശരാശരി എട്ടു സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള വിവിധ സര്‍വീസുകളാണ്. പലതും കണക്ഷന്‍ ഫ്ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി. ഒരുമാസത്തിനുള്ളില്‍ മൂന്ന് വിമാനങ്ങള്‍ക്കാണ് എന്‍ജിന്‍ തകരാര്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ... Read more
കാളിദാസും ആ നാല്‍പ്പതു പേരും ഈ മാസം 15ന് എത്തും
കാളിദാസ് ജയറാം നായകനാവുന്ന പൂമരം ഈ മാസം 15ന് റിലീസ് ചെയ്യും. കാളിദാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എല്ലാ പിന്തുണക്കും സ്നേഹത്തിനും നന്ദിയെന്ന കുറിപ്പോടെ ചിത്രത്തിന് ലഭിച്ച യു സർട്ടിഫിക്കറ്റും കാളിദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. നേരത്തെ ഈ മാസം ഒമ്പതിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രം സാങ്കതിക കാരണങ്ങളാൽ നീട്ടിവെയ്ക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസ് വൈകുന്നത് സംബന്ധിച്ച് കാളിദാസനും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കും സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ ഹിറ്റായി മാറിയിരുന്നു. കാമ്പസ് പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മീര ജാസ്മിനും കുഞ്ചോക്കോ ബോബനും മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. ലൈം ലൈറ്റ് സിനിമാസിൻെറ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് പൂമരം നിര്‍മിച്ചിരിക്കുന്നത്.
എറണാകുളം–രാമേശ്വരം സ്പെഷൽ ട്രെയിനിന് പുതിയ സ്റ്റോപ്പുകള്‍
എറണാകുളം-രാമേശ്വരം സ്പെഷല്‍ ട്രെയിന്‍ (06035, 06036) ഏപ്രില്‍ നാലു മുതല്‍ സര്‍വീസ് പുനരാരംഭിക്കും. പുതിയ നാല് സ്റ്റോപ്പുകളോടെയാണ് ട്രെയിന്‍ ഓടുക. ഒറ്റപ്പാലം, പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട് സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പുകള്‍. ചൊവ്വാഴ്ചകളില്‍ രാമേശ്വരത്തേയ്ക്കും തിരിച്ച് ബുധനാഴ്ചകളില്‍ എറണാകുളത്തേയ്ക്കുമാണ് സര്‍വീസ് നടത്തുക. നിലവിലെ അറിയിപ്പ് പ്രകാരം ജൂലൈ 26 വരെയാണ് സ്പെഷ്യല്‍ ട്രെയിന്‍. കഴിഞ്ഞ വര്‍ഷം ട്രെയിനില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, ഇടയ്ക്കു സര്‍വീസ് നിര്‍ത്തിവെച്ചു. ചൊവ്വാഴ്ചകളില്‍ എറണാകുളത്തു നിന്നും രാത്രി 11ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് രാമേശ്വരത്തു എത്തും. കഴിഞ്ഞ വര്‍ഷം കേരളത്തിലെ സ്റ്റോപ്പുകള്‍ തൃശ്ശൂരും പാലക്കാടും മാത്രമായിരുന്നു. പുതുതായി അനുവദിച്ച സ്റ്റോപ്പുകളുടെ സമയക്രമം എറണാകുളത്തു നിന്നും ഒറ്റപ്പാലം (01.45), പാലക്കാട് ജങ്ഷൻ (02.20), പാലക്കാട് ടൗൺ (02.55), പുതുനഗരം (03.07), കൊല്ലങ്കോട് (03.19), പൊള്ളാച്ചി (04.15). രാമേശ്വരത്തു നിന്നും ബുധനാഴ്ച രാത്രി 10.15ന് സര്‍വീസ് ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12.45ന് എറണാകുളം ജങ്ങ്ഷനിലെത്തും. സമയക്രമം: പൊള്ളാച്ചി ... Read more
ചൊവ്വയ്ക്ക് പോവാം അടുത്ത വര്‍ഷം
സ്‌പെയ്‌സ് എക്‌സ് തയ്യാറാക്കുന്ന ഭീമന്‍ റോക്കറ്റ് ബിഗ് ഫാല്‍ക്കണ്‍ ചൊവ്വയാത്രയ്ക്കായുള്ള പരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ്. കമ്പനി സി ഇ ഒ ആയ ഇലോണ്‍ മസ്‌ക്കാണ് വിവരം പുറത്ത് വിട്ടത്. അടുത്ത വര്‍ഷത്തോടെ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്ന ബി എഫ് ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബിഗ് ഫാല്‍ക്കണ്‍ 2022ല്‍ ചൊവ്വയില്‍ എത്തിക്കാനാണ് സ്‌പെയ്‌സ് എക്‌സ് പദ്ധിതിയിടുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു റോക്കറ്റ് ചൊവ്വയില്‍ എത്താന്‍ പോവുന്നത്. ചൊവ്വയില്‍ മനുഷ്യകോളനി നിര്‍മ്മിക്കുക എന്നതാണ് സ്‌പെയ്‌സ് എക്‌സിന്റെ സ്വപ്‌ന പദ്ധതി. ഭാവിയില്‍ നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്കുള്ള അതിവേഗ ഗതാഗതത്തിനും റോക്കറ്റ് ഉപയോഗിക്കാമെന്നാണു സ്‌പെയ്‌സ് എക്‌സിന്റെ പ്രതീക്ഷ. എന്നാല്‍ ആദ്യ പദ്ധതിയില്‍ ബി എഫ് ആര്‍ മനുഷ്യനെ വഹിക്കില്ല. കോളനിയിലേക്ക് പോകുന്നവര്‍ക്കുള്ള ലഗേജ് ചൊവ്വയിലെത്തിക്കാനാണ് ആദ്യപറക്കല്‍. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് ബി എഫ് ആര്‍ 37 റാപ്റ്റര്‍ എന്‍ജിനുകളാണ് റോക്കറ്റിന് ഊര്‍ജം നല്‍കുന്നത്. ഒന്നരലക്ഷം കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റിന്റെ ഉയരം ... Read more
കുറഞ്ഞ ചെലവില്‍ യൂറോപ്പ് യാത്രക്ക് ചില ടിപ്പുകള്‍
വലിയ ചെലവില്ലാതെ യൂറോപ്പ് ചുറ്റി വന്നാലോ? ഒരുപാട് പണം ചെലവാക്കാതെ എങ്ങനെ യൂറോപ്പ് ചുറ്റാമെന്നു വിശദീകരിക്കുന്നു പ്രതീഷ് ജയ്സണ്‍ യൂറോപ്പിലെ 4 പ്രധാന നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ രണ്ടാഴ്ച വിനോദയാത്ര നടത്താനുള്ള പദ്ധതിയെക്കുറിച്ച് പറയാം. ഗ്രീസിലെ ആഥന്‍സ്,ഇറ്റലിയിലെ റോം, ഫ്രാന്‍സിലെ പാരീസ്,ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവടങ്ങളിലേക്കൊരു യാത്ര. യാത്രയ്ക്ക് വേണ്ട ചില ടിപ്സ് ഇതാ. ആദ്യ യാത്ര ആസൂത്രണം യാത്ര പോകാന്‍ ബാഗ് മുറുക്കും മുന്‍പേ ഏറ്റവുമാദ്യം വേണ്ടത് കണിശമായ ആസൂത്രണമാണ്. ദീര്‍ഘ യാത്രക്ക് ഒരു മാസം മുൻപെങ്കിലും പ്ലാനിങ് നടത്തണം. വിസയെക്കുറിച്ച് ആലോചിക്കുന്നത് പ്രാഥമിക ആസൂത്രണത്തിന് ശേഷം മതി. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളിലെ കാലാവസ്ഥ, ആ സമയങ്ങളില്‍ അവിടുത്തെ രാഷ്ട്രീയ സ്ഥിതി, ഇവന്‍റുകള്‍ ഇവയൊക്കെ തുടര്‍ന്ന് പരിശോധിക്കണം. ഇനി കാണേണ്ട കാഴ്ചകളെ പറ്റി വ്യക്തമായി പഠിക്കലാണ്. എല്ലാ സ്ഥലങ്ങളും എപ്പോൾ പോയാലും കാണാൻ പറ്റണം എന്നില്ല. അതുകൊണ്ട് സന്ദർശനം അനുവദിച്ചിട്ടുള്ള സമയം, പ്രവേശന നിരക്കുകൾ, ഓൺലൈൻ വഴി പ്രവേശന ടിക്കറ്റുകൾ ... Read more
ബര്‍ലിന്‍ മേളയില്‍ തിളങ്ങി ഇന്ത്യ
ബര്‍ലിന്‍ മേളയില്‍ തിളങ്ങി ഇന്ത്യ. രാജ്യത്തിന്‍റെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പവലിയന്‍ മികച്ച പ്രദര്‍ശനത്തിനുള്ള പുരസ്ക്കാരം നേടി. രാജ്യത്തെ പ്രതിനിധീകരിച്ച് ടൂറിസം മന്ത്രി കെ.ജെ. അല്‍ഫോന്‍സ്, ജോയിന്‍റ് സെക്രട്ടറി സുമന്‍ ബില്ല, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മേളയില്‍ പങ്കെടുത്തു. കൂടാതെ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും മേളയില്‍ പങ്കെടുത്തിരുന്നു. രാജ്യത്തിന്‍റെ 5000 വര്‍ഷം പഴക്കമുള്ള നാഗരികത, മനോഹരമായ കടല്‍ത്തീരങ്ങള്‍, കായല്‍, മരുഭൂമി, ഹിമാലയം തുടങ്ങിയവയിലെ ടൂറിസം സാധ്യതകളെ കുറിച്ച് മന്ത്രി മേളയില്‍ സംസാരിച്ചു. ഇന്ത്യയിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം 10 മില്ല്യന്‍ ആയി വര്‍ധിച്ചു. 2017ൽ വിദേശ വിനോദ സഞ്ചാരികളുടെ വരവോടെ 27 ബില്യൺ ഡോളർ (1.80,000 കോടി രൂപ) രാജ്യം സമ്പാദിച്ചു. ഇന്ത്യയില്‍ ഇത് ആദ്യമായാണ് സഞ്ചാരികളുടെ എണ്ണം 10 മില്ല്യന്‍ ആകുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ മൊത്തം തൊഴിൽ വിഹിതം 43 മില്യൻ ആണ്. തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതെന്ന് ... Read more
കാട് കയറാന്‍ പോകുന്നവര്‍ക്ക് ആറു നിര്‍ദേശങ്ങള്‍
തമിഴ്‌നാട് തേനി കൊളുക്ക് മലയില്‍ ഉണ്ടായ തീപിടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ സമിതി ട്രെക്കിങ് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ചീഫ് സെക്രട്ടറിയും സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ പി കെ കേശവന്‍ ആണ് ട്രെക്കിങ് സംഘങ്ങള്‍ക്ക് വേണ്ടിയുള്ള ആറു നിര്‍ദേശങ്ങള്‍ അടങ്ങിയ കുറിപ്പ് പുറത്തിറക്കിയത്. അനുമതിയില്ലാതെ വനമേഖലയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായും നിരോധിച്ചു. വകുപ്പ് മേഖലയുടെ അനുമതിയില്ലാതെ പൊതുജനങ്ങളുമായി വനമേഖലയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യും. ഡി എഫ് ഒ ,വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശകര്‍ എത്തുന്ന പരിസ്ഥിതി ലോല പ്രദേശങ്ങള്‍ അവലോകനം ചെയ്ത് സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ വീണ്ടും ട്രക്കിങ് ഇടങ്ങള്‍ തുറക്കാവൂ.അത്തരം ഇടങ്ങളുമായി ബന്ധപ്പെട്ട് ചീഫ് കണ്‍സെര്‍വേറ്ററി ഓഫീസറുടെ ഉത്തരവും ഉണ്ടായിരിക്കണം. തുറന്ന് കൊടുക്കുന്ന ട്രെക്കിങ് ഇടങ്ങളില്‍ ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കണം. വനത്തിലേക്ക് സന്ദര്‍ശകര്‍ എത്തുമ്പോള്‍ അവരുടെ ... Read more
റേഞ്ച് റോവർ ഇവോക് കൺവെർട്ടബിൾ ഇന്ത്യയില്‍
റേഞ്ച് റോവറിന്റെ ആദ്യ കൺവെർട്ടബിൾ മോഡൽ ഇന്ത്യയിലെത്തുന്നു. ഇവോക്കിന്‍റെ കൺവെർട്ടബിൾ മോഡൽ ഈ മാസം രാജ്യത്ത് അവതരിപ്പിക്കുമെന്ന് റേഞ്ച് റോവർ അറിയിച്ചു. ഇന്ത്യൻ വിപണിയിലെ ആദ്യ കൺവെർട്ടബിൾ എസ്.യു.വിയുമായിരിക്കും ഇവോക്. 2018 ഇവോക് കൺവെർട്ടബിളാവും ഇന്ത്യയിൽ അവതരിപ്പിക്കുക. രണ്ട് വേരിയൻറുകളിലാവും ഇവോക് വിപണി കീഴടക്കാനെത്തുക. രണ്ട് ഡോറിൽ ചെറിയ ബൂട്ടുമായാണ് കൺവെർട്ടബിൾ ഇവോക് എത്തുക. കാറിലെ 1998 സി.സി ഫോർ സിലിണ്ടർ എൻജിൻ 237 ബി.എച്ച്.പി പവറും 340 എൻ.എം ടോർക്കും നൽകും. കറുപ്പ്, ഒാറഞ്ച് നിറങ്ങളുടെ സമന്വയമാണ് റേഞ്ച് റോവർ ഇവോകിൽ കാണാൻ സാധിക്കുക. എ പില്ലറിനും റൂഫിനും കറുത്ത നിറവും ഇതിന് താഴെ ഓറഞ്ച് നിറവുമാണ് കൊടുത്തിരിക്കുന്നത്. എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, റേഡിയേറ്റർ ഗ്രിൽ, എയർ ഇൻടേക്ക്, ബംബർ, വീൽ ആർച്ച് എന്നിവക്കും കറുത്ത നിറമാണ് നല്‍കിയിരിക്കുന്നത്. കറുപ്പ് നിറത്തിൽ തന്നെയാണ് ഇന്റിരിയറിന്റെ രൂപകൽപ്പന. വിവിധ രീതിയില്‍ ക്രമീകരിക്കാവുന്നതാണ് ഫ്രണ്ട് സീറ്റ്. റെയിൻ സെൻസറിങ് വൈപ്പറുകൾ, ... Read more
കാഠ്മണ്ഡുവില്‍ വിമാനം തകർന്നു
ബംഗ്ലാദേശിൽ നിന്ന് 67 യാത്രക്കാരും 4 ജീവനക്കാരുമായി വന്ന യുഎസ്- ബംഗ്ലാ വിമാനം നേപ്പാള്‍ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നു. ധാക്കയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ വിമാനമാണ് തകർന്നത്. 50 യാത്രക്കാര്‍ മരിച്ചു. റൺവേയിൽ നിന്നും തെന്നിമാറി വിമാനം ലാൻറ് ചെയ്തതിനെ തുടർന്ന് തീപിടിച്ച് തകരുകയായിരുന്നു. തൊട്ടടുത്ത ഫുട്ബോൾ മൈതാനത്താണ് വിമാനം നിന്നത്. യാത്രക്കാരെ സുരക്ഷതമായി പുറത്തിറക്കാനും തീയണക്കാനും ശ്രമം തുടരുകയാണ്. നിലവിൽ 17 യാത്രക്കാരെ രക്ഷപ്പെടുത്തി. ഉച്ചക്ക് ശേഷം രണ്ടരക്ക് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് തകര്‍ന്നത്.
കേരളത്തിലെ ചികിത്സ തേടി 50000 വിദേശികള്‍
ലോകരാഷ്ട്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം 50000 കവിയുന്നു. മെഡിക്കല്‍ ടൂറിസത്തില്‍ വര്‍ധിച്ചു വരുന്ന വിദേശികളുടെ നിരക്ക് മൂലം കുറഞ്ഞത് 200 കോടി വരുമാനം ലഭിക്കുന്നുണ്ട്. മെഡിക്കല്‍ വാല്യൂ ട്രാവല്‍ രംഗത്ത് ഇന്ത്യയെ ലോകത്ത് തന്നെ പ്രമുഖ ചികിത്സാ കേന്ദ്രമാക്കാന്‍ കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളുടെ നയരൂപീകരണവും ഈ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് മെഡിക്കല്‍ വിസ കൊടുക്കുവാനും ആരംഭിച്ചു. വിദേശ രാജ്യങ്ങളുടെ വിവിധ പരിശോധനകള്‍ക്ക് ശേഷം അക്രഡിറ്റേഷന്‍ ലഭിച്ച 26 ആശുപത്രികളാണ് കേരളത്തിലുള്ളത്.ഇതില്‍ സ്വകാര്യ രംഗത്തെ പ്രമുഖ ആശുപത്രികളും, എറണാകുളം ജനല്‍ ആശുപത്രിയും, തിരുവനന്തപുരത്തെ എസ് എടിയും ഉള്‍പ്പെടും. അറബ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് ചികിത്സ തേടിയെത്തുന്നത്. മുന്‍പ് ചെന്നൈയിലും വെല്ലൂരിലും പോയിരുന്നവര്‍ ഇപ്പോള്‍ കേരളത്തിലാണ് എത്തുന്നത് പ്രധാനമായും കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോളജി, യൂറോളജി, ഗൈനക്കോളജി വിഭാഗങ്ങളിലാണു രോഗികളെത്തുന്നത്. യൂറോപ്പില്‍ നിന്നുള്ള വരവ് കൂടുതലും ദന്തചികില്‍സയ്ക്കായാണ്. അവിടുത്തെ ചെലവിന്റെ ചെറിയൊരംശം മാത്രമേ ... Read more