Category: Homepage Malayalam

പറക്കും കപ്പില്‍ ദുബൈ നഗരം ചുറ്റാം

ദുബൈ ജെ.ബി.ആറില്‍ തുടങ്ങിയിരിക്കുന്ന ‘പറക്കും കപ്പാ’ണ് ഇപ്പോള്‍ ദുബൈയിലെ താരം. സാഹസികതയിലും വിനോദത്തിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന നഗരമാണ് ദുബൈ. അതുകൊണ്ടുതന്നെ സാഹസികരായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബൈ ഒരുക്കിയ താരമാണ് പറക്കും കപ്പ്. 40 മീറ്റര്‍ ഉയരത്തില്‍ തൂങ്ങിക്കിടക്കുന്ന പറക്കും കപ്പ് സന്ദര്‍ശകര്‍ക്ക് ദുബൈയുടെ നഗരസൗന്ദര്യം സാഹസികമായി കാണാന്‍ അവസരമൊരുക്കുന്നു. പറക്കും കപ്പില്‍, കപ്പിന്‍റെ ആകൃതിയില്‍ വട്ടത്തില്‍ കസേരകള്‍ ഘടിപ്പിച്ചിരിക്കുന്നു. സീറ്റിലിരുന്നശേഷം ബെല്‍റ്റ് ധരിക്കുക. കസേരയ്ക്കു താഴെ കാലുകള്‍ വായുവിലേക്ക് തൂക്കിയാണിരിപ്പ്. പതുക്കെ കപ്പ് മുകളിലേക്ക് ഉയരും. ഏറ്റവുംമുകളില്‍ ചെന്ന് നില്‍ക്കും. അവിടെയെത്തിയാല്‍ ജ്യൂസോ ലഘുഭക്ഷണമോ കഴിക്കാം. നഗരസൗന്ദര്യം ആസ്വദിക്കാം. ഇഷ്ടംപോലെ സെല്‍ഫിയുമെടുക്കാം. രാവിലെ 10 മുതല്‍ രാത്രി പന്ത്രണ്ടര വരെയാണ് കപ്പിന്‍റെ പറക്കല്‍ സമയം. കുട്ടികള്‍ക്ക് 60 ദിര്‍ഹവും മുതിര്‍ന്നവര്‍ക്ക് 80 ദിര്‍ഹവുമാണ് പറക്കും കപ്പില്‍ കയറാന്‍ നല്‍കേണ്ട ചാര്‍ജ്.

ഒമാനില്‍ തൊഴില്‍ വിസ നിരോധനം കൂടുതല്‍ മേഖലകളിലേയ്ക്കും

ഒമാനില്‍ തൊഴില്‍ വിസ നിരോധനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രവാസികളുടെ തൊഴില്‍ അവസരങ്ങള്‍ വീണ്ടും കുറയുമെന്നും സൂചന നല്‍കി മാനവവിഭവ ശേഷി മന്ത്രാലയം. ജനുവരി 25 മുതല്‍ 87 തസ്തികകളിലേക്കാണ് വിസ നിയന്ത്രണം കൊണ്ടുവന്നത്. ആറ് മാസത്തേക്കാണിത്. എന്നാല്‍, ജൂലൈയില്‍ നിരോധന കാലാവധി പൂര്‍ത്തിയാകുന്നതോടെ നിരീക്ഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴില്‍ മേഖലകളെ കൂടി പരിധിയിലേക്ക് കൊണ്ടുവരുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആറുമാസക്കാലത്തിനുള്ളില്‍ 25000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ കൗണ്‍സിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 20000 പേര്‍ക്ക് ഇതിനോടകം തൊഴില്‍ നിയമനം നല്‍കിക്കഴിഞ്ഞു. മന്ത്രിസഭാ ഉത്തരവിന് പിന്നാലെയാണ് 87 തസ്തികകളില്‍ വിസ നിരോധനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം സ്വദേശിവത്കരണം നടപ്പില്‍ വരുത്തുന്നതില്‍ പരാചയപ്പെട്ട കമ്പനികള്‍ അടച്ചുപൂട്ടുകയും ചെയ്തു. നിരവധി കമ്പനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ലെന്നും വിദേശി ജീവനക്കാരുടെ തൊഴില്‍ കരാര്‍ നീട്ടിനല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാസങ്ങള്‍ക്കിടെ മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു പേരാണു ... Read more

ഡല്‍ഹിയെ ലോകോത്തര നഗരമാക്കാന്‍ പദ്ധതിയിട്ട് ഡിഡിഎ

ഡല്‍ഹി വികസന അതോററ്റി 8032 കോടി രൂപയുടെ പദ്ധതിയിലൂടെ ഡല്‍ഹിയെ ലോകോത്തര നഗരമാക്കുമെന്ന് പ്രഖ്യാപിച്ചു.ഡിഡിഎ ചെയര്‍മാന്‍ കൂടിയായ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ബജറ്റ് അവതരണം. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി 3633 കോടി രൂപ ചെലവിടും. ഭൂമി ഏറ്റെടുക്കുന്നതിനും, അധിക നഷ്ടപരിഹാരം നല്‍കുന്നതിനുമായി 765 കോടി രൂപ വകയിരുത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയുടെ രൂപ വീതിച്ചു. ഭൂമി വികസനത്തിന് 2348 കോടി രൂപ. മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1286 കോടി. നഗരത്തില്‍ ഡിഡിഎയ്ക്കു ലഭ്യമായ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കും. ദ്വാരകയില്‍ 200 ഹെക്ടര്‍, രോഹിണിയില്‍ 259 ഹെക്ടര്‍, നരേലയില്‍ 218 ഹെക്ടര്‍ എന്നീ സ്ഥലങ്ങളിലാണു വികസന പ്രവര്‍ത്തനങ്ങള്‍. നരേലയില്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കും. പദ്ധതിയുടെ ഭാഗമായി 15 വികസന പദ്ധതികളും 14 പുതിയ പാര്‍പ്പിട പദ്ധതികളും ആരംഭിക്കും. രോഹിണി, ദ്വാരക, ശാഹ്ദ്ര, മയൂര്‍ പ്ലേസ്, നേതാജി സുഭാഷ് പ്ലേസ് എന്നിവിടങ്ങളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും. ... Read more

ഖത്തറില്‍ ടാക്സി ബുക്ക്‌ ചെയ്യാന്‍ ഖത്തർ ടാക്സി ആപ്പ്

ടാക്‌സി കാറുകൾ ബുക്ക് ചെയ്യാൻ ഖത്തർ ടാക്‌സി എന്നപേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ. എൻജിനീയറിങ്‌, സാങ്കേതികവിദ്യ മേഖലയിലെ പ്രമുഖ കമ്പനിയായ അൽ ദാനയാണ്‌ ആപ്പ് പുറത്തിറക്കിയത്‌. ഉപഭോക്‌താക്കളുടെ വ്യക്‌തിവിവരങ്ങൾ ചോരാത്തവിധം സുരക്ഷിതമായാണ്‌ ആപ്പ് രൂപകൽപന ചെയ്‌തിരിക്കുന്നതെന്നു കമ്പനി അധികൃതർ പറയുന്നു. കുറഞ്ഞ വാടകയിൽ സുരക്ഷിതവും വിശ്വസ്‌തവുമായ ടാക്‌സികൾ ഖത്തർ ടാക്‌സി ആപ്പ് മുഖേന ലഭ്യമാകുമെന്ന്‌ കമ്പനി സിഇഒ ഷെയ്‌ഖ്‌ ഹമദ്‌ അൽതാനി പറഞ്ഞു. ഖത്തറിലെ ആദ്യ സ്വദേശി ടാക്‌സി ആപ്പാണിത്‌. ആപ്പിൾ, ആൻഡ്രോയ്‌ഡ്‌ ഫോണുകളിൽ ആപ്പ് ലഭ്യമാണ്. ജനസംഖ്യ കൂടുന്നതിനാലും ഒട്ടേറെ വിദേശസഞ്ചാരികൾ എത്തുന്നതിനാലും ഖത്തറിൽ ടാക്‌സികൾക്ക്‌ ആവശ്യക്കാരേറുകയാണ്‌. ഫിഫ ലോകകപ്പ്‌ ഫുട്‌ബോൾ മൽസരങ്ങളോടനുബന്ധിച്ച്‌ 2022 ആകുമ്പോഴേക്കും വിദേശസഞ്ചാരികളുടെ എണ്ണം വര്‍ധിക്കും. സ്വദേശികൾക്കും പ്രവാസി തൊഴിലാളികൾക്കും വിദേശ സഞ്ചാരികൾക്കും ടാക്‌സി ആപ്പ് ഏറെ സഹായകമാകുമെന്ന്‌ ഷെയ്‌ഖ്‌ ഹമദ്‌ പറഞ്ഞു. ആദ്യ സ്വദേശി ആപ്പാണെങ്കിലും രാജ്യാന്തര നിലവാരത്തിലാണ്‌ രൂപകൽപന. ഉപയോഗിക്കാൻ ഏറ്റവും എളുപ്പവുമാണ്‌. ഷെയ്‌ഖ്‌ ഹമദ്‌ കൂട്ടിച്ചേര്‍ത്തു.

വാട്സ്ആപ്പ് ഇന്ത്യയില്‍ മേധാവിയെ തേടുന്നു

വാട്‌സ്ആപ്പിനു ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ മേധാവിയെ തേടുന്നു. അതിനുള്ള അന്വേഷണത്തിലാണ് കമ്പനി. ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളുണ്ട് വാട്‌സ്ആപ്പിന്. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. വാട്‌സ്ആപ്പ് പേയ്മെന്‍റ്  സംവിധാനം ഇന്ത്യന്‍ വിപണിയിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ച് യുണിഫൈഡ് പേയ്മെന്‍റ്  ഇന്‍റര്‍ഫെയ്‌സ് സൗകര്യമാണ് വാട്‌സ്ആപ്പില്‍ ഒരുക്കിയിട്ടുള്ളത്. വാട്‌സ്ആപ്പിലെ പീര്‍ റ്റു പീര്‍ പേയ്മെന്‍റ്  സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കമ്പനി താല്‍പര്യപ്പെടുന്നതായി മേധാവിയ്ക്കായുള്ള പരസ്യം വ്യക്തമാക്കുന്നു. ഇന്ത്യയിലെ പണമിടപാട് സാങ്കേതിക വിദ്യകളില്‍ അഞ്ച് വര്‍ഷത്തെയെങ്കിലും പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് കമ്പനി തേടുന്നത്. ചെറുകിട വ്യാപാരികള്‍ക്ക് അവരുടെ ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കാനുള്ള അവസരമൊരുക്കുന്ന വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് തുടര്‍ന്ന് കൈകാര്യം ചെയ്യേണ്ടതും ഇന്ത്യയില്‍ മേക്ക് മൈ ട്രിപ്പ്, ബുക്ക് മൈ ഷോ, പോലുള്ള സ്ഥാപനങ്ങളുമായുണ്ടാക്കിയിട്ടുള്ള പങ്കാളിത്തം കൈകാര്യം ചെയ്യേണ്ടതും ഇന്ത്യന്‍ മേധാവിയുടെ ചുമതലയാവും. മുംബൈയിലായിരിക്കും വാട്‌സ്ആപ്പ് തലവന്‍റെ ഓഫീസ്. ... Read more

വൈകുന്നേരങ്ങള്‍ മനോഹരമാക്കാന്‍ ചെമ്പകശ്ശേരിയില്‍ പാര്‍ക്കൊരുങ്ങുന്നു

നാലുമണി കാറ്റേറ്റു വിശ്രമിക്കാന്‍ ചെമ്പകശ്ശേരി പാടത്ത് പാര്‍ക്ക് ഒരുങ്ങുന്നു. അഗ്രോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടണക്കാട് പഞ്ചായത്ത് ചെമ്പകേശ്ശേരിയില്‍ പാര്‍ക്ക് ഒരുക്കുന്നത്. കടലിനോട് അടുത്തു കിടക്കുന്ന പാടശേഖരമായതിനാല്‍ ഏറ്റവും കൂടുതല്‍ കാറ്റു ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. നിലവില്‍ വൈകീട്ടു നാലുമുതല്‍ ആറുവരെയുള്ള സമയത്ത് പാട വരമ്പില്‍ ധാരാളം ആളുകള്‍ കാറ്റേറ്റു വിശ്രമിക്കാനെത്തുന്നത്. ഇത് തിരിച്ചറിഞ്ഞപ്പോഴാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. പത്മാക്ഷിക്കവല- അന്ധകാരനാഴി റോഡില്‍ 60 മീറ്റര്‍ നീളത്തിലാണ് പാര്‍ക്ക് തയ്യാറാകുന്നത്. വൈകുന്നേരങ്ങളില്‍ വരുന്നവര്‍ക്ക് ഇരിക്കാന്‍ ചാരുബഞ്ചും, പൂന്തോട്ടവും ഒപ്പം പാര്‍ക്കിന്റെ സംരക്ഷണത്തിനും തോട്ടത്തിന്റെ പരിപാലനത്തിനുമായി 10 പേരടങ്ങുന്ന സമിതിയെ നിയോഗിക്കും. പദ്ധതിയെ സ്വാഗതം ചെയ്ത് ജനങ്ങള്‍ ജില്ലയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അന്ധകാരനഴി ബീച്ച്. എന്നാല്‍, ഇവിടെത്തുന്നവര്‍ക്ക് നിലവില്‍ ഇരിക്കാനോ വിശ്രമിക്കാനോ യാതൊരു സൗകര്യവുമില്ല. വൃത്തിഹീനനായ അന്തരീക്ഷവുമാണ്. ചെമ്പകശ്ശേരിയില്‍ വിശ്രമിക്കാനൊരിടം കിട്ടിയാല്‍ അത് സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രദേശവാസികളും കച്ചവടക്കാരും പറയുന്നത്.

ആഞ്ഞിലിച്ചക്കയെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍: മന്ത്രി വി എസ് സുനില്‍കുമാറിന്‍റെ പ്രതികരണം ടൂറിസം ന്യൂസ്‌ ലൈവിനോട്

ആഞ്ഞിലിച്ചക്ക സംരക്ഷിക്കാന്‍ കാര്‍ഷിക വകുപ്പ് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ആഞ്ഞിലിച്ചക്കയുടെ സംരക്ഷണത്തിന് സമൂഹ മാധ്യമങ്ങളില്‍ ആവശ്യം ശക്തമായത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ തനതു ഫലങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുള്ളതുകൊണ്ടാണ് കൃഷിവകുപ്പ് ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക്‌ നമ്മുടെ നാട്ടു പഴങ്ങളുടെ ഗുണത്തെകുറിച്ചും രുചിയെകുറിച്ചും വിപണിയെ കുറിച്ചും അറിവുണ്ടാകണം. അതിനാണ് കേരളത്തിന്‍റെ തനതു ഫലങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ചക്കയെ കൂടാതെ ആഞ്ഞിലിച്ചക്ക, ആത്തച്ചക്ക, വൈറ്റ് ചെറി, കാരപ്പഴം തുടങ്ങിയ പഴങ്ങളുടെ സംരക്ഷണത്തിനും ഇവയെ പ്രോത്സാഹിപ്പിക്കാനും കൃഷിവകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. ഇത്തരം നാടന്‍ രുചികളെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ നമ്മുക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ പറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആഞ്ഞിലിച്ചക്കയെ അവഗണിക്കുന്നതിനെതിരെ യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. വാഷിംഗ്ടൺ ആപ്പിൾ തൊട്ട് ന്യൂസിലൻഡിലെ കിവി ഫ്രൂട്ട് വരെ, മലേഷ്യൻ രംബുത്താൻ മുതൽ തായ്‌ലൻഡിലെ ഡ്രാഗൺ ഫ്രൂട്ട് വരെ ... Read more

താജിനെ ചൊല്ലി തര്‍ക്കം;ഷാജഹാന്റെ ഒപ്പുമായി വരാന്‍ സുപ്രീം കോടതി

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും തമ്മിലുള്ള താജ്മഹലിന്റെ പേരിലുള്ള അവകാശതര്‍ക്കത്തിനിടയില്‍ സുന്നി വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്ത് പണിത താജ്മഹലിന്റെ അവകാശം ചക്രവര്‍ത്തി തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വഖഫ് ബോര്‍ഡിന്റെ വാദത്തിലാണ് സുപ്രീംകോടതി ഇത് തെളിയിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീം കോടതി ബര്‍ജി നല്‍കിയത്. ഈ ഹര്‍ജിക്ക് മേലുള്ള വാദം നടക്കുന്നതിനിടെയാണ് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഒപ്പ് സഹിതമുള്ള രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ ബോര്‍ഡിനോട് സുപ്രീം കോടതി പറഞ്ഞത്. താജ് വഖഫ് ബോര്‍ഡിന്റേതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ആരാണ് വിശ്വസിക്കുക, ഇത്തരം പ്രശ്നങ്ങളുയര്‍ത്തി കോടതിയുടെ സമയം കളയരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. വഖഫ് ബോര്‍ഡിന്റെ മുതിര്‍ന്ന ... Read more

ചെന്നൈയുടെ നഷ്ടം അനന്തപുരിയുടെ നേട്ടമാകുമോ? ഐപിഎല്‍ വേദി കിട്ടുമെന്നുറച്ചു തലസ്ഥാനം

ചെന്നൈ: കാവേരി പ്രക്ഷോഭം തുടരുന്നതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഹോം ഗ്രൗണ്ട് മാറ്റുന്നു. എംഎ ചിദംബരം സ്റ്റേഡിയത്തിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരങ്ങള്‍ തിരുവനന്തപുരത്തിന് ലഭിച്ചേക്കും. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍. അതീവ സുരക്ഷയിലാണ് ഇന്നലെ ചെന്നൈയില്‍ ആദ്യ ഈ സീസണിലെ ഐപിഎല്‍ നടന്നത്. നാലായിരത്തോളം പോലീസുകാരാണ് സുരക്ഷയ്ക്ക് അണി നിരന്നത്. എങ്കിലും കൂടുതല്‍ റിസ്ക്‌ എടുക്കെണ്ടന്നാണ് ഐപിഎല്‍ അധികൃതരുടെ തീരുമാനം. വേദി മാറ്റാന്‍ ബിസിസിഐയും സിഎസ്കെ മാനേജ്മെന്റും കെസിഎയെ സമീപിച്ചെന്നു സെക്രട്ടറി ജയേഷ് ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ബിസിസിഐ നിഷേധിച്ചതിനു പിന്നാലെയാണ് ചെന്നൈയില്‍ നിന്ന് വേദി മാറ്റാനുള്ള തീരുമാനം.

എയര്‍ബസിന്‍റെ എ330 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളില്‍ ഇനി കിടന്നുറങ്ങാം

വിമാനങ്ങളിലെ കാര്‍ഗോ സ്‌പേസ് കിടക്കയും വിരിയുമൊക്കെയുള്‍പ്പെടുത്തിയുള്ള ഡെക്കുകളാക്കി മാറ്റി പുതിയ പരീക്ഷണത്തിന് തയ്യാറെടുത്തിരിക്കുകയാണ് യൂറോപ്യന്‍ എയര്‍ക്രാഫ്റ്റ് ഭീമന്മാരായ എയര്‍ബസ്. 2020 ഓടെ എയര്‍ബസിന്‍റെ എ330 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി ഉറക്കമുറികളുണ്ടാവുമെന്നാണ് കമ്പനി നല്കുന്ന ഉറപ്പ്. ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ സോഡിയാകുമായി സഹകരിച്ചാണ് ഈ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്‍റ്കള്‍ നിര്‍മിക്കുക. കാര്‍ഗോ കണ്ടെയ്‌നേഴ്‌സായി എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്ന തരത്തിലുമായിരിക്കും ഇവയുടെ രൂപകല്പന. യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുക എന്നതിനൊപ്പം ബിസിനസ് രംഗത്തെ കിടമത്സരങ്ങളില്‍ ഒരുപടി മുന്നിലെത്താനും ഈ നൂതനസംവിധാനത്തിലൂടെ കഴിയുമെന്ന് എയര്‍ബസ് കണക്കുകൂട്ടുന്നു. നിരവധി എയര്‍ലൈന്‍സുകള്‍ തങ്ങളുടെ പദ്ധതിയെ പ്രശംസിച്ച് സന്ദേശങ്ങളറിയിച്ചെന്ന് എയര്‍ബസിന്‍റെ കാബിന്‍ ആന്റ് കാര്‍ഗോ പ്രോഗ്രാം തലവന്‍ ജിയോഫ് പിന്നര്‍ അറിയിച്ചു. വിമാനങ്ങളില്‍ എക്കണോമിക് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സ്ലീപ്പിങ് ബെര്‍ത്തുകള്‍ എന്ന ആശയം 2016 നവംബറില്‍ എയര്‍ഫ്രാന്‍സ് കെഎല്‍എം മുന്നോട്ടു വെച്ചിരുന്നു.

സാഹസികര്‍ക്കായി അണ്ടര്‍ വാട്ടര്‍ കാമറ ഇറക്കി ഗോപ്രോ

സാഹസികരായ സഞ്ചാരികള്‍ക്കായി അക്ഷന്‍ കാമറകളിറക്കി അനുഭവസമ്പത്തുള്ള ഗോപ്രോ വാട്ടര്‍ പ്രൂഫ് കാമറയുമായി ഇന്ത്യയിലെത്തി. വെള്ളത്തിനടിയില്‍ പത്ത് മീറ്റര്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോ പ്രോ ഹീറോ സേപോര്‍ട്‌സ് ആക്ഷന്‍ കാമറ ഏപ്രില്‍ മുതല്‍ വാങ്ങാന്‍ കിട്ടും. 18,990 രൂപ വില വരുന്ന കാമറയില്‍ വൈഡ് വ്യൂ, വോയിസ് കണ്‍ട്രോള്‍ , ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയാണ് പ്രധാന പ്രത്യേകത. CHDHB-501-RW എന്ന മോഡല്‍ നമ്പറിലാണ് കാമറ പുറത്തിറക്കുന്നത്. 10 മെഗാപിക്‌സല്‍ 1/ 2.3 ഇഞ്ച് സിമോസ് സെന്‍സറാണ്. 1080പി വീഡിയോകള്‍ സെക്കന്‍ഡില്‍ 30 ഫ്രെയിം വീതവും ഷൂട്ട് ചെയ്യാം. എന്നാല്‍ ഫോര്‍കെ, സ്ലോമോഷന്‍ വീഡിയോകള്‍ എടുക്കാന്‍ സാധിക്കില്ല എന്ന പോരായ്മയും പുതിയ കാമറയ്ക്ക് ഉണ്ട്. 117 ഗ്രാം ഭാരമുള്ള കാമറയ്ക്ക് 100-1600 ആണ് ഐ എസ് റേഞ്ച്, 4.95 ഇഞ്ച് ടച്ച് സ്‌ക്രീന്‍ 320X480 പിക്‌സല്‍ റസലൂഷനാണ് ഉള്ളത്. 128 ജി ബി വരെ മെമ്മറി കാര്‍ഡിടാവുന്ന നാല് ജി ബി ഇന്റേണല്‍ മെമ്മറിയാണ് ... Read more

വരുന്നു കേരള ലാപ്ടോപ്‌; നിര്‍മാണം മണ്‍വിളയില്‍

ഡിജിറ്റല്‍ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം സ്വന്തം ലാപ് ടോപ്പിറക്കി ഞെട്ടിക്കാനൊരുങ്ങുകയാണ്. കേരളത്തിന്‍റെ അഭിമാനമായ കെല്‍ട്രോണിന്‍റെ മണ്ണില്‍ ഉയരാന്‍ പോകുന്നത് ഇന്ത്യ ഒന്നാകെ അസൂയയോടെ നോക്കുന്ന മികവുറ്റ സ്ഥാപനം. സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച പുതിയ കമ്പനിയാണ് ഇതിന് വഴി ഒരുക്കുന്നത്.നിലവില്‍ ലാപ് ടോപ്പുകളും സെര്‍വര്‍ ക്ലാസ് മെഷിനുകളും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നില്ല. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ഇന്ത്യയില്‍ ചെയ്യുന്നത്. സംരംഭം ആരംഭിക്കുന്നതിന് 30 കോടി രൂപയാണ് മുതല്‍ മുടക്ക് കണക്കാക്കിയിട്ടുളളത്. പുതിയ കമ്പനിയുടെ ചുമതല പൂർണമായും കെല്‍ട്രോണിന് നല്‍കികൊണ്ടാണ് വ്യവസായ വികസനത്തില്‍ പുതിയ നീക്കം നടത്തുന്നത്. കേരള സര്‍ക്കാരും ഇന്‍റല്‍ കോര്‍പ്പറേഷനും യുഎസ്ടി ഗ്ലോബലും 2017 നവംബര്‍ ഒന്നിന് ഒപ്പിട്ട ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കമ്പനിയിലേക്ക് നീങ്ങുന്നത്. ഇതുസരിച്ച് സെമി കണ്ടക്റ്റർ, മൈക്രോ പ്രൊസസര്‍ എന്നിവ നിര്‍മിക്കുന്ന ലോകത്തിലെ പ്രധാന കമ്പനിയായ ഇന്‍റെല്‍ കോര്‍പറേഷന്‍, കേരളത്തിലെ പുതിയ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഡിജിറ്റല്‍ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ... Read more

മൈസൂരു- ആലപ്പുഴ സ്വപ്‌നയാത്രയ്ക്കായി പദ്ധതിയൊരുങ്ങുന്നു

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെയില്‍ പാതയാണ് നഞ്ചന്‍കോട്- വയനാട്-നിലമ്പൂര്‍ പാത. സ്വപ്‌ന പദ്ധതി നിലവില്‍ വന്നാല്‍ നേട്ടങ്ങള്‍ ഏറെ തെക്കന്‍ കേരളത്തിനാണ്. ബെംഗ്ലൂരുവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍ വഴി വളഞ്ഞാണ് നിലവില്‍ നടക്കുന്നത്. ഈ ദുര്‍ഘട യാത്രയ്ക്ക് പകരം ഏറെ ഗുണപ്രദമായ പാത തുറക്കുന്നതിലൂടെ വരുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.പാതയുടെ കാര്യത്തില്‍ മന്ത്രി ജി. സുധാകരന്‍ ഏറെ താല്‍പര്യമെടുത്തത് ആദ്യ ഘട്ടത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. വനത്തിലൂടെ തുരങ്കപാതയാണെങ്കില്‍ സര്‍വേയ്ക്ക് കര്‍ണാടക അനുകൂലമാണെന്നും അതിനായി അപേക്ഷിക്കാനുമുള്ള കര്‍ണാടക വനംവകുപ്പിന്റെ ആവശ്യത്തിന് കേരളം മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, ഈ പാതയ്ക്ക് കര്‍ണാടക എതിരാണെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ആ നിലപാട് മന്ത്രി മാറ്റണമെന്നാണ് ആവശ്യം.ബെംഗളൂരുവിലും മൈസൂരുവിലുമായി ആയിരക്കണക്കിന് മലയാളികളാണുള്ളത്. പലരും തെക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. മന്ത്രിയുടെ മണ്ഡലമായ ആലപ്പുഴയില്‍ നിന്നുള്ള ഒട്ടേറെ കച്ചവടക്കാര്‍ മൈസൂരുവിലുണ്ട്. നിലവില്‍ അവര്‍ ആലപ്പുഴയെത്താന്‍ ബെംഗളൂരുവില്‍ ചെന്ന് ... Read more

പുര നിറഞ്ഞ പുരുഷന്മാര്‍ക്ക് വനിതകള്‍ ഒരുക്കുന്ന സംഗമം; കുടുംബശ്രീ പരിപാടി കാസര്‍ഗോട്ട്

വിവാഹം കഴിക്കാന്‍ വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാര്‍ക്കായി വനിതകള്‍ സംഗമമൊരുക്കുന്നു. മടിക്കൈ കുടുംബശ്രീയാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുരനിറഞ്ഞ പുരുഷന്മാര്‍ക്കായി സംഗമം സംഘടിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ യുവതികള്‍ക്ക് ഭര്‍ത്താക്കന്മാരെ കിട്ടാനായിരുന്നു ക്ഷാമമെങ്കില്‍ കാലം മാറിയതോടെ ഇപ്പോള്‍ പുരുഷന്മാര്‍ക്ക് വധുവിനാണ് ക്ഷാമം വന്നത്. പെണ്‍കുട്ടികളുടെ ഭര്‍തൃ സങ്കല്‍പ്പങ്ങള്‍ മാറിയതോടെയാണ് പുരുഷന്മാര്‍ പുരനിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയത്. ഉത്തമമായ ദാമ്പത്യ ജീവിതം എന്നതിനപ്പുറം സങ്കല്‍പ്പ ഭര്‍ത്താക്കന്മാര്‍ക്ക് ഉയര്‍ന്ന ജോലി സൗന്ദര്യം എന്നിവക്കൊപ്പം സുഖജീവിതവും പെണ്‍കുട്ടികള്‍ ആഗ്രഹിച്ച് തുടങ്ങിയതോടെയാണ് കൂലിപണിക്കാരും നിര്‍മാണ തൊഴിലാളികളും ഉള്‍പ്പെടെയുള്ള യുവാക്കള്‍ വിവാഹ കമ്പോളത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടത്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പെണ്‍കുട്ടികളില്‍ ഭാവി ജീവിതത്തെയും ദാമ്പത്യ ജീവിതത്തെയും കുറിച്ച് അവബോധം ഉണ്ടാക്കാനുമാണ് മടിക്കൈ കുടുംബശ്രീ ഇത്തരം ഒരു ഉദ്യമവുമായി രംഗത്ത് വന്നിരിക്കുന്നത്. 18 മുതല്‍ 20 വരെയാണ് മടിക്കൈ കുടുംബശ്രീ വാര്‍ഷികം നടക്കുന്നത്

400 രൂപയ്ക്ക് എട്ടു മണിക്കൂര്‍ ബോട്ട് യാത്ര; അഷ്ടമുടി,കായംകുളം, വേമ്പനാട് കായലുകള്‍ താണ്ടാം

കുട്ടനാടന്‍ വിജയഗാഥ അഷ്ടമുടിയിലേക്കും; കാണാം കണ്‍കുളിര്‍ക്കെ അഷ്ടമുടി സൗന്ദര്യം വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒന്നിച്ചു സഞ്ചരിക്കാവുന്ന സീ കുട്ടനാട് ബോട്ടുകളുടെ വിജയം ഉള്‍ക്കൊണ്ട് സീ അഷ്ടമുടിയുമായി സംസ്ഥാന ജലഗതാഗത വകുപ്പ്.. കൊല്ലത്തെ വിനോദയാത്രക്കാര്‍ക്കു വേണ്ടിയാണ് പുത്തന്‍ സംരംഭം.അഷ്ടമുടിക്കായലിന്‍റെ സൗന്ദര്യം കാട്ടിതരാനുള്ള ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കും. കുട്ടനാടന്‍ ഗാഥ ആലപ്പുഴ മുതല്‍ കൈനകരി വരെയാണ് സര്‍വീസ്.രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം.90 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ താഴത്തെനിലയില്‍ യാത്രക്കാര്‍ക്കും മുകള്‍ നിലയില്‍ വിനോദസഞ്ചാരികള്‍ക്കുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് 15 രുപയും വിനോദസഞ്ചാരികള്‍ക്കു 80 രൂപയുമാണ് ചാര്‍ജ്.രാവിലെ ഏഴു മുതല്‍ രാത്രി 9.15 വരെ ഏഴു സര്‍വീസുകളാണ് നടത്തുന്നത്.കുട്ടനാടിന്‍റെ ഉള്‍പ്രദേശങ്ങള്‍ അടുത്തറിയാം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. കായലില്‍ നിന്ന് പണംവാരി ജലഗതാഗത വകുപ്പ് കായല്‍ ടൂറിസത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ് വിജയപ്പരപ്പിലാണ്.. ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള കാലയളവില്‍ 60 ലക്ഷം രൂപയുടെ വരുമാനമാണ് സര്‍വീസില്‍ നിന്നും ... Read more