Category: Homepage Malayalam

മാലിയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

45 ദിവസങ്ങൾ നീണ്ട മാലിയിലെ അടിയന്തരാവസ്ഥ പ്രസിഡന്‍റ്  അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം പിൻവലിച്ചു. മുൻ പ്രസിഡന്‍റ്   മുഹമ്മദ് നഷീദ് അടക്കം ഒമ്പത് പേരെ ജയിൽമോചിതരാക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നിലവിൽ വന്നതോടെ ആരെയും മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്ത് തടങ്കലിലിടാൻ സുരക്ഷാ വിഭാഗത്തിന് അധികാരം ലഭിച്ചിരുന്നു. സംശയമുള്ള ആരെയും അറസ്റ്റ് ചെയ്യാനും അധികാരം നൽകിയിരുന്നു. മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് അടക്കമുള്ളവരെ വിചാരണ ചെയ്യുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീംകോടതി വിധിച്ചത്. ജയിലിൽ കഴിയുന്ന ഒമ്പത് പാർലമെന്‍റ് അംഗങ്ങളെ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. വിധി നടപ്പാക്കിയാൽ പാർലമെന്‍റിൽ യമീൻ സർക്കാറിന്‍റെ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നതിനാലാണ് അദ്ദേഹം ഉത്തരവ് പാലിക്കാൻ വിസമ്മതിച്ചിരുന്നത്. കോടതി ഉത്തരവ് നടപ്പാക്കണമെന്ന് പ്രതിപക്ഷത്തിനു പുറമെ അന്താരാഷ്ട്ര സമൂഹവും ആവശ്യപ്പെട്ടെങ്കിലും അബ്ദുല്ല യമീൻ വഴങ്ങിയില്ല. രണ്ടാം തവണയാണ് അബ്ദുല്ല യമീൻ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നത്. തനിക്കെതിരെ വധശ്രമം നടന്നതായി പറഞ്ഞ് 2015 നവംബറിൽ സമാനനടപടി സ്വീകരിച്ചിരുന്നു.

രാത്രിയാത്ര ബുദ്ധിമുട്ടാവില്ല; ഇറങ്ങേണ്ടിടത്ത് ബസ് നിര്‍ത്തും

സ്‌കാനിയ, വോള്‍വോ ഉള്‍പ്പടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് പുതിയ ഉത്തരവ്. മിന്നല്‍ സര്‍വീസിനെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കി. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് ഗതാഗത വകുപ്പിന്‍റെ ഉത്തരവ്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്‌കാനിയ,സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകളും സര്‍ക്കുലര്‍ പ്രകാരം യാത്രക്കാരുടെ ആവശ്യാനുസരണം സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടി വരും. നിലവില്‍ ഫെയര്‍ ചാര്‍ജ് അനുസരിച്ചും ഗതാഗത വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നത്. സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും വിവരം ലഭ്യമാകാന്‍ സാധിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ... Read more

കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ

മൂന്നാറിലെ കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഇന്ത്യയിലെ പ്രമുഖ തേയില ബ്രാഡായ കണ്ണന്‍ ദേവന്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ സംഘടിപ്പിച്ചു. ഫോട്ടോഗ്രഫി എസ്കപെയ്ഡ് 3 എന്ന് പേരിട്ട മത്സരം അഞ്ചു പകലുകളും ആറു രാത്രികളിലുമായാണ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 10 ഫോട്ടോഗ്രാഫര്‍മാരാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. വിവിധ ടാസ്കുകളിലും തീമുകളിലും ഫോട്ടോ എടുക്കുന്നതായിരുന്നു മത്സരം. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കാറ്റും മഴയും മഴനീര്‍ത്തുള്ളികളും മേഘങ്ങളും വഴിയോരക്കാഴ്ചകളും മത്സരാര്‍ഥികളുടെ ക്യാമറയിലെ കൗതുകമുള്ള കാഴ്ചകളായി. കഴിഞ്ഞ രണ്ട് സീസണുകളിലെ മത്സരങ്ങളേക്കാള്‍ രസകരമായാണ് കണ്ണന്‍ ദേവന്‍ ഇത്തവണ ഫോട്ടോഗ്രഫി എസ്‌കപെയ്ഡ് 3 അണിയിച്ചൊരുക്കിയത്. ടാസ്‌കുകള്‍ക്ക് അനുസരിച്ചുള്ള ഫോട്ടോയ്ക്കു വേണ്ടി മല്‍സരാര്‍ത്ഥികള്‍ മൂന്നാറിലെ മലനിരകളിലും പുഴയോരങ്ങളിലും പാറക്കെട്ടുകളിലും യാത്രകള്‍ നടത്തി. രാഹുല്‍ വംഗനിയാണ് മത്സരത്തില്‍ വിജയിയായത്. വിജയിക്ക് 10 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചു. കൂടാതെ ഒന്നാം സമ്മാനം ലഭിച്ച ഫോട്ടോ കണ്ണന്‍ദേവന്‍ ടീയുടെ ലിമിറ്റഡ് എഡിഷന്‍ പാക്കറ്റുകളില്‍ പ്രിന്‍റ് ചെയ്യും.

കുപ്പിവെള്ളത്തിന്‍റെ വില 12 രൂപയാക്കി

കുപ്പിവെള്ളത്തിനു വില കുറയുന്നു. കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനകള്‍ സംയുക്തമായാണ് വില കുറയ്ക്കാന്‍ തീരുമാനമെടുത്തത്. ഏപ്രില്‍ രണ്ടു മുതല്‍ ബോട്ടില്‍ ഒന്നിനു വില 12 രൂപയാകും. കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍റെതാണ് തീരുമാനം. നിലവില്‍ കുപ്പിവെള്ളത്തിന് 15, 20 രൂപ മുതലാണ് ഈടാക്കുന്നത്.

ജലായനം ടൂറിസം പദ്ധതി ഉദ്ഘാടനം ഈ മാസം 24ന്

മാമ്പുഴ, കടലുണ്ടി, ചാലിയാര്‍ പുഴകളേയും തീരങ്ങളേയും ബന്ധിപ്പിച്ച് ആരംഭിക്കുന്ന ജലായനം വിനോദ സഞ്ചാര പദ്ധതി ഈ മാസം 24ന് മാമ്പുഴ ഫാം ടൂറിസം സെന്‍ററില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുഴകളേയും ജൈവ വൈവിധ്യങ്ങളേയും ഗ്രാമീണ ജീവിതത്തേയും സംരക്ഷിക്കുക, അവയെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിലാണ് ജലായനം ടൂറിസം പദ്ധതി തുടങ്ങുന്നത്. കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ കമ്യൂണിറ്റി റിസര്‍വ്, വനം, കൃഷി, ഫിഷറീസ് വകുപ്പുകളുമായി സഹകരിച്ചാണ് നീര്‍ത്തടത്തെ അടിസ്ഥാനപ്പെടുത്തിയ പുതിയ ടൂറിസം വികസനം പദ്ധതിക്ക് രൂപം നല്‍കിയത്. തോണിയാത്ര, ഹൗസ്ട്ടുബോട്ടുകള്‍, പുഴ-കടല്‍ മത്സ്യവിഭവങ്ങളടങ്ങിയ ഗ്രാമീണഭക്ഷണം, അക്വാകള്‍ച്ചര്‍ പാര്‍ക്ക്, ഹോംസ്റ്റേ, ആയുര്‍വേദ സുഖചികിത്സ, പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും നിര്‍മാണവും, കടലുണ്ടിയിലെ കണ്ടല്‍ വനങ്ങള്‍, അറബിക്കടലിനോട് ചേര്‍ന്നുള്ള ദേശാടന പക്ഷികളുടെ സങ്കേതം, കരകൌശലവസ്തുക്കളുടെ മ്യൂസിയം, അക്വാട്ടിക് ബയോപാര്‍ക്ക്, വാച്ച് ടവര്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം വികസന പദ്ധതികളാണ് ... Read more

പഴയ ബസ് പുതിയ റൂട്ട് : വീണ്ടും ഫ്ലാഗ് ഓഫും

തിരുവനന്തപുരത്ത് ഒരിക്കല്‍ ഫ്ലാഗ് ഓഫ് ചെയ്ത് പിന്നീട് വര്‍ഷങ്ങളോളം ഒതുക്കിയിട്ട കെഎസ്ആര്‍ടിസി ബസ് ഇന്ന് മുതല്‍ കൊച്ചിയില്‍ ഓടിത്തുടങ്ങും.33 ലക്ഷം മുടക്കി വാങ്ങിയ സിഎന്‍ജി ബസ് ഹരിത വാഹനം എന്ന പേരില്‍ 2016 ജനുവരി 8 ന് മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ഫ്ലാഗ് ഓഫ് ചെയ്തതാണ്. സിഎന്‍ജി ഇന്ധനം ലഭ്യമാകാത്തതിനാല്‍ ഉദ്ഘാടനശേഷം ബസ് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍ സിഎന്‍ജി ലഭ്യമായിത്തുടങ്ങിയതോടെ തുരുമ്പെടുത്തു കിടന്ന ബസിനെ കൊച്ചിക്ക്‌ കൊണ്ടുപോയി. ബസ് കഴുകിയ ശേഷം ലോറിയിലാണ് കൊച്ചിക്ക്‌ കൊണ്ട് പോയത്.

വിനോദ സഞ്ചാര മേഖലയിൽ കൈകോര്‍ത്ത്‌ ഖത്തറും കുവൈത്തും

വിനോദസഞ്ചാര മേഖലയിൽ വളർച്ചയും വികസനവും ലക്ഷ്യമാക്കി ഖത്തർ ടൂറിസം അതോറിറ്റിയും കുവൈത്ത് വിനോദസഞ്ചാര മേഖലയെ പ്രതിനിധീകരിച്ച് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ ടൂറിസം അതോറിറ്റി ആക്ടിംഗ് ചെയർമാൻ ഹസൻ അൽ ഇബ്റാഹീമും കുവൈത്ത് ടൂറിസം  അണ്ടർ സെക്രട്ടറി ജാസിം അൽ ഹബീബും കുവൈത്ത് സിറ്റിയിലെ ടൂറിസം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഖത്തറിനും കുവൈത്തിനും ഇടയിലുള്ള സഹകരണം പ്രത്യേകിച്ചും വിനോദസഞ്ചാരമേഖലയിൽ ശക്തമാക്കാൻ ഈ കരാർ കൂടുതൽ പ്രയോജനം ചെയ്യുമെന്ന് ഹസൻ അൽ ഇബ്റാഹിം പറഞ്ഞു. ഖത്തർ ജനതയുടെ ഹൃദയത്തിൽ കുവൈത്തിന് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാര മേഖലയിലെ ആസൂത്രണവും വികസനവുമായി ബന്ധപ്പെട്ട് അനുഭവ സമ്പത്തും വിവരങ്ങളും കൈമാറുന്നതിലൂടെ ഖത്തറിനും കുവൈത്തിനും ഇടയിൽ ദീർഘകാലാടിസ്ഥാനത്തിൽ സഹകരണം ശക്തമാകാന്‍ സാധ്യതയുണ്ട്. ധാരണാപത്രത്തിെൻറ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാലം ആസ്വദിക്കാൻ ഖത്തർ–കുവൈത്ത് പൗരന്മാരെ ക്ഷണിക്കുകയും ഇരുരാജ്യങ്ങളും സംയുക്തമായി ടൂറിസം മേഖലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. വിനോദ ... Read more

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തു തന്നെ

ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താൻ തീരുമാനമായി. കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയം മത്സരത്തിനു വേദിയാകും. കായികമന്ത്രി എ.സി മൊയിദീനുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണു കെ.സി.എ തീരുമാനമെടുത്തത്. മന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെ.സി.എ അറിയിച്ചു. നവംബർ ഒന്നിനാണ് മൽസരം. നേരത്തെ തിരുവനപുരത്ത് നടത്താന്‍ നിശ്ചിയിച്ചിരുന്ന മത്സരം പിന്നീട് കെ.സി. എ. കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഐ.എസ്.എല്ലിനുവേണ്ടി തയ്യാറാക്കിയ ഗ്രൗണ്ട് ക്രിക്കറ്റ് പിച്ചിനുവേണ്ടി കുത്തിക്കിളയ്‌ക്കേണ്ടിവരും. ഇതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കളിക്കാരും ഫുട്‌ബോള്‍ പ്രേമികളുമെല്ലാം ഇതിനെതിരേ രംഗത്തുവന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. തത്കാലം ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടക്കട്ടേയെന്നും ഭാവിയില്‍ കൊച്ചിയിലും മത്സരം നടത്തുന്ന കാര്യം പരിഗണിക്കാമെന്നുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചു. വേദിമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ശനിയാഴ്ച ചേരുന്ന കെ.സി.എ.യുടെ ജനറല്‍ ബോര്‍ഡി യോഗത്തില്‍ തീരുമാനിക്കും.

വീഴ്ച പറ്റി: സക്കര്‍ബര്‍ഗ്‌

കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ വീഴ്ച പറ്റിയതായി ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്‌. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലെ ഔദ്യോഗിക പേജിലൂടെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വീഴ്ചയുണ്ടായതായി സക്കര്‍ബര്‍ഗ്‌ കുറ്റസമ്മതം നടത്തിയത്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കേംബ്രിഡ് അനലിറ്റിക്കയുടെ ഭാഗത്ത് നിന്നും വിശ്വാസ വഞ്ചനയുണ്ടായതായും സക്കര്‍ബര്‍ഗ് പറഞ്ഞു. 2013ല്‍ നിര്‍മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. മൂന്ന് ലക്ഷം പേര്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതോട അവരുടെ സുഹൃത്തുക്കളായ കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തുകയായിരുന്നു.

തെന്മലയില്‍ ബോട്ട് സവാരി പുനരാരംഭിച്ചു

തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ നിര്‍ത്തിവച്ചിരുന്ന ബോട്ട് സവാരി പുനരാരംഭിച്ചു. എന്നാല്‍ വനത്തിലെ ട്രെക്കിംഗിനു ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചിട്ടില്ല. ബോട്ടിങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രാവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സവാരി പുനരാരംഭിക്കുന്നതിന് അനുമതി ലഭിച്ചതെന്ന് ഇക്കോ ടൂറിസം അധികൃതര്‍ അറിയിച്ചു. നിലവില്‍ ആംബുലന്‍സ് ബോട്ട് ഉള്‍പ്പെടെ മൂന്ന് ബോട്ടുകളാണ് അണക്കെട്ടില്‍ സവാരി നടത്തുന്നത്. ഇതില്‍ ആംബുലന്‍സ് ബോട്ടിന് 10 സീറ്റും മറ്റു രണ്ട് ബോട്ടുകള്‍ക്ക് 25 വീതം സീറ്റുമാണുള്ളത്. സഞ്ചാരികള്‍ കുറവാണെങ്കില്‍ ആംബുലന്‍സ് ബോട്ടാണ് യാത്രയ്ക്കായി വിട്ടുനല്‍കുന്നത്. ചരക്കുസേവന നികുതിയും ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ പ്രവേശിക്കുന്നതിനുള്ള ഫീസുമടക്കം ഒരാള്‍ക്ക്‌ 245 രൂപയാണ് ഫീസ്. ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് തെന്മല അണക്കെട്ടും വനപ്രദേശങ്ങളും ഉള്‍പ്പെടുന്നത്. ഇതിനാലാണ് ഇവിടെ ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്.

കാണാതായ വിദേശ വനിതയ്ക്കായി തെരച്ചില്‍ ഊര്‍ജിതം

  കേരളത്തിലെത്തി കാണാതായ വിദേശ വനിത ലിഗ സ്ക്രോമാനായി തെരച്ചില്‍ ഊര്‍ജിതം. ഇതിനിടെ കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടെതെന്നു അഭ്യൂഹം പരന്നെങ്കിലും അത് ലിഗയല്ലന്നു സഹോദരി വ്യക്തമാക്കി. ലിഗയെ കണ്ടെത്താന്‍ പോലീസും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരും ശ്രമം ശക്തമാക്കി. അന്വേഷണം ഊര്‍ജിതമാക്കാന്‍ നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. മന്ത്രിയെ ലിഗയുടെ ഭര്‍ത്താവും സഹോദരിയും കണ്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് ലാത്വിയ സ്വദേശിയായ ലിഗ സ്ക്രോമെനെ കോവളത്ത് നിന്നും കാണാതായത്. ആയുർവേദ ചികിത്സക്കുവേണ്ടി കഴിഞ്ഞ മാസം 21നാണ് ലിഗയും സഹോദരി ഇൽസിയും പോത്തൻകോട് അരുവിക്കരക്കോണത്തുള്ള ആശുപത്രിയിലെത്തിയത്. വിഷാദരോഗത്തിൻറെ ലക്ഷണങ്ങള്‍ പ്രകടപ്പിച്ചതോടെയാണ് യോഗയ്ക്കും ചികിത്സയ്ക്കുമായി ലിഗ കേരളത്തിലെത്തിയത്. ഫോണും പാസ്പോർട്ടുമെല്ലാം ഉപേക്ഷിച്ച് ഒരു ഓട്ടോയിൽ കയറി കോവളത്തുപോയ ലിഗയെക്കുറിച്ച് പിന്നീട് ഒരു അറിവുമില്ലെന്നാണ് പരാതി. അയര്‍ലണ്ടില്‍ ആണ് ലിഗയുടെ സ്ഥിരതാമസം. ലിഗയെ തേടി ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.  

എയര്‍ ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരേ നടപടി

അന്തര്‍സംസ്ഥാന വാഹങ്ങളില്‍ നിന്നും എയര്‍ ഹോണ്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അമിത ശബ്ദമുള്ള ഹോണുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ അടിയന്തരമായി പിടിച്ചെടുത്ത് നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ വാഹന വകുപ്പിന്‍റെയും ജില്ലാ പോലീസ് ഭരണകൂടത്തിന്‍റെയും നടപടി. ഒന്നിലധികം തവണ ശിക്ഷകള്‍ക്ക് വിധേയമാകുന്നവരുടെ വാഹന പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത്തരം ഹോണുകളുടെ വില്‍പ്പന തടയാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത വകുപ്പ് കമ്മിഷണര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. രണ്ടു മണിക്കൂര്‍ നേരത്തെ പരിശോധനയില്‍ 100 എയര്‍ ഹോണുകളാണ് പിടിച്ചെടുത്തത്. കൂടുതലും അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ നിന്നാണ്. മോട്ടോര്‍ വാഹന നിയമമനുസരിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രാക്റ്ററുകളില്‍ മാത്രമേ വ്യത്യസ്ഥ ശബ്ദത്തിലുള്ള എയര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്നലെ, സമാനമായി എയര്‍ ഹോണുകള്‍ പിടിപ്പിച്ച 94 ബസ്സുകള്‍ക്കെതിരേ കോതമംഗലത്ത് നടപടി ... Read more

ട്രെക്കിംഗ് നിരോധനം കര്‍ണാടക നീക്കി

കുരങ്ങിണി വനമേഖലയിലെ കാട്ടുതീയെതുടര്‍ന്ന് ട്രെക്കിംഗിന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടക പിന്‍വലിച്ചു. സംസ്ഥാനത്തെ ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം തിരിച്ചടിയാകുമെന്ന് ബോധ്യമായതിനാലാണ് തീരുമാനം. ഇതോടെ അംഗീകൃത പാതകളിലൂടെ സഞ്ചാരികള്‍ക്ക് കര്‍ണാടകയില്‍ ട്രെക്കിംഗ് നടത്താം.വേനലവധി ആയതോടെ ട്രെക്കിംഗിന് കൂടുതല്‍ പേര്‍ എത്തുമെന്നതും നിരോധനം പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് പ്രേരണയായി.

യു.എ.ഇ. ടൂറിസം: കൈ കോർത്ത് അബുദാബിയും ദുബൈയും

യു.എ.ഇയിൽ വൻ വികസന പദ്ധതികൾക്കായി അബുദാബിയും ദുബൈയും കൈകോർക്കുന്നു. ഇരുനഗരങ്ങളിലുമായി 3000 കോടി ദിർഹത്തിന്‍റെ പദ്ധതികളാണ് നടപ്പാക്കുക. പ്രമുഖ കെട്ടിട നിര്‍മാതാക്കളായ അബുദാബിയിലെ അല്‍ദാറും ദുബൈയിലെ ഇമാറും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികള്‍ 2021ല്‍ യാഥാര്‍ത്ഥ്യമാകും. അബുദാബി സാദിയാത് ദ്വീപ്‌, ദുബൈ ഇമാര്‍ ബീച്ച് ഫ്രണ്ട് എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന പദ്ധതി രണ്ടു രാജ്യങ്ങളുടേയും വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് വഴിയൊരുക്കും. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ അൽദാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാര്‍ എന്നിവര്‍ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. സാദിയാത് ദ്വീപ് പദ്ധതിയിൽ 2000 താമസകേന്ദ്രങ്ങൾ, രണ്ടു ലോകോത്തര ഹോട്ടലുകൾ, 400 അപാർട്ട് മെന്‍റ്, ലൈഫ് സ്റ്റൈൽ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പ്രമുഖ ബ്രാൻഡുകളുടെ ഔട്‌ലെറ്റുകൾ തുടങ്ങിയവ ഉണ്ടാകും. ദുബൈയിലെ ഇമാർ ... Read more

ചക്ക; കേരളത്തിന്‍റെ ഔദ്യോഗിക ഫലം

ചക്ക ഇന്നു മുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം. കൃഷി മന്ത്രി വി എസ് സുനിൽകുമാറാണ് നിയമസഭയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചക്കയുടെ ഉൽപ്പാദനവും വിൽപ്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 30 കോടി മുതൽ 60 കോടി വരെ ചക്ക കേരളത്തിൽ ഉദ്പാദിപ്പിക്കുന്നുണ്ടെന്നും വാണിജ്യപരമായി ചക്കയെ ഉപയോഗപ്പെടുത്തിയാൽ 30000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാമെന്നും വി എസ് സുനിൽകുമാർ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാറിന്‍റെ നീക്കം. ചക്കയിൽ നിന്നും അനുബന്ധ ഉൽപന്നങ്ങളിൽ നിന്നും പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 32 കോടി ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ (30 ശതമാനം) ചക്കയാണെന്നാണ് കണക്ക്. എന്നാൽ, ചക്ക ഉണ്ടാവാത്ത അമേരിക്ക, ഗള്‍ഫ് പോലെയുള്ള രാജ്യങ്ങളില്‍ ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്കരണ സാധ്യതകള്‍ ... Read more