Category: Homepage Malayalam
കൊച്ചിയില്‍ നിന്നും ഷില്ലോങ്ങിലേയ്ക്ക് ഓട്ടോയാത്ര
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മേഘാലയിലെ ഷില്ലോങ്ങിലേയ്ക്ക് ഓട്ടോറിക്ഷയില്‍ ഒരു യാത്ര. ഒന്നും രണ്ടുമല്ല എണ്‍പത് ഓട്ടോകളില്‍. 250 വിദേശ സഞ്ചാരികളാണ് ഓട്ടോകളില്‍ ഷില്ലോങ്ങിലേയ്ക്ക് പോകുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ്‌സ് എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പാണ് ഈ യാത്ര ഒരുക്കിയത്. 3500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് രണ്ടാഴ്ചയ്ക്കകം ഇവര്‍ ഷില്ലോങ്ങിലെത്തും. ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ, യു.കെ, നെതര്‍ലാന്‍ഡ്‌സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരായ സഞ്ചാരികളാണ് ഓട്ടോയാത്രയില്‍ പങ്കെടുക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി കൊച്ചിയിലെത്തിയ സംഘം ഓട്ടോ ഓടിക്കാന്‍ പഠിച്ചു. കൊച്ചിയിലെ ഓട്ടോകാരാണ് വിദേശിസഞ്ചാരികളെ ഓട്ടോ ഓടിക്കാന്‍ പഠിപ്പിച്ചത്. ഷില്ലോങ്ങിലെത്തിയാല്‍ യാത്ര അവസാനിപ്പിച്ച് ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിനായാണ് ഈ യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
താംബരം- കൊല്ലം റെയില്‍ പാത തീര്‍ഥാടന, വിനോദ സഞ്ചാര ഇടനാഴിയാവും
ചെങ്കോട്ട- കൊല്ലം ബ്രോഡ് ഗേജ് പാതയില്‍ വീണ്ടും തീവണ്ടി ഓടിയതോടെ ഇരു സംസ്ഥാനങ്ങള്‍ക്ക് മുന്നിലും വികസിച്ചു വരുന്നത് അനന്ത സാധ്യതകളാണ്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ തീര്‍ഥാടന, വിനോദ സഞ്ചാര കണ്ണിയാക്കി മാറ്റുന്നതിനുള്ള എല്ലാ സാധ്യതകളും ഈ പാതയ്ക്കുണ്ട്. ഗേജ് മാറ്റത്തിനായി അടയ്ക്കുന്നതിനു മുന്‍പ് കൊല്ലത്തു നിന്നു നാഗൂരിലേക്കു ഇവിടെ നിന്നു ട്രെയിനുണ്ടായിരുന്നു. എഗ്മൂര്‍ ട്രെയിന്‍ എന്ന പേരില്‍ ചെന്നൈയില്‍ നിന്നു കൊല്ലത്തേക്കു ഓടിയിരുന്ന ട്രെയിന്‍ ഇപ്പോള്‍ പൊതിഗൈ എക്‌സ്പ്രസായി സര്‍വീസ് നടത്തുന്നുണ്ട്. പ്രതിദിന സര്‍വീസായ ഈ ട്രെയിന്‍ കൊച്ചുവേളിയിലേക്കു നീട്ടിയാല്‍ ചെന്നൈയ്ക്കും ദക്ഷിണ കേരളത്തിനുമിടയിലെ തിരക്കുള്ള പാതയായി ഇതു മാറും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണു കൊല്ലം-ചെങ്കോട്ട പാത. ചെന്നൈയില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് പുനലൂരില്‍ ഇറങ്ങി പത്തനാപുരം, പത്തനംതിട്ട വഴി ശബരിമലയിലേക്ക് പോകാന്‍ വളരെ എളുപ്പമാണ്. ഇപ്പോള്‍ കോട്ടയത്തും ചെങ്ങന്നൂരിലും ഇറങ്ങുന്നതുപോലെ തന്നെ അടുത്താണ് പുനലൂരും. ശബരിമല സ്‌പെഷല്‍ ട്രെയിനുകള്‍ ഇതുവഴി ആരംഭിച്ചാല്‍ മെയിന്‍ ലൈനിലെ ... Read more
1000 രൂപ പാസുമായി വീണ്ടും എം ടി സി
ചെന്നൈയിലെ സ്ഥിരം യാത്രക്കാര്‍ക്കായി ആയിരം രൂപയുടെ പ്രതിമാസ പാസുകളും, ഒരു മാസത്തേക്കുള്ള സീസണ്‍ പാസുകളും വീണ്ടും നല്‍കിത്തുടങ്ങിയതായി എം. ടി. സി അധികൃതര്‍. നഗരത്തിലെ എല്ലാ ബസ് ഡിപ്പോകളിലും പാസുകള്‍ ലഭ്യമാണെന്ന് എം. ടി. സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയെ തുടര്‍ന്ന് കൈവിട്ടുപോയ സ്ഥിരം യാത്രക്കാരെ തിരികെ എത്തിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനം കുറവാണ് നിരക്ക് വര്‍ധനയ്ക്ക് ശേഷം ഉണ്ടായത്. 1000 രൂപയുടെ പാസുപയോഗിച്ച് ഒരു ദിവസം നഗരത്തിലൂടെ എത്ര യാത്ര വേണമെങ്കിലും നടത്താം. എന്നാല്‍ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് ദിവസേന രണ്ടു യാത്ര മാത്രമേ നടത്തുവാന്‍ സാധിക്കൂ. സ്റ്റേജ് അനുസരിച്ചു സീസണ്‍ ടിക്കറ്റിന്റെ നിരക്കിലും വ്യത്യാസമുണ്ടാവും. ഏറെ ജനപ്രിയമായിരുന്ന 50 രൂപയുടെ ‘ട്രാവല്‍ ആസ് യു പ്ലീസ്’ പാസുകളും തിരികെ കൊണ്ടുവരണമെന്നു സ്ഥിരം യാത്രക്കാര്‍ ആവശ്യപ്പെടുന്നു. 50 രൂപയുടെ പാസ് ഉപയോഗിച്ചു ദിവസേന നഗരത്തിനുള്ളില്‍ എത്ര യാത്രകള്‍ വേണമെങ്കിലും നടത്താം. ... Read more
മൃഗരാജന് ഇടമില്ലാതെ ഗിര്‍ വനം
ഏഷ്യയിലെ സിംഹങ്ങളുടെ അഭയകേന്ദ്രമായ ഗിര്‍ വനത്തില്‍ കാട്ടിലെ രാജാവിന് താമസിക്കാന്‍ ഇടമില്ല.സമീപവനങ്ങളിലേക്ക് പാലായനം ചെയ്യുന്ന സിംഹങ്ങള്‍ എത്തുന്നത് മരണക്കെണിയിലേക്കും. 92 എന്ന ശരാശരി കണക്കിലാണ് വര്‍ഷത്തില്‍ സിംഹങ്ങള്‍ കുറയുന്നതെന്ന് ഗുജറാത്ത് വനമന്ത്രി ഗണപത് വാസവ നിയമസഭയില്‍ അറിയിച്ചു. സിംഹങ്ങള്‍ മരണത്തില്‍ മൂന്നിലൊന്ന് മരണവും അസ്വഭാവിക മരണമാണ്. എണ്ണത്തിലെ വര്‍ധനമൂലം സമീപ വനമേഖലകളിലേക്ക് കുടിയേറുന്ന സിംഹങ്ങളുടെ സൈ്വരവിഹാരത്തിന് അഞ്ചു സംസ്ഥാനപാതകളും റെയില്‍പ്പാളങ്ങളും തടസ്സം സൃഷ്ടിക്കുന്നു. തുറമുഖങ്ങളും സിമന്റ് നിര്‍മാണശാലകളും ചുണ്ണാമ്പുകല്ലുഖനികളും സംരക്ഷിതവനമേഖലയുടെ അതിര്‍ത്തിപ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്നു. തുര്‍ക്കി മുതല്‍ ഇന്ത്യ വരെ കാണപ്പെട്ടിരുന്ന ഏഷ്യന്‍ സിംഹം, ഇന്ന് അവശേഷിക്കുന്നത് ഗിര്‍ വനത്തില്‍ മാത്രമാണ്. 1882 ചതുരശ്ര കിലോമീറ്ററുള്ള ഗിര്‍ ദേശീയോദ്യാനത്തിന് ഉള്‍ക്കൊള്ളാനാകുന്നത് പരമാവധി 300 സിംഹങ്ങളെയാണ്. ഏറ്റവുംപുതിയ കണക്കുപ്രകാരം സിംഹങ്ങളുടെ എണ്ണം അഞ്ഞൂറിലധികവും.
കൂടുതല്‍ സൗകര്യങ്ങളുമായി പേടിഎം ആപ് പരിഷ്‌കരിക്കുന്നു
പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് കൂടുതല്‍ ലളിതവും വൈവിധ്യമാര്‍ന്നതുമാക്കി പ്രമുഖ പേയ്മെന്റ് ഗേറ്റ് വെ ആയ പേ ടി എം അവരുടെ ആപ്പ് പരിഷകരിക്കുന്നു. വ്യക്തിഗതമായ സൗകര്യങ്ങള്‍ നല്‍കുന്ന വിധത്തിലാണ് ആപ്പ് പരിഷ്‌കരിച്ചിരിക്കുന്നത്. ബാങ്കുകളില്‍ നിന്ന് പേ ടി എം വാലറ്റിലേക്ക് കൂടുതല്‍ വേഗത്തില്‍ പണം കിട്ടുന്നതിന് പുറമെ ഇതിനു ഫീസ് ഈടാക്കാത്ത വിധത്തിലാണ് ആപ്പ് പരിഷ്‌കരിച്ചിരിക്കുന്നത്. വാലറ്റ് സൗകര്യം എന്നതില്‍ നിന്ന് മാറി പണം ഏതാവശ്യത്തിനും ഏതു സ്ഥലത്തും ലഭ്യമാകുന്ന വിധത്തിലാണ് ഇനി പേ ടി എം എത്തുന്നത്. വ്യക്തിയുടെ പണം സംബന്ധമായ ഏതാവശ്യവും ഇത് വഴി നിറവേറ്റാനാകും. ഇന്ത്യയിലെമ്പാടും 70 ലക്ഷം വ്യാപാര സ്ഥാപനങ്ങളില്‍ പേ ടി എം ഉപയോഗിക്കാനാകും. ഇത് വഴി ഓരോ ക്വര്‍ട്ടറിലും 100 കോടി ട്രാന്‍സെക്ഷന്‍ ആണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ കിരണ്‍ വാസി റെഡ്ഢി പറഞ്ഞു. ഇതിനു പുറമെ, പരിഷ്‌കരിച്ച ആപ്പ് ഉപയോഗിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കും. പുതിയ ആപ്പ് വ്യാപാരികള്‍ക്ക് ... Read more
മംഗളൂരു വിമാനത്താവളം ഏറ്റവും വൃത്തിയുള്ളത്
രാജ്യത്തെ വൃത്തിയുള്ള വിമാനത്താവളം എന്ന പദവിക്ക് മംഗളൂരു രാജ്യാന്തര വിമാനത്താവളം അർഹമായി. രാജ്യത്തെ 53 വിമാനത്താവളങ്ങളിൽ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ നടത്തിയ സർവെയിലാണ് വൃത്തിയുള്ള വിമാനത്താവളത്തെ കണ്ടെത്തിയത്. 23മത് വാർഷികാഘോഷത്തിന്‍റെ ഭാഗമായി എയർപോർട്ട് അതോറിറ്റിയാണ് വൃത്തിയുള്ള വിമാനത്താവളത്തിന്‍റെ പേര് പുറത്തുവിട്ടത്. വിമാനത്താവള ടെർമിനൽ, പാർക്കിങ് ഏരിയ, ടോയ്ലറ്റ്, കൊമേഷ്യൽ സ്റ്റാളുകൾ, വിമാനത്താവളത്തിലേക്കുള്ള റോഡുകൾ, കസ്റ്റമർ ലോഞ്ച് എന്നിവ പരിശോധിച്ചാണ് വൃത്തിയുള്ളവ കണ്ടെത്തിയത്. ദുർഗ ഫസിലിറ്റി മാനേജ്മെന്‍റ് സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് മംഗളൂരു വിമാനത്താവളത്തിന്‍റെ ശുചീകരണ പ്രവൃത്തികൾ നടത്തുന്നത്.
വിനോദസഞ്ചാര വികസനവുമായി ഇടുക്കി
ഇടുക്കി ജില്ലയിലെ മൂന്നു വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസലിന് സർക്കാരിന്‍റെ ഭരണാനുമതി. ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, ഇടുക്കി ഹിൽവ്യൂ പാർക്ക്, ഇടുക്കി പാർക്ക് എന്നിവയുടെ വികസനത്തിനാണ് അനുമതി ലഭിച്ചത്. രാജാക്കാട്–കുഞ്ചിത്തണ്ണി–അടിമാലി റോഡിൽ തേക്കിൻകാനത്തിനു സമീപമാണു ശ്രീനാരായണപുരം. പുഴയോരവും അടുത്തടുത്തുള്ള അഞ്ചു വെള്ളച്ചാട്ടങ്ങളുമാണ് മുതിരപ്പുഴയാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തിന്‍റെ പ്രത്യേകത. 2015 ഡിസംബർ 20 നാണ് ശ്രീനാരായണപുരം പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ ഒരുകോടി രൂപ ചെലവഴിച്ചാണ് സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത്. 2016–17 സാമ്പത്തിക വർഷം 75,000 സഞ്ചാരികളാണ് ശ്രീനാരായണപുരത്തെത്തിയത്. 2017 ഏപ്രിൽ മുതൽ ഇന്നലെ വരെ 1,80,000 സഞ്ചാരികൾ ശ്രീനാരായണപുരത്തെത്തിയതായി ഡി.ടി.പി.സി സെക്രട്ടറി ജയൻ പി വിജയൻ പറഞ്ഞു. സഞ്ചാരികളെ ആകർഷിക്കാൻ പുഴയ്ക്കു കുറുകെ തൂക്കുപാലം, കൈവരികളുള്ള സംരക്ഷിത നടപ്പാത, വെള്ളച്ചാട്ടത്തോടു ചേർന്നു പവിലിയൻ, ഇരിപ്പിടങ്ങൾ, കുളിക്കാനുള്ള സൗകര്യം, ശുചിമുറികൾ എന്നിവയാണു പുതുതായി നിർമിക്കുന്നത്. ഇടുക്കിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍ ... Read more
താംബരം- കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിയേക്കും
കൊല്ലം-ചെങ്കോട്ട റെയില്‍പാതയിലെ ഗേജ്മാറ്റത്തിനു ശേഷം ദക്ഷിണ റെയില്‍വേ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ സൂപ്പര്‍ ഹിറ്റ്. ചെന്നൈയില്‍നിന്നു മാര്‍ച്ച് മുപ്പതിനു വൈകിട്ട് 5.30നു കൊല്ലത്തേക്കു പുറപ്പെട്ട വേനല്‍ക്കാല സ്‌പെഷ്യല്ലിലും, തിരിക 31നു കൊല്ലത്തുനിന്നു പുറപ്പെട്ട മടക്ക ട്രെയിനിലും റിസര്‍വ്ഡ് ടിക്കറ്റുകള്‍ നേരത്തേ വിറ്റുതീര്‍ന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു.സര്‍വീസ് ജനപ്രിയമായ സാഹചര്യത്തില്‍ വേനല്‍ക്കാല അവധി പരിഗണിച്ച് വാരാന്ത്യങ്ങളില്‍ താംബരം-കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗേജ് മാറ്റവുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷം മുന്‍പു കൊല്ലം-ചെങ്കോട്ട പാതയിലെ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. കൊല്ലം-ചെന്നൈ, കൊല്ലം-നാഗൂര്‍, കൊല്ലം-മധുര എന്നീ റൂട്ടുകളില്‍ മൂന്നു ജോഡി എക്‌സ്പ്രസ് ട്രെയിനുകളും, കൊല്ലം-തെങ്കാശി, കൊല്ലം-തിരുനെല്‍വേലി റൂട്ടില്‍ രണ്ടു ജോഡി പാസഞ്ചര്‍ ട്രെയിനുകളും റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. ഗേജ് മാറ്റം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവ പുനരാരംഭിക്കണമെന്ന ആവശ്യം യാത്രക്കാര്‍ ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്റ്റേഷനുകളിലെ തിരക്കു പരിഗണിച്ച് താംബരത്തെ മൂന്നാം ടെര്‍മിനലായി മാറ്റുമെന്നു ദക്ഷിണ ... Read more
വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് അതിവേഗ മെട്രോ ട്രെയിന്‍
നവിമുംബൈയിലേയും മുംബൈയിലേയും വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്ന മെട്രോ ലൈനിൽ അതിവേഗത്തിൽ ട്രെയിനുകൾ ഓടും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാകും മെട്രോ ട്രെയിന്‍ ഓടുക. നിലവിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലാണ് മെട്രോ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ട്രെയിനുകളുടെ വേഗത കൂട്ടുന്നതിലൂടെ ഇരു വിമാനത്താവളങ്ങളും തമ്മിലുളള ഗതാഗതം സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം. ഇതിനായി 40 കിലോമീറ്റർ ദൂരമുളള റൂട്ടിൽ അഞ്ചോ ആറോ സ്റ്റേഷനുകളിൽ മാത്രമാകും മെട്രോ നിർത്തുക. ഓരോ 15 മിനിറ്റിലും ട്രെയിന്‍ സർവീസ് നടത്തും. ഒന്നോ രണ്ടോ കിലോമീറ്റർ ഇടവിട്ടു സ്റ്റേഷനുകൾ വരുന്നതിനാലാണ് മെട്രോയ്ക്ക് 30 കിലോമീറ്റർ വേഗത്തിൽ ഓടേണ്ടി വരുന്നത്. മുംബൈ സാന്താക്രൂസിലുളള ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളം പോലെ നവിമുംബൈയിലെ നിർദിഷ്ട രാജ്യാന്തര വിമാനത്താവളവും തിരക്കുണ്ടാകാൻ സാധ്യതയുളള ഇടമായി അതിവേഗം മാറുമെന്നാണു പ്രതീക്ഷ. ഈ സാഹചര്യത്തിൽ യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനാണ് നീക്കമെന്നു മുംബൈ മെട്രോപ്പൊലീറ്റൻ റീജ്യണല്‍ ഡവലപ്മെന്‍റ് അതോറിറ്റി (എം.എം.ആർ.ഡി.എ) വെളിപ്പെടുത്തി. ഡൽഹി മെട്രോയിൽ ഉപയോഗിച്ചിരിക്കുന്ന ഇടനാഴിയുടെ മാതൃകയാണ് മുംബൈയിലും തുടരാൻ ... Read more
വിദേശ വിനോദ സഞ്ചാരികളെ കബളിപ്പിക്കുന്ന സംഘം പിടിയില്‍
വിദേശ വിനോദ സഞ്ചാരികളെ കബളിപ്പിക്കുന്ന സംഘം ഡല്‍ഹിയില്‍ പിടിയില്‍. വിനോദസഞ്ചാരികളുമായി സൗഹൃദം കൂടി അവരെ കബളിപ്പിക്കുന്ന സംഘത്തെയാണ് പൊലീസ് വലയിലാക്കിയത്. ടൂര്‍ പാക്കേജുകള്‍ക്ക് വന്‍ തുക ഈടാക്കിയശേഷം അവരെ വഞ്ചിക്കുകയാണ് പതിവ്. വിനോദ സഞ്ചാരികളില്‍ നിന്നും ടൂറിസം മന്ത്രാലയത്തില്‍ നിന്നും ഇക്കാര്യത്തില്‍ പരാതി ലഭിച്ചിരുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘമാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്. ഫ്രാന്‍സില്‍ നിന്നെത്തിയ രണ്ടു വിനോദ സഞ്ചാരികളാണ് ഏറ്റവും ഒടുവില്‍ സംഘത്തിനെതിരെ പരാതി നല്‍കിയത്. കൊണാട്ട് പ്ലേസില്‍ കറന്‍സി മാറാനെത്തിയ ഇരുവരെയും ജയ്‌പൂര്‍, ആഗ്രാ ടൂര്‍ കൊണ്ട് പോകാമെന്ന് പറഞ്ഞ് 27782 രൂപ കബളിപ്പിച്ചു. ഫ്രാന്‍സില്‍ നിന്നുള്ളവരെ ടൂര്‍ കൊണ്ടുപോയതുമില്ല. കൊണാട്ട് പ്ലേസ് കേന്ദ്രമാക്കി തട്ടിപ്പ് നടത്തിവന്ന സംഘത്തിലെ റിയാസ് അഹമ്മദ് ബോക്തൂ, അല്‍താഫ് എന്നിവരെയാണ് പിടികൂടിയത്. തണുപ്പുകാലത്ത് ഡല്‍ഹിയിലും ചൂടുകാലത്ത് ജമ്മുകാശ്മീരിലും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമെന്നു കൊണാട്ട്പ്ലേസ് ഡിസിപി മധുര്‍ വര്‍മ പറഞ്ഞു
ധനുഷ്‌കോടി ചുറ്റി വരാന്‍ പുതിയ തീവണ്ടി
ഒരു ദിവസം കൊണ്ട് ധനുഷ്‌കോടി ചുറ്റി വരാന്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. എറണാകുളം മുതല്‍ രാമേശ്വരം വരെയാണ് പുതിയ ട്രെയിന്‍. ഒറ്റ ദിവസം അവധിയെടുത്ത് ധനുഷ്‌കോടി പോയി വരാമെന്ന തരത്തിലാണ് ട്രെയിന്‍ സമയം ആസൂത്രണം ചെയ്തിരിക്കുന്നത്. ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ചൊവ്വഴ്ച്ച മുതല്‍ ആണ് പ്രത്യേക തീവണ്ടി സര്‍വീസ് തുടങ്ങുന്നത്. വൈകുന്നേരം എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.40ന് പാലക്കാട് എത്തിച്ചേരും.പാലക്കാട്ട് നിന്ന് വീണ്ടും യാത്രയാരംഭിക്കുന്ന ട്രെയിന്‍ പുലര്‍ച്ച 7.10ന് രാമേശ്വരത്ത് എത്തിച്ചേരും. അന്നു രാത്രി പത്ത് മണിക്ക് തന്നെ ഇതേ ട്രെയിന്‍ തിരിച്ച് യാത്ര തുടങ്ങും. രാവിലെ 8.30ന് പാലക്കാട് എത്തുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് എറണാകുളത്ത് എത്തിച്ചേരും. ജൂണ്‍ 26 വരെ ഈ സര്‍വീസ് തുടരുമെന്ന് റെയില്‍ വേ അറിയിച്ചിട്ടുണ്ട്. ലാഭകരമല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കുവൈത്തില്‍ പ്രവാസികൾ പണമിടപാടിന് നികുതി നല്‍കണം
കുവൈത്തിലെ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. നികുതി ചുമത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്മറ്റി അംഗീകരിച്ചു. സഫാ അൽ ഹാഷിം എം.പിയാണ് വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശം പാർലമെന്‍റിൽ അവതരിപ്പിച്ചത്. ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരുത്തും. 99 ദിനാര്‍ വരെയുള്ള ഇടപാടിന് ഒരു ശതമാനം നികുതിയും 100 മുതല്‍ 299 ദിനാര്‍ വരെയുള്ള ഇടപാടിന് രണ്ട് ശതമാനവും 300 മുതല്‍ 499 വരെയുള്ളതിന് മൂന്ന് ശതമാനം, 500നും അതിന് മുകളിലുമുള്ള ഇടപാടുകള്‍ക്ക് അഞ്ച് ശതമാനവും നികുതി ഈടാക്കാനാണ് നിര്‍ദേശം. ഈ നികുതി സെന്‍ട്രല്‍ ബാങ്ക് പിരിച്ചെടുത്ത് ധനകാര്യ മന്ത്രാലയത്തിന് കൈമാറണം. നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഇടപാട് നടത്തുന്ന പണത്തിന്‍റെ ഇരട്ടി തുക പിഴയായും നല്‍കണമെന്നാണ് ... Read more
സൈക്കിള്‍ ട്രാക്ക് നിര്‍മ്മാണം അവസാനഘട്ടത്തില്‍
എച്ച് എസ് ആര്‍ ലേ ഔട്ടിലെ സൈക്കിള്‍ ട്രാക്കിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. 15 കിലോമീറ്റര്‍ വരുന്ന ട്രാക്ക് മേയ് ആദ്യത്തോടെ തുറന്ന് കൊടുക്കും. ബി ബി എം പിയും ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ട്രാക്കിന് 18 കോടി രൂപ ഇതിനോടകം ചിലവഴിച്ചു. സൈക്കിളുകള്‍ക്ക് വേണ്ടി നിര്‍മിച്ച ട്രാക്കില്‍ മറ്റു വാഹനങ്ങള്‍ കയറാതിരിക്കാന്‍ ബാരിക്കേഡുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ബെംഗ്ലൂരു നഗരത്തില്‍ ആദ്യമായിട്ടാണ് ഒരു ലേഔട്ട് കേന്ദ്രീകരിച്ച് സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാത നിര്‍മിക്കുന്നത്. വെബ് ടാക്‌സി മാതൃകയില്‍ വിവിധ കമ്പനികള്‍ക്ക് സൈക്കിള്‍ ഷെയറിങ്ങ് പദ്ധതിയുമായി നഗരത്തില്‍ സജീവമായ സാഹ്യചരത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സൈക്കിള്‍ ട്രാക്ക് സ്ഥാപിക്കാന്‍ ബി ബി എം പി ആലോചിക്കുന്നുണ്ട്. എന്നാല്‍ തിരക്കേറിയ നഗരത്തില്‍ സ്ഥല ലഭ്യതയാണ് സൈക്കിള്‍ ട്രാക്ക് പദ്ധതിക്ക് തടസ്സം.
ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാന്‍റ് പ്രിക്സ് ഈ മാസം ആറുമുതല്‍
ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാന്‍റ് പ്രിക്സ് കാറോട്ട മല്‍സരത്തിന് ബഹ്റൈൻ ഒരുങ്ങുന്നു. രാജ്യത്തെ ഇൗ വർഷത്തെ ഏറ്റവും വലിയ പരിപാടിയായ ഫോർമുല വൺ കാറോട്ട മല്‍സരം ഈ മാസം ആറു മുതൽ എട്ടുവരെ ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടിലാണ് നടക്കുക. 2004 മുതലാണ് ബഹ്റൈനിൽ രാജ്യാന്തര കാറോട്ട മത്സരം തുടങ്ങിയത്. അന്തർദേശീയ താരങ്ങളെയും കാറോട്ട പ്രേമികളെയും ടൂറിസ്റ്റുകളേയും രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കാറോട്ടമത്സരം സംഘടിപ്പിക്കുന്നത്. 115 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ മല്‍സരം കാണുന്നതിന് വിസക്കായി ഒാൺലൈൻ വഴി അപേക്ഷിച്ചിട്ടുണ്ട്. 67 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ഓണ്‍ അറൈവല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നത്തെുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെ പാസ്പോര്‍ട്ട് വിഭാഗം ഒരുങ്ങിയതായി നാഷണാലിറ്റി പാസ്പോര്‍ട്ട് ആൻറ് റെസിഡൻറ്സ് അഫയേഴ്സ് അതോറിറ്റിയിലെ സ്പോര്‍ട്സ് വിഭാഗം ഡയറക്ടര്‍ ശൗഖി അസ്സുബൈഇ പറഞ്ഞു. ഇൗ ദിവസങ്ങളിൽ ആവശ്യമായ വൈദ്യസേവനത്തിനായി ... Read more
സബ്‌സിഡി നിയന്ത്രണം: ഇ-ബസുകള്‍ക്ക് ബ്ലോക്ക്
പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമായി ബി. എം. ടി. സിയുടെ 150 ബസുകള്‍ ഇറക്കാനുള്ള പദ്ധതിക്ക് തിരിച്ചടി. ഇ-ബസുകള്‍ ഇറക്കാനുള്ള കേന്ദ്ര സബ്‌സിഡിക്ക് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. സ്വന്തമായി ഇ-ബസ് വാങ്ങി സര്‍വീസ് നടത്തുന്ന കാപെക്‌സ് വിഭാഗത്തില്‍ ഓരോ ബസിന്റെ വിലയുടെ 60%മാണ് കേന്ദ്രം വഹിക്കുക. ശേഷിച്ച തുക അതത് ട്രന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വഹിക്കണം. എന്നാല്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇറക്കാനുള്ള മാതൃകയാണ് ബി. എം. ടി. സി സ്വീകരിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ബസുകള്‍ നല്‍കാനാകില്ലെന്നാണ് ഡി എച്ച ഐ നിലപാട്. തീരുമാനം പുനപരിശോധിക്കണമെന്ന് വിവിധ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സഹായത്തിലൂടെ ആദ്യഘട്ടത്തില്‍ 80 ബസുകള്‍ ഇറക്കാനായിരുന്നു ബി. എം. ടി. സിയുടെ പദ്ധതി. ഇതനുസരിച്ച് ഇ-ബസ് സര്‍വീസ് തുടങ്ങാന്‍ ഹൈദരാബാദിലെ കമ്പനിക്ക് കരാര്‍ നല്‍കി. ഇ-ബസുകളുടെ ഡ്രൈവറും അറ്റകുറ്റപണികളും കമ്പനിയുടെ ഉത്തരവാദിത്തമാണ്. കണ്ടകടറെ ബി. എം. ടി. സി നിയമിക്കും.