Category: Homepage Malayalam

ഗോവയില്‍ സെക്സ് ടൂറിസം നിയന്ത്രിക്കാന്‍ ഗവര്‍ണര്‍

പനാജി: ഗോവയിലെ സെക്സ് ടൂറിസം നിയന്ത്രിക്കാന്‍ സംസ്ഥാന ഗവര്‍ണറുടെ ഇടപെടല്‍.കോളജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് എസ്കോര്‍ട്ട് സര്‍വീസ് നടത്തുന്ന വെബ്സൈറ്റുകളെ നിയന്ത്രിക്കലാണ് ലക്‌ഷ്യം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ചു വരുത്തി ഗവര്‍ണര്‍ മൃദുല സിന്‍ഹ ചര്‍ച്ച നടത്തി. എസ്കോര്‍ട്ട് സര്‍വീസുകളുടെ മറവില്‍ കോളജ് വിദ്യാര്‍ഥിനികളെ പെണ്‍വാണിഭത്തിനുപയോഗിക്കുന്നെന്ന ഗോവ വനിതാ ഫോറത്തിന്‍റെ പരാതിയിലാണ് ഗവര്‍ണറുടെ ഇടപെടലെന്നു രാജ്ഭവന്‍ വക്താവ് പറഞ്ഞു. പെണ്‍വാണിഭത്തിനും ലൈംഗിക ടൂറിസത്തിനും എതിരെ നടപടി വേണമെന്ന് നേരത്തെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു

അബുദാബി ഡെസേര്‍ട്ട് ചലഞ്ച് 24 മുതല്‍

അബുദാബി ഡെസേര്‍ട്ട് ചലഞ്ച് ഈ മാസം 24 മുതല്‍ 29 വരെ നടക്കും. 24ന് വൈകീട്ട് മൂന്ന് മണിക്ക് യാസ് മറീന സര്‍ക്യൂട്ടില്‍ നടക്കുന്ന വാഹനങ്ങളുടെ റാലിയോടെ 28മത് അബുദാബി ഡെസേര്‍ട്ട് ചലഞ്ചിന് തുടക്കമാവും. ലോകത്തിലെ മുന്‍നിര റാലി ഡ്രൈവര്‍മാര്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് അബുദാബി യാസ് മറീന സര്‍ക്യൂട്ട് ആസ്ഥാനമാക്കിയാണ് തുടക്കം. തുടര്‍ന്ന് അല്‍ ദഫ്‌റ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ മരുഭൂപ്രദേശത്തേക്ക് സംഘം മത്സരങ്ങള്‍ക്ക് യാത്ര തിരിക്കും. കാറുകള്‍, ബഗ്ഗികള്‍, ബൈക്കുകള്‍, ക്വാഡ് വാഹനങ്ങള്‍ എന്നിവയുടെ കരുത്തും വേഗവും തെളിയിക്കുന്ന മത്സരങ്ങളാണ് മരുഭൂമിയിലെ ട്രാക്കുകളില്‍ നടക്കുക. കാറുകളുടെയും ബഗ്ഗികളുടെയും എഫ്.ഐ.എ. വേള്‍ഡ് കപ്പും ബൈക്കുകളുടെയും ക്വാഡുകളുടെയും എഫ്.ഐ.എം. ക്രോസ് കണ്‍ട്രി റാലി വേള്‍ഡ് ചാംപ്യന്‍ഷിപ്പുമാണ് നടക്കുന്നത്. ഷോ അബുദാബി റേസിങ് ടീമിന് വേണ്ടി മത്സരത്തിനിറങ്ങുന്ന യു.എ.ഇ. ചാമ്പ്യന്‍ ഡ്രൈവര്‍ ഖാലിദ് അല്‍ ഖാസിമിയും ഫ്രഞ്ചുകാരനായ സഹ ഡ്രൈവര്‍ സേവ്യര്‍ പാന്‍സെരിയുമാണ് യു.എ.ഇ.യിലെ ആരാധകര്‍ ഉറ്റുനോക്കുന്ന താരങ്ങള്‍. അല്‍ ദഫ്‌റ മേഖലയുടെ ... Read more

വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ്: കുവൈത്തില്‍ പ്രത്യേക സമിതി

കുവൈത്തില്‍ വിദേശികള്‍ക്ക്‌ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും നിരീക്ഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിക്കണം എന്ന വലീദ് അല്‍ തബ്തബാഇ എം പിയുടെ നിര്‍ദേശം പാര്‍ലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതി അംഗീകരിച്ചു.ഇനി മുതല്‍ വിദേശികളുടെ ലൈസന്‍സ് അവര്‍ക്ക് നല്‍കുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകള്‍ അനുസരിച്ചാണോ എന്ന് പരിശോധിക്കുന്നത് ഈ സമിതിയായിരിക്കും. നിലവില്‍ കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഉപാധികള്‍ ഉണ്ട്. 600 ദിനാര്‍ ശമ്പളം, രണ്ടുവര്‍ഷമായി കുവൈത്തില്‍ താമസം ബിരുദം എന്നീ വ്യവസ്ഥകള്‍ ഉള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. അതേ സമയം കുവൈത്തില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ ജോലിക്കായി എത്തിയവര്‍, ഡോക്ടര്‍മാര്‍, ജഡ്ജിമാര്‍,എന്‍ജിനീയര്‍മാര്‍, വീട്ടമ്മമാര്‍, മെസഞ്ചര്‍മാര്‍ എന്നിവര്‍ക്കിത് ബാധകമല്ല. ഉപാധികളോടെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിച്ച ലൈസന്‍സ് അങ്ങനെയല്ലാത്ത ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ലൈസന്‍സ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലരും ഇത് പാലിക്കാറില്ല. ലൈസന്‍സ് നിയമം കര്‍ശനമാക്കിയതോടെ അഴിമതിക്കുള്ള സാഹചര്യം വര്‍ധിച്ചിട്ടുണ്ട് എന്ന് ചില എംപിമാര്‍ പരാതിപെട്ടതിനെതുടര്‍ന്നാണ് പുതായ സമിതി. റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ വാഹനങ്ങളുടെ ... Read more

ഹോക്കിംഗിനെ പരിചയപ്പെടുത്തിയ മലയാളി നേതാവ്

അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ കുറിച്ച് മലയാളത്തില്‍ ആദ്യം പുസ്തകം എഴുതിയത്  പി കേശവന്‍ നായരാണ്. കൊല്ലത്തെ സിപിഎം നേതാവും സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന കേശവന്‍ നായര്‍ പിന്നീട് രാഷ്ട്രീയം വിട്ടു. സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിക്കുന്നു പി കേശവന്‍ നായര്‍  ആധുനിക ശാസ്ത്ര ലോകത്തിനു ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. പ്രപഞ്ച ഉല്‍പ്പത്തിയെ കുറിച്ച് ഇത്രയും സൂക്ഷ്മായും ആഴത്തിലും പഠിച്ച മറ്റൊരു ശാസ്ത്രജ്ഞന്‍ വേറെ ഇല്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകം കണ്ട മറ്റൊരു പ്രതിഭ. എന്‍റെ  കോളേജ് പഠന കാലത്താണ് ഹോക്കിംഗിന്‍റെ ശാസ്ത്ര പഠനങ്ങളെ ശ്രദ്ധിക്കുന്നത്. ഭൗതിക ശാസ്ത്രം മുഖ്യവിഷയമായി പഠിക്കുന്നത് കൊണ്ടും അതില്‍ താല്‍പ്പര്യം ഉള്ളതുകൊണ്ടും പെട്ടെന്ന് അദ്ദേഹത്തിന്‍റെ ആരാധകനായി. അദ്ദേഹത്തിന്‍റെ തമോഗര്‍ത്തങ്ങള്‍ സംബന്ധിച്ചും ആപേക്ഷികതയെ സംബന്ധിച്ചുമുള്ള കണ്ടുപിടിത്തങ്ങളും പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. കേബ്രിഡ്ജിലെ പഠനകാലത്ത് റോജര്‍ പെന്‍ റോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദം ജ്യോതി ശാസ്ത്രത്തിലേയ്ക്ക്  അദ്ദേഹത്തെ അടുപ്പിച്ചു.   അവരിരുവരും ചേര്‍ന്നു ... Read more

ട്രെക്കിങ്ങ് നിരോധനമല്ല ബോധവല്‍ക്കരണമാണ് വേണ്ടത്: മുരളി തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ്‌

കുരങ്ങിണി മലയിലെ തീപിടിത്തത്തെത്തുടര്‍ന്ന് കേരളത്തിലെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു. എന്നാല്‍ നിരോധനം അശാസ്ത്രീയമെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം: തേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടുതീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പ്പറ്റി ഒരു ലേഖനം എഴുതും എന്നത് ഇപ്പോൾ കേരളത്തിലെ ഒരു നാട്ടു നടപ്പാണ്. ചേട്ടൻ ഇതിനെക്കുറിച്ച് എഴുതണമെന്ന് ഏറെപ്പേർ പറയുകയും ചെയ്‌തു. എന്തെഴുതാനാണ് ? എനിക്ക് കുറച്ച് പരിചയമുള്ള ഒരു മേഖലയാണിത്.1998ലെ എൽ നിനോ കാലത്ത് ബോർണിയോ ദ്വീപിൽ വൻ അഗ്നിബാധ ഉണ്ടായി, പുക ഫിലിപ്പീൻസ് മുതൽ സിംഗപ്പൂർ വരെ പരന്നു, വിമാനത്താവളങ്ങൾ അടച്ചിട്ടു. അക്കാലത്ത് ഉപഗ്രഹ ചിത്രങ്ങളുമായി ഫയർ മോണിറ്ററിങ് ചെയ്യാനും ഹെലികോപ്ടറിൽ ഫയർ ഫൈറ്റിങ്ങ് നടത്താനുമുള്ള അവസരം ഉണ്ടായിട്ടുണ്ട് (ഇത് ചെറുത്..) ഫ്രാൻസിലെ അഗ്നിശമന സേനയുടെ പ്രധാന പരിശീലന ... Read more

പൊളാരി മള്‍ട്ടിക്‌സ് നിര്‍മാണം അവസാനിപ്പിച്ചു

രാജ്യത്തെ ആദ്യ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനം പൊളാരി മള്‍ട്ടിക്‌സ് നിര്‍മാണം അവസാനിപ്പിച്ചു. 2105 ജൂണില്‍ ഐഷര്‍ പൊളാരിസ് കമ്പനിയാണ് ഇന്ത്യയില്‍ പൊളാരി മള്‍ട്ടിക്‌സ് പുറത്തിറക്കിയത്. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പൊളാരിസ് ഇന്‍ഡസ്ട്രീസുമായി ഒന്നിച്ച് ഐഷര്‍ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബ്രാന്‍ഡിന് കീഴിലായിരുന്നു വാഹനനിര്‍മ്മാണ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനമായിരുന്നു മള്‍ട്ടിക്‌സ്. തുടക്കത്തില്‍ വിപണയില്‍ ലഭിച്ച സ്വീകാര്യത മള്‍ട്ടിക്‌സിന് പിന്നീട് ലഭിച്ചില്ല. നിര്‍മാണം അവസാനിപ്പിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സുകളും സര്‍വീസ് കമ്പനി തുടര്‍ന്നും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡബിള്‍ ക്യാബിന്‍ പിക്കപ്പുകളെ പോലെ അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് മള്‍ട്ടിക്‌സ് നിര്‍മ്മിച്ചിരുന്നത്. ഫാമിലി, ബിസിനസ്,പവര്‍ ജനറേഷന്‍ എന്നീ രീതിയില്‍ AX+,MX എന്നീ രണ്ടു വേരിയന്റുകളായി നിരത്തിലറിങ്ങിയ പൊളാരിസ് മള്‍ട്ടിക്‌സില്‍ 1918 ലിറ്റര്‍ സ്റ്റോറേജ് സൗകര്യമുണ്ടായിരുന്നു. 652 സിസി ടൂ സിലണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 3000 ആര്‍പിഎമ്മില്‍ 13ബിഎച്ച്പി 1600 ആര്‍പിഎമ്മില്‍ 37 എന്‍എം ... Read more

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ഭൗതിക ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സുണ്ടായിരുന്ന അദ്ദേഹം നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക്ക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന അസുഖ ബാധിതനായിരുന്നു. ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബോര്‍ട്ട്,ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. അദ്ദേഹം വളരെ വലിയൊരു ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പാരമ്പര്യവും വര്‍ഷങ്ങളോളം നിലനില്‍ക്കും. എന്നന്നേക്കും അദ്ദേഹം ഞങ്ങളുടെ ഓര്‍മയിലുണ്ടാകുമെന്നും മക്കള്‍ വ്യക്തമാക്കി. 1942 ജനുവരി 8ന് ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. 17 ാം വയസില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. ഒരു കോടി കോപ്പികള്‍ വിറ്റഴിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഹോക്കിങിന്റെ പുസ്തകമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ദ തിയറി ഓഫ് എവരിതിങ് എന്ന പേരില്‍ സിനിമയും ... Read more

ഭൂതത്താന്‍കെട്ടില്‍ വിശാല സവാരിയ്ക്ക്‌ പുതിയ ബോട്ടുകള്‍

പെരിയാര്‍ നദിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടില്‍ കൂടുതല്‍ ദൂരത്തേയ്ക്ക് ബോട്ടുകള്‍ സര്‍വീസ് നടത്തും.  10 പുതിയ സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ ജില്ലാ  കലക്ടര്‍ അനുമതി നല്‍കിയെന്ന്  ഭൂതത്താന്‍കെട്ട് അസിസ്റ്റന്റ്റ്  എന്‍ജിനീയര്‍  മുരളി ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. പുതുതായി പത്തു ബോട്ടുകളാണ് ഭൂതത്താന്‍ കെട്ടില്‍ എത്തുന്നത്. സുരക്ഷാസംവിധാനങ്ങളുടെ വിലയിരുത്തല്‍ കഴിഞ്ഞാല്‍ അടുത്ത ആഴ്ചയോടെ ബോട്ടുകള്‍ വിനോദസഞ്ചാരത്തിനു വേണ്ടി പുഴയിലിറക്കാം. ഫൈബര്‍ ബോട്ടുകള്‍, ശിക്കാരി ബോട്ടുകള്‍ തുടങ്ങിയവയാണ് പുതുതായി എത്തുന്നത്. എട്ടുമുതല്‍ അമ്പതുവരെ ആളുകള്‍ക്ക് യാത്രചെയ്യാന്‍ പറ്റാവുന്ന ബോട്ടുകളാണിവ. ഭൂതത്താന്‍ കെട്ടില്‍ നിന്നും കുട്ടന്‍പ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊടി, നേര്യമംഗലം ഭാഗങ്ങളിലേയ്ക്കാണ് വിനോദ സഞ്ചാരികള്‍ക്ക് ബോട്ട് സേവനം ലഭിക്കുക.  ഒരാള്‍ക്ക്‌ കുറഞ്ഞത്‌ 125 രൂപയാണ് ബോട്ടില്‍ ചുറ്റിയടിക്കാന്‍ ഈടാക്കുന്നത്.  രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറുവരെ പെരിയാറില്‍ ബോട്ടില്‍ കറങ്ങാം. ഇത്രദൂരം പെരിയാറില്‍ ബോട്ട് സര്‍വീസ് ആദ്യമാണ്. ബോട്ടുകളുടെ വലിപ്പവും ശേഷിയും അനുസരിച്ച് രണ്ടു മുതല്‍ അഞ്ചുവരെ സുരക്ഷാജീവനക്കാരുടെ സഹായം ലഭ്യമാണ്. ... Read more

പാരമ്പര്യ പെരുമയില്‍ പാലക്കാട്ട് അഹല്യ പൈതൃക ഗ്രാമം

കേരളത്തിലെ ആദ്യ സമ്പൂര്‍ണ പൈതൃക ഗ്രാമം പാലക്കാട് ഒരുങ്ങുന്നു.  അഹല്യ ഹെറിറ്റേജ് വില്ലേജ് മ്യൂസിയം എന്ന പദ്ധതിയില്‍ കേരളീയ ഗൃഹോപകരണങ്ങള്‍,പുരാതന കാലത്തെ കാര്‍ഷിക ഉപകരണങ്ങള്‍, വാദ്യങ്ങള്‍ വേഷങ്ങള്‍, നാണയങ്ങള്‍,കറന്‍സികള്‍,പെയിന്റിംഗുകള്‍,ശില്‍പങ്ങള്‍ തുടങ്ങി ലോഹത്തിലും മരത്തിലും നിര്‍മ്മിച്ച പുരാവസ്തുക്കള്‍ തുടങ്ങിയവയുടെശേഖരമാണ് ഹെറിറ്റേജ് വില്ലേജില്‍ ഒരുക്കുന്നത്. ചെലവ് കുറഞ്ഞ രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസവും, ഭക്ഷണവും എന്നിവയോടൊപ്പം അതുല്യമായ സാംസ്‌കാരിക അനുഭവവും ഒരേ സ്ഥലത്ത് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം 3000 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്വപ്‌ന പദ്ധതി കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. സംസ്‌ക്കാരത്തിനോടൊപ്പം കലയും കൈകോര്‍ക്കുന്നുണ്ട് അഹല്യയില്‍. അതിഥികള്‍ക്കു താമസിക്കാന്‍ അത്യാധുനിക സംവിധാനങ്ങളുള്ള ലേക് ഹൌസുകള്‍,ആംഫി തീയേറ്റര്‍,ക്യാമ്പുകള്‍ നടത്താനുള്ള ഡോര്‍മെറ്ററികള്‍,പുരാവസ്തു മ്യൂസിയം ചുവര്‍ ചിത്രങ്ങള്‍,പ്രതിമകള്‍, മണ്‍ശില്‍പങ്ങള്‍ എന്നീ മാധ്യമങ്ങളിലുള്ള ആര്‍ട് വര്‍ക്കുകള്‍ നിര്‍മിക്കുവാനും ക്‌ളാസിക്ക്,ഫോക് കലാരൂപങ്ങളും അവതരിപ്പിക്കുവാനും കാണുവാനും സൗകര്യമുണ്ട് അഹല്യയില്‍. ഏപ്രില്‍ 8 മുതല്‍ 12 വരെ അഹല്യയില്‍ പുരാവസ്തു പ്രദര്‍ശനം നടക്കുമെന്ന് പുതിയതായി ചുമതലയേറ്റ അസിസ്റ്റന്റ് ഡയറക്ടര്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ ... Read more

ആനകളെ കാണാന്‍ ആനക്കുളം: ഗോപി കോട്ടമുറിക്കല്‍ എഴുതുന്നു

പകലും ആനകള്‍ വെള്ളം കുടിക്കാനെത്തുന്ന ആനക്കുളം ഓര് സഞ്ചാരികള്‍ക്ക് വിസ്മയമാണ്.  ആനക്കൂട്ടത്തെ കാണാന്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് അടിമാലി-മൂന്നാര്‍ റൂട്ടില്‍ മാങ്കുളത്തിനു സമീപമുള്ള ആനക്കുളം. സിപിഎം നേതാവ് ഗോപി കോട്ടമുറിക്കല്‍  ആനക്കുളത്തെക്കുറിച്ച് എഴുതുന്നു. ഈറ്റച്ചോലയാറിന്‍റെ  ആനക്കുളം ഭാഗത്തെ വെള്ളം കുടിക്കാനാണ് ആനകൾ കൂട്ടത്തോടെ ഇറങ്ങിവരാറുള്ളത്. പുഴയുടെ നടുഭാഗത്തു അടിവശത്തുനിന്നും സദാ കുമിളകളായി വെള്ളം നുരയിടുന്നത് കാണാം. ഈ വെള്ളത്തിനു ഉപ്പുരസം കലർന്ന എന്തൊക്കെയോ സവിശേഷതകളുള്ളതിനാലാണ് ആനകൾ വനാന്തർഭാഗത്തു നിന്നും കൂട്ടമായി എത്തുന്നതെന്നാണ് ആനക്കുളത്തുകാർ പറഞ്ഞുകേട്ടത്. ആനകൾക്കിഷ്ടമുള്ള വെള്ളം പുഴയുടെ നടുവിലുള്ള കുളം പോലുള്ള ഭാഗത്തുണ്ട്. അപൂർവ്വം ചില ദിവസങ്ങളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഒന്നും രണ്ടുമല്ല എഴുപതോളം ആനകൾ വരെ വന്ന ദിവസവുമുണ്ടത്രെ. അങ്ങിനെ ഈ പ്രദേശം ആനക്കുളം സിറ്റിയായി മാറി. അടിമാലിയിൽ നിന്നും മൂന്നാറിലേയ്ക്കുള്ള റൂട്ടിൽ 14.5 കിലോമീറ്റർ എത്തുമ്പോൾ കല്ലാർ ജംഗ്ഷനായി. മൂവാറ്റുപുഴ നിന്നും രാവിലെ 10 മണിക്ക് പുറപ്പെട്ടതാണ്. കുട്ടനും (അജേഷ് കോട്ടമുറിക്കൽ) കണ്ണനും (രജീഷ് ഗോപിനാഥ്) മാറിമാറിയാണു ... Read more

മൊബൈല്‍ ആപ് ടാക്സി സേവനവുമായി ബീഹാര്‍ ടൂറിസം വകുപ്പ്

സ്വകാര്യ ടാക്സി സേവനങ്ങളുടെ സഹായത്തോടെ പട്ന ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ്  മൊബൈല്‍ ആപ് അടിസ്ഥാനമാക്കി പ്രിപൈഡ് ടാക്സി സംവിധാനം തുടങ്ങുന്നു. പദ്ധതി അന്തിമഘട്ടത്തിലാണ്. നഗരത്തിനകത്തും പുറത്തും യാത്രചെയ്യാന്‍ മൊബൈല്‍ ആപ് വഴി ടാക്സി ബുക്ക് ചെയ്യാം. നിലവില്‍ രാത്രികാലങ്ങളില്‍ യാത്രചെയ്യാന്‍ പല സ്വകാര്യ ടാക്സി ഏജന്‍സികളും വ്യത്യസ്ഥ തുകയാണ് ഈടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ടാക്സിയില്‍ കുറഞ്ഞ ചെലവില്‍ മികച്ച സേവനങ്ങളോടെ യാത്രചെയ്യാം. ട്രാഫിക് സിഗ്നലില്‍ കിടന്നാല്‍ അമിത തുക ഈടാക്കുന്ന സ്വകാര്യ ടാക്സികളെ പേടിക്കുകയും വേണ്ട എന്ന് ടൂറിസം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2011ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ 50 ടാക്സി സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ജി.പി.എസ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, എ.സി തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു. എന്നാല്‍ ടാക്സി സേവനം കൂടുതല്‍ കാലം നിലനിന്നില്ല. ടാക്സി യത്രാ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. കൂടാതെ ടൂറിസം കേന്ദ്രങ്ങളിലും സേവനങ്ങള്‍ ബുക്ക് ചെയ്യാം. ഇ-ബുക്കിംഗ്, ഇ-പേയ്മെന്‍റ്  സംവിധാനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ... Read more

ടൂര്‍ ഗൈഡാകാന്‍ പരിശീലനം നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ടൂര്‍ ഗൈഡ് ആകാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം പരിശീലനം നിര്‍ബന്ധമാക്കുന്നു. ടൂര്‍ ഗൈഡ്, ഹെറിറ്റേജ് ടൂര്‍ ഗൈഡ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം. 420 മണിക്കൂര്‍, 330 മണിക്കൂര്‍ എന്നിങ്ങനെയാണ് പരിശീലന കോഴ്സ് സമയദൈര്‍ഘ്യം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.18നും 28നും മധ്യേയാണ് പ്രായപരിധി. കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കു ടൂറിസം മന്ത്രാലയം സര്‍ട്ടിഫിക്കറ്റും ലൈസന്‍സും നല്‍കും. ഓരോ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും വരുന്ന സഞ്ചാരികളുടെ എണ്ണം,പുരാവസ്തു വകുപ്പിന്‍റെ സംരക്ഷിത സ്മാരക എണ്ണം, നിലവില്‍ ലൈസന്‍സുള്ള ഗൈഡുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാകും പുതിയ ഗൈഡുകളെ തെരഞ്ഞെടുക്കുക. രാജ്യത്തെ തൊഴില്‍ ദാതാക്കളില്‍ പ്രധാന മേഖലയായ ടൂറിസത്തില്‍ വൈദഗ്ധ്യമുള്ളവരെ ഉപയോഗപ്പെടുത്തുകയാണ് മന്ത്രാലയത്തിന്‍റെ ലക്‌ഷ്യം.

വാട്‌സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇനി സമയമെടുക്കും

അയക്കുന്ന സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ വര്‍ഷമാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഏറെ ഉപകാരപ്രദമായ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബ്ലോക്ക് റിവോക്ക് റിക്വസ്റ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഏഴ് മിനിറ്റ് സമയ പരിമിതിയാണ് വാട്‌സ്ആപ്പ് നല്‍കുന്നത്. ഇത് ഒരുമണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. എന്നാല്‍ വാട്‌സ്ആപ്പ് മാതൃകയില്‍ നിര്‍മിച്ച വ്യാജ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് അയച്ച സന്ദേശങ്ങള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമുണ്ട്. ഈ ദുരുപയോഗം തടയാനുള്ള ശ്രമമാണ് പുതിയ ഫീച്ചര്‍. നിലവില്‍ ഒരാള്‍ സന്ദേശം നീക്കം ചെയ്യാനുള്ള അപേക്ഷ നല്‍കുമ്പോള്‍ സ്വീകര്‍ത്താക്കളുടെ ഫോണിലെ ഡാറ്റാബേസ് പരിശോധിച്ച ശേഷം അത് ഉടന്‍ നീക്കം ചെയ്യുകയാണ് വാട്‌സ്ആപ്പ് ചെയ്യാറ്. എന്നാല്‍ പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുന്നതോടെ സന്ദേശം ഒരു നിശ്ചിത സമയ പരിധിയ്ക്ക് ശേഷം ... Read more

ഹ്യുവായിയുടെ വൈ9 2018 വിപണിയില്‍

ഹ്യുവായിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങി. തായ് ലന്‍ഡില്‍ പുറത്തിറക്കിയ ഹ്യുവായി വൈ9(2018) കറുപ്പ്, നീല, ഗോള്‍ഡ്‌ എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് വിപണിയിലെത്തുക. ഫോണിന്‍റെ വിലയും ലഭ്യതയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 18:9 അനുപാതത്തില്‍ 2160×1080 പിക്സല്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയുള്ള ഫോണിന് നാലു ക്യാമറകളുണ്ട്. ഹ്യുവായിയുടെ അടുത്തിടെ പുറത്തിറക്കിയ ഓണര്‍ 9ഐ, വ്യൂ10 പോലുള്ള സ്മാര്‍ട് ഫോണുകള്‍ക്ക് സമാനമാണ് വൈ9(2018) ഡിസൈനും. ഫോണിന് പിറക് വശത്തായി ഫിങ്കര്‍പ്രിന്‍റ് സ്കാനറുമുണ്ട്. ഹ്യുവായിയുടെ കിരിന്‍ 659 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3ജിബി റാമും 32ജിബി ഇന്‍റെണല്‍ സ്‌റ്റോറേജുമാണുള്ളത്. 256 ജിബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡും ഉപയോഗിക്കാം. റിയര്‍ ക്യാമറയും സെല്‍ഫി ക്യാമറയും ഡ്യുവല്‍ ക്യാമറകളായാണ് ക്രമീകരിച്ചിരിക്കുന്നത്. 13 എം.പി + 2 എം.പി റിയര്‍ ഡ്യുവല്‍ ക്യാമറയും 16 എം.പി + 2 എം.പി സെല്‍ഫി ക്യാമറയുമാണ് വൈ9 സ്മാര്‍ട്‌ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 എം.എ.എച്ചിന്‍റെ ... Read more

ട്രാഫിക്ക് മറികടക്കാന്‍ തുരങ്കയാത്രയുമായി ഇലോണ്‍ മസ്‌ക്

ലോകത്തിന് മുന്‍പില്‍ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങളുമായി വീണ്ടും ഇലോണ്‍ മസ്‌ക്.വര്‍ധിച്ച് വരുന്ന വാഹനത്തിരക്ക് മറികടന്ന് അതിവേഗം യാത്ര ചെയ്യാനുള്ള അര്‍ബന്‍ ലൂപ് പദ്ധതിയില്‍ കാതലായ മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുകയാണ് മസ്‌ക്. പൊതുഗതാഗത മാര്‍ഗത്തിനെ അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനുള്ള മാര്‍ഗവുമായിട്ടാണ് മസ്‌ക് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കാറോടിക്കുന്ന വ്യക്തികളില്‍ നിന്നും പൊതുഗതാഗതത്തിലേക്ക് മാറിയതൊഴിച്ചാല്‍ അര്‍ബന്‍ ലൂപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. തറനിരപ്പില്‍ നിന്നും പ്രത്യേക സംവിധാനം വഴി വാഹനത്തെ താഴെയുള്ള തുരങ്കത്തിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഈ തുരങ്കം വഴിയായിരിക്കും യാത്ര. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ അര്‍ബന്‍ ലൂപ്പിനുള്ളില്‍ സാധിക്കും. അര്‍ബന്‍ ലൂപ്പിനെക്കുറിച്ച് തന്റെ സ്വപ്‌നങ്ങള്‍ ട്വിറ്ററിലൂടെയാണ് ഇലോണ്‍ മസ്‌ക് പങ്കുവെച്ചത്. തുരങ്കം നിര്‍മ്മിക്കുന്ന യന്ത്രത്തിന് സമീപത്ത് നില്‍ക്കുന്ന ഒരു ചിത്രം ദിവസങ്ങള്‍ക്ക് മുന്‍പ് ഇലോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. വാഷിങ്ടണ്‍ ഡിസിയിലെ ഗതാഗത വകുപ്പില്‍ നിന്നും ബോറിങ് കമ്പനിക്ക് നിശ്ചിത പാതയില്‍ തുരങ്കം നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നു. ഇതിനും ... Read more